നാട്ടുകാർ രാജ്‌കുമാറിനെ ക്രൂരമായി മർദ്ദിച്ചിട്ടില്ല; പൊലീസ് സ്റ്റേഷനിലേക്ക് പോയത് ആരോഗ്യവാനായി; കസ്റ്റഡിയിലായിരിക്കെ വനിതാ ഉദ്യോഗസ്ഥ തന്നെ മർദിച്ചു; നെടുങ്കണ്ടം സാമ്പത്തിക തട്ടിപ്പ് കേസിൽ കൂട്ടുപ്രതിയായ മഞ്ജുവിന്റെ നിർണായക മൊഴി പുറത്ത്

നെടുങ്കണ്ടം സാമ്പത്തിക തട്ടിപ്പ് കേസിൽ കൂട്ടുപ്രതിയായ മഞ്ജുവിന്റെ നിർണായക മൊഴി പുറത്ത്. തനിക്ക് കേസിൽ പങ്കില്ലെന്നും പണമിടപാട് എല്ലാം നടത്തിയത് രാജ്കുമാറാണെന്നും മഞ്ജു വ്യക്തമാക്കി. പണം കൈമാറിയത് മലപ്പുറം സ്വദേശി നാസറിനാണെന്നും മഞ്ജു പറഞ്ഞു. കുമളിയിൽ കൊണ്ടുപോയാണ് പണം കൊടുത്തിരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
രാഷ്ട്രീയക്കാർക്ക് ബന്ധമുണ്ടോയെന്ന് അറിയില്ലെന്നും ആൾക്കാരിൽ നിന്ന് വാങ്ങിയ പണം സ്ഥാപനത്തിൽ സൂക്ഷിച്ചിട്ടില്ലെന്നും മഞ്ജു പ്രതികരിച്ചു. രാജ്‌കുമാറിന്റെ വാഹനം ഓടിച്ചിരുന്നത് മഞ്ജുവിന്റെ ഭർത്താവായിരുന്നു. നാട്ടുകാർ രാജ്‌കുമാറിനെ ക്രൂരമായി മർദ്ദിച്ചിട്ടില്ലെന്നും പൊലീസ് സ്റ്റേഷനിലേക്ക് ആരോഗ്യവാനായിട്ടാണ് പോയതെന്നും മഞ്ജു പറഞ്ഞു. സാമ്പത്തിക തട്ടിപ്പ് കേസിലെ മൂന്നാം പ്രതിയാണ് മഞ്ജു.
കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജ് കുമാറിനെ പോലീസ് മര്‍ദ്ദിക്കുന്നത് കണ്ടിരുന്നു എന്നും മഞ്ജു വ്യക്തമാക്കി. നാട്ടുകാരുടെ ഭാഗത്ത് നിന്ന് ചെറിയ പ്രതികരണങ്ങളുണ്ടായിരുന്നു. എന്നാല്‍ നാട്ടുകാര്‍ മര്‍ദ്ദിച്ചില്ല എന്നും അവർ പറഞ്ഞു. കസ്റ്റഡിയിലായിരിക്കെ വനിതാ ഉദ്യോഗസ്ഥയായ ഗീതു തന്നെ മര്‍ദ്ദിച്ചു. മറ്റൊരു പ്രതിയായ ശാലിനിയേയും മര്‍ദ്ദിച്ചിരുന്നു. എന്നാല്‍ അത് ആരാണെന്ന് അറിയില്ല എന്നും മഞ്ജു പറഞ്ഞു. 2,30,000 ശാലിനിയുടെ കൈയിലും കുമാറിന്റെ കൈയില്‍ 75,000 രൂപയുമായിരുന്നു ഉണ്ടായിരുന്നത്. 4.63 കോടി രൂപ അക്കൗണ്ടിലുണ്ടെന്നാണ് രാജ്കുമാര്‍ പറഞ്ഞിരുന്നത്. പണം കുട്ടിക്കാനം ബാങ്കിലാണ് നിക്ഷേപിച്ചിട്ടുള്ളത്. വണ്ടിപ്പെരിയാറില്‍ ചിറ്റപ്പന്റെ വീട്ടിലാണ് ശാലിനിയും രാജ്കുമാറും താമസിച്ചിരുന്നതെന്നാണ് പറഞ്ഞിരുന്നത്. എല്ലാ ദിവസം ഹെഡ് ഓഫീസായ മലപ്പുറത്ത് നിന്നെത്തി പണം ശേഖരിക്കുകയാണ് പതിവ് എന്നാണ് തങ്ങളോട് പറഞ്ഞിരുന്നത്. ഓഫീസില്‍ നിന്ന് രാജ്കുമാറിനെ കുമളിയില്‍ വണ്ടിയില്‍ ഇറക്കിവിടുകയാണ് പതിവ്. എന്നാല്‍ പണം കൈമാറുന്നതാര്‍ക്കാണെന്ന് അറിയില്ല. തനിക്ക് സ്ഥാപനത്തിന്റെ പേരില്‍ അക്കൗണ്ട് ഇല്ല. മലപ്പുറത്തെ നാസര്‍ എന്ന അഭിഭാഷകനാണ് ഇടപാടിന് പിന്നില്‍. ഇവരോടൊപ്പം രാജു എന്നയാളെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ കാര്യങ്ങളറിയില്ല. പണമിടപാടില്‍ തനിക്ക് ബന്ധമില്ല. രാജകുമാറിനെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളറിയില്ലെന്നും മഞ്ജു വ്യക്തമാക്കി.
അതേ സമയം ഇരുവരും രണ്ട് ലക്ഷത്തോളം രൂപയുടെ വീട്ടുസാധനങ്ങളും വീട് വാടകയ്‌ക്കെടുക്കുകയുമൊക്കെ ചെയ്തു. അതിനെ തുടര്‍ന്ന് ഈ പണമാണ് ഉപയോഗിക്കുന്നതെന്ന സംശയത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പണം ബാങ്കില്‍ നിക്ഷേപിച്ചിട്ടില്ലെന്ന് മനസിലായത്. എന്നാല്‍ അവിടേക്ക് നാട്ടുകാര്‍ എങ്ങനെ എത്തി എന്നതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ അറിയില്ല. കേസില്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കുള്ളതായി പങ്കുള്ളതായി അറിയില്ല. രാജ്കുമാറുമായി തനിക്ക് രണ്ടു മാസത്തെ പരിചയം മാത്രമേയുള്ളു എന്നും ചിട്ടിക്കമ്പനിയുമായി നേിരിട്ട് ബന്ധമില്ലെന്നും മഞ്ജു പറഞ്ഞു.
https://www.facebook.com/Malayalivartha

























