സുരേന്ദ്രൻ കട്ട കലിപ്പിൽ ; ശബരിമല യുവതീപ്രവേശം തടയാന്‍ തല്‍ക്കാലം നിയമനിര്‍മാണമില്ലെന്ന കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയിലും ന്യായീകരണവുമായി ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍

ശബരിമല യുവതീപ്രവേശം തടയാന്‍ തല്‍ക്കാലം നിയമനിര്‍മാണമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് നിയമമന്ത്രി ലോക്സഭയില്‍ വ്യക്തമാക്കി. ശബരിമല യുവതീപ്രവേശം തടയാന്‍ ലക്ഷ്യമിട്ട് എന്‍.കെ പ്രേമചന്ദ്രൻ ലോക്സഭയില്‍ സ്വകാര്യബില്‍ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നയം വ്യക്തമാക്കി രണ്ടാം മോദി സര്‍ക്കാര്‍ രംഗത്തെത്തിയത്. സഭ ഏകകണ്ഠമായാണ് ബില്ലിന് അവതരണാനുമതി നല്‍കിയത്. അതേസമയം, സ്വകാര്യബില്‍ അപൂര്‍ണമാണെന്നും ശബരിമല ആചാര സംരക്ഷണത്തിന് സമഗ്രമായ നിയമനിര്‍മാണം വേണമെന്നും ബിജെപി എം.പി മീനാക്ഷി ലേഖി ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍ ആ പ്രസ്താവനയിലും ന്യായീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ശബരിമലയില്‍ സര്‍ക്കാര്‍ പുനഃപരിശോധനാ വിധി കാത്തിരിക്കുന്നു എന്നാണ് നിയമമന്ത്രി പറഞ്ഞതിന്റെ പച്ചമലയാളം എന്ന് സുരേന്ദ്രൻ അവകാശപ്പെടുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു സുരേന്ദ്രന്റെ ന്യായീകരണം എത്തിയത്. ശബരിമല സ്ത്രീപ്രവേശനത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചതില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന നേതാവ് ആയിരുന്നു കെ സുരേന്ദ്രന്‍. പ്രതിഷേധ പ്രകടനത്തെ തുടര്‍ന്ന് നേതാവ് അറസ്റ്റിലാവുകയും ചെയ്തിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ശബരിമലയില്‍ സര്‍ക്കാര്‍ പുനപ്പരിശോധനാ വിധി കാത്തിരിക്കുന്നു എന്നാണ് നിയമമന്ത്രി പറഞ്ഞതിന്റെ പച്ചമലയാളം. അതിനര്‍ത്ഥം നിയമനിര്‍മ്മണം അജണ്ടയിലേ ഇല്ലെന്ന് വ്യാഖ്യാനിക്കുന്നത് ഏതായാലും സദുദ്ദേശപരമല്ല. പുനപ്പരിശോധനാ വിധി വരുന്നതുവരെ കാത്തിരിക്കുക എന്നത് സര്‍ക്കാരിനെ സംബന്ധിച്ച് തികച്ചും സ്വാഭാവികമായ കാര്യം. അതിന് മുമ്ബ് തരൂര്‍ ശശിയും ആന്റോ ആന്റണിയും ബെന്നി ബഹനാനും ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസുമൊക്കെ ചേര്‍ന്ന് ശബരിമലയെ സംരക്ഷിച്ചുകളയുമെങ്കില്‍ നല്ല കാര്യം. കണക്കിന് അവരാണല്ലോ യഥാര്‍ത്ഥ 'ആചാരസംരക്ഷകര്‍'…. എന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
ബിജെപിയുടെ ശബരിമല സമരം ജനങ്ങളെ പറ്റിക്കാനാണെന്ന് ശശി തരൂര്‍ എംപി പ്രതികരിച്ചു. ശബരിമല പ്രശ്ന പരിഹാരത്തിന് ഒന്നും ചെയ്യാന്‍ അവര്‍ക്ക് ആഗ്രഹമില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 2018ല്‍ പട്ടിക വിഭാഗങ്ങള്‍ക്കെതിരായ അതിക്രമ നിയമത്തില്‍ സുപ്രീംകോടതി വിധി മറികടക്കാന്‍ കേന്ദ്രം നിയമം കൊണ്ടുവന്നിരുന്നു. എന്നാല്‍ ശബരിമലയിലെ പ്രശ്നത്തില്‍ ഒന്നും ചെയ്യാന്‍ അവര്‍ ആഗ്രഹിക്കുന്നില്ലെന്നും തരൂര്‍ കുറ്റപ്പെടുത്തി. ശബരിമലയില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി മറികടക്കാന്‍ നിയമ നിര്‍മാണം നടത്തുമോയെന്ന ആന്റോ ആന്റണിയുടെ ചോദ്യത്തിന് ലോക്സഭയില്‍ കേന്ദ്രം വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. ഇതിനു പിന്നാലെയായിരുന്നു തരൂരിന്റെ ട്വീറ്റ്.
ശബിരമല വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നായിരുന്നു കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ മറുപടി. വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് മന്ത്രി ലോക്സഭയിൽ അറിയിച്ചു. സ്വകാര്യബില്‍ അപൂര്‍ണമാണെന്നും ശബരിമല ആചാര സംരക്ഷണത്തിന് സമഗ്രമായ നിയമനിര്‍മാണം വേണമെന്നും ബിജെപി എം.പി മീനാക്ഷി ലേഖി ആവശ്യപ്പെടുകയും ചെയ്തു.
ആചാരസംരക്ഷണത്തിന് ഭരണഘടനാ പരിരക്ഷ വേണം. അയ്യപ്പഭക്തരെ പ്രത്യേക വിഭാഗമായ കണക്കാക്കാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ വേണമെന്നും ലേഖി പറഞ്ഞു. 'ജയ് അയ്യപ്പ' വിളിക്കിടെയാണ് ലേഖി പ്രസംഗം അവസാനിപ്പിച്ചത്. ശബരിമലയ്ക്കായി കേന്ദ്രസര്‍ക്കാര്‍ ബില്‍ കൊണ്ടുവരണമെന്ന് ആന്‍റോ ആന്‍റണി ആവശ്യപ്പെട്ടു. ബില്‍ ചര്‍ച്ചയ്ക്കെടുക്കണോയെന്ന് നറുക്കിട്ടെടുത്താണ് തീരുമാനിക്കുക. പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും പാസാക്കുകയും വേണം.
https://www.facebook.com/Malayalivartha

























