വഴിയരികിൽ നിർത്തിയിട്ടിരുന്ന കാറിൽ പ്ലസ്ടൂ വിദ്യാർത്ഥിനിയും യുവാവും; പന്തികേട് തോന്നി നാട്ടുകാർ പോലീസിൽ അറിയിച്ചപ്പോൾ അരങ്ങേറിയത് സിനിമയെ വെല്ലുന്ന രംഗങ്ങൾ:- ക്ലൈമാക്‌സിൽ പോലീസ് ജീപ്പ് നശിപ്പിക്കാൻ ശ്രമിച്ചതിനും, തട്ടിക്കൊണ്ടുപോകലിനും കേസ്.. യുവാവ് അറസ്റ്റിൽ
പോലീസിനെ കണ്ട് കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ പോലീസ് ജീപ്പിലിടിച്ച് നിർത്താതെ പോയ കാറിനെ പിന്തുടർന്ന് പൊലീസ് യുവാവിനെ പിടികൂടി. തിങ്കൾ സന്ധ്യയോടെ ചെന്നിത്തല ഒരിപ്രം പട്ടരുകാട് ജംക്‌ഷനു സമീപമാണ് സംഭവം. കരുനാഗപ്പള്ളി കുലശേഖരപുരം പുന്നകുളം കരിപ്പള്ളിത്തറയിൽ ആഷിക്കിനെ(26) ആണ് മാന്നാർ പൊലീസ് സാഹസികമായി പിടികൂടിയത്. റോഡരികിൽ കാർ ഏറെ സമയം നിർത്തിയിട്ടിരിക്കുന്നത് കണ്ട നാട്ടുകാരാണ് മാന്നാർ സി.ഐ.ജോസ് മാത്യുവിനെ അറിയിച്ചത്.
സ്ഥലത്തെത്തിയ പൊലീസ് സംഘം ജീപ്പ് കാറിനു മുന്നിൽ നിർത്തി. സിഐ ജീപ്പിന്റെ ഡോർ തുറക്കുമ്പോഴേക്ക് കാർ മുന്നോട്ടെടുത്തു ജീപ്പിന്റെ ഡോർ തകർത്തു. തുടർന്ന് യുവാവ് കാർ നിർത്താതെ ഓടിച്ചു പോയി. ഇതേ ജീപ്പിൽ തന്നെ പൊലീസ് പിന്തുടർന്നു. ഇടവഴികളിലൂടെ വെട്ടിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ ചെറുകോൽ ആശ്രമത്തിനു സമീപം കാറുമായി പിടികൂടുകയായിരുന്നു.
ഇതിനിടെ ഒപ്പമുണ്ടായിരുന്ന പ്ലസ്ടു വിദ്യാർഥിനി കാറിൽ നിന്ന് ഇറങ്ങി ഓടിയെങ്കിലും പൊലീസ് കണ്ടെത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിനും പൊലീസ് ജീപ്പ് നശിപ്പിച്ചതിനും ആഷിക്കിനെതിരെ കേസെടുത്തു. ആഷിക്കിനെ റിമാൻഡ് ചെയ്തു. പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം വിട്ടയച്ചു.
https://www.facebook.com/Malayalivartha