Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..


പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..

കേട്ടതിനെക്കാള്‍ അതിക്രൂരം.... അമ്മയും കാമുകനും ചേര്‍ന്ന് മകളെ കൊന്ന സംഭവത്തില്‍ തെളിവെടുപ്പില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തേയ്ക്ക്; കൊലപാതകം നടത്തിയ വാടക വീട്ടിലും മൃതദേഹം കിടന്ന കിണറ്റിന്റെ പരിസരത്തും നടത്തിയ തെളിവെടുപ്പില്‍ കഥയാകെ മാറ്റി

04 JULY 2019 09:21 AM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...

മനുഷ്യ മനസാക്ഷിയെ ഏറെ ഞെട്ടിപ്പിച്ച കൊലപാതകമാണ് തിരുവനന്തപുരം നെടുമങ്ങാട്ട് നടന്നത്. കഴിഞ്ഞ 10ന് രാത്രി ഒന്‍പതരയോടെയായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ഥിനി മീരയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. സ്വന്തം പെറ്റമ്മയും കാമുകനും നടത്തിയ കള്ളക്കഥകള്‍ പോലീസ് പൊലിച്ചടുക്കി. മകള്‍ 16 കാരി മീര കാമുകനോടൊപ്പം തമിഴ്‌നാട്ടില്‍ പോയെന്നാണ് ആദ്യം അവര്‍ പറഞ്ഞത്. പിന്നീട് അയല്‍ക്കാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് ഇവരെ പിടി കൂടിയപ്പോള്‍ ഷാളിട്ട് കുരുക്കി കൊന്നെന്ന് സമ്മതിച്ചു. പിന്നീട് ആരും കാണാതിരിക്കാന്‍ പൊട്ട കിണട്ടില്‍ തള്ളിയിട്ടു. എന്നാല്‍ തെളിവെടുപ്പില്‍ അവര്‍ പറഞ്ഞത് ജീവനോടെയാണ് പൊട്ട കിണറ്റിലിട്ടതെന്ന്.

മീരയെ കൊലപ്പെടുത്തിയ കേസില്‍ തെളിവെടുപ്പ് തുടരുകയാണ്. കൊലപാതകം നടത്തിയ വാടക വീട്ടിലും മൃതദേഹം കിടന്ന കിണറ്റിന്റെ പരിസരത്തും ഇന്നലെ പ്രതികളായ മാതാവ് മഞ്ജുഷയെയും (34) അവരുടെ കാമുകന്‍ അനീഷിനെയും (29) എത്തിച്ചാണ് തെളിവെടുത്തത്. 

സംഭവത്തിനു ശേഷം ഒളിവില്‍ പോയ മാതാവ് തെക്കുംകര പറണ്ടോട് കുന്നില്‍ വീട്ടില്‍ മഞ്ജുഷ , കാമുകന്‍ കരുപ്പൂര് കാരാന്തല സ്വദേശി അനീഷ് എന്നിവരെ 28ന് നാഗര്‍കോവിലില്‍ നിന്നു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇരുവരെയും ഇന്നലെ വീട്ടിലെത്തിച്ചപ്പോള്‍ കാത്തുനിന്ന ജനക്കൂട്ടം രോഷാകുലരായി കൂകി വിളിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. 

അതേസമയം മകളെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘത്തെ വട്ടം ചുറ്റിച്ച് അമ്മ മഞ്ജുഷ എത്തിയത് പോലീസിനെ വെട്ടിലാക്കിയിട്ടുണ്ട്. പറണ്ടോട്ടെ തെക്കുംകരയില്‍ വാടക വീട്ടില്‍ തെളിവെടുപ്പിനിടെ, പൊലീസിന് ആശയക്കുഴപ്പമുണ്ടാക്കുന്ന തരത്തിലായിരുന്നു മഞ്ജുഷയുടെ മറുപടി. മകള്‍ മീര കൊല്ലപ്പെട്ട പത്താം തീയതി രാത്രി 8.30 ഓടെ വാടക വീട്ടിലെ വലതുഭാഗത്തുള്ള കിടപ്പുമുറിയില്‍ മീരയെ വിളിച്ചിരുത്തി മഞ്ജുഷയും അനീഷും തങ്ങളുടെ ബന്ധത്തെ കുറിച്ച് സംസാരിച്ചു. എന്നാല്‍, ഈ ബന്ധത്തിന് കൂട്ട് നില്ക്കാനാവില്ലെന്ന് മീര മറുപടി നല്‍കി. 

ഇതോടെ താന്‍ കുപിതയായി കുട്ടിയുടെ കഴുത്തില്‍ ഷാളിട്ട് മുറുക്കി ബോധരഹിതയാക്കിയെന്നും മഞ്ജുഷ മൊഴി നല്‍കി. അതിനുശേഷം ഇരുവരും ചേര്‍ന്ന് വീടിന്റെ വരാന്തയില്‍ മീരയെ കിടത്തിയതിനുശേഷം ബൈക്കില്‍ നെടുമങ്ങാട് കച്ചേരിനടയിലെ പമ്പിലെത്തി പെട്രോള്‍ നിറച്ചു. തിരികെ വീട്ടിലെത്തി കുട്ടിയെ എടുത്ത് ബൈക്കിന് നടുക്കിരുത്തി നാലു കിലോമീറ്റര്‍ അകലെ കാരാന്തലയിലെ അനീഷിന്റെ വീട്ടിലെത്തിച്ചു. വീടിന് പിറകില്‍ തൊഴുത്തിലെ പടിക്കെട്ടില്‍ കയറി മതിലിനു മുകളിലൂടെ കുട്ടിയെ സമീപത്തെ പുരയിടത്തിലേക്ക് തള്ളിയിട്ടു. 

മീരയുടെ ഞരക്കം ശ്രദ്ധയില്‍പ്പെട്ട അനീഷ് വീടിന്റെ മുകളില്‍ കയറി അവിടെയുണ്ടായിരുന്ന രണ്ട് സിമന്റ് കട്ടകള്‍ എടുത്ത് കുട്ടിയുടെ ശരീരത്തില്‍ കെട്ടിവച്ച് വലിച്ചിഴച്ച് കിണറിനു സമീപത്തെ തെങ്ങിന്‍ ചുവട്ടിലിട്ടു. തുടര്‍ന്ന്, കിണറിന്റെ മൂടി പൊക്കി ശരീരം ഉള്ളിലേക്ക് തള്ളിയിട്ടു. അന്നേരം മീരയ്ക്ക് ജീവനുണ്ടായത്രെ. അതായത് പച്ചയ്ക്ക് കെട്ടിത്താഴ്ത്തിയെന്ന്. ഇത് ഞെട്ടലോടെയാണ് പോലീസുകാര്‍ കേട്ടത്. പിന്നീട് ഇരുവരും തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ടു. 

തമ്പാനൂരിലെത്തിയശേഷം ബൈക്ക് അവിടെ സൂക്ഷിക്കാന്‍ ഏല്‍പ്പിക്കുകയും ബസില്‍ നാഗര്‍കോവിലിലേയ്ക്ക് പോകുകയും ചെയ്തുവെന്നാണ് മൊഴി. ബൈക്ക് പൊലീസ് കണ്ടെടുത്തു. മീരയെ കഴുത്ത് ഞെരിക്കാന്‍ ഉപയോഗിച്ച ഷാളും കണ്ടെത്തിയിട്ടുണ്ട്. സംഭവസമയം പെണ്‍കുട്ടി ധരിച്ചിരുന്ന ഷാളാണ് കൃത്യത്തിന് ഉപയോഗിച്ചത്. ഈ ഷാള്‍ മഞ്ജുഷയുടെ ബാഗില്‍ നിന്നാണ് കണ്ടെത്തിയതെന്ന് സൂചനയുണ്ട്. കോടതിയില്‍ നിന്ന് ആറു ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വാങ്ങിയ മഞ്ജുഷയേയും അനീഷിനേയും പറണ്ടോട് വാടക വീട്ടിലും മീരയുടെ മൃതദേഹം കിടന്ന കാരന്തല അനീഷിന്റെ വീടിനു മീപത്തെ കിണറ്റിനരികിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. നാട്ടുകാര്‍ അക്രമാസക്തരായി പ്രതികള്‍ക്ക് നേരെ തിരിഞ്ഞു. കല്ലേറിന് ശ്രമിച്ചപ്പോള്‍ കൂടുതല്‍ പൊലീസ് ഇടപെട്ട് നാട്ടുകാരെ വിരട്ടിയോടിക്കുകയായിരുന്നു. സി ഐ രാജേഷ്‌കുമാറിന്റെയും എസ് ഐ സുനില്‍ഗോപിയുടെയും മേല്‍നോട്ടത്തിലായിരുന്നു തെളിവെടുപ്പ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (15 minutes ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (27 minutes ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (35 minutes ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (40 minutes ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (1 hour ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (1 hour ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (1 hour ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (1 hour ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (2 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (2 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (2 hours ago)

Malayali Vartha Recommends