ഒന്നിന് പുറകെ ഒന്നായി സിപിഎമ്മിന് ഇത് കഷ്ടകാലം; നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷയുടെ ബാഗില്‍ നിന്നും 38,000 രൂപ മോഷ്ടിച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞു

ഒന്നിന് പുറകെ ഒന്നായി സിപിഎമ്മിന് ഇത് കഷ്ടകാലം. നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷയുടെ ബാഗില്‍ നിന്നും 38,000 രൂപ മോഷ്ടിച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞപ്പോൾ വീണ്ടും ഞെട്ടിയിരിക്കുന്നത് സി.പി.എമ്മാണ്. സി.പി.എം പാര്‍ട്ടിയില്‍ പെട്ട ഒറ്റപ്പാലം നഗരസഭയുടെ വനിതാ കൗണ്‍സിലര്‍ തന്നെയാണ് മോഷണം നടത്തിയിരിക്കുന്നത്. വിരലടയാള പരിശോധന മുതല്‍ നുണപരിശോധന വരെ നടത്തിയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. അദ്ധ്യക്ഷയും കൗണ്‍സിലറും ഒരേ പാര്‍ട്ടിയില്‍ നിന്നും ഉള്ളവരായത് കൊണ്ട് സംഭവം ഒതുക്കി തീര്‍ക്കാന്‍ പാര്‍ട്ടി നേതൃത്വം ശ്രമിക്കുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ മാസം 20നാണ് സ്ഥിരം സമിതി അദ്ധ്യക്ഷയുടെ ബാഗില്‍ നിന്നും 38,000 രൂപ കാണാതായത്. ഒരു വര്‍ഷത്തിനിടെ നഗരസഭയില്‍ നടക്കുന്ന ഇരുപത്തിയൊന്നാമത്തെ മോഷണമാണിത്. നഗരസഭാ കൗണ്‍സിലര്‍, സന്ദര്‍ശകര്‍, ജീവനക്കാര്‍ എന്നിവരില്‍ നിന്നായി ഒന്നരലക്ഷം രൂപയില്‍ കൂട്ടുതല്‍ പണവും, ഇത് കൂടാതെ സ്വര്‍ണവും മോഷണം പോയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇങ്ങനെ മോഷണത്തില്‍ ഇരയായവരില്‍ ചിലര്‍ ഇന്നലെ കൂടി പൊലീസിനെ സമീപിച്ചു. കൗണ്‍സിലിലെ വനിതാ ബി.ജെ.പി അംഗവും ജീവനക്കാരുമാണ് പൊലീസില്‍ പരാതി നല്‍കാനെത്തിയത്. അതേസമയം അദ്ധ്യക്ഷയുടെ പണം മോഷ്ടിച്ച കൗണ്‍സിലര്‍ക്കെതിരെ പൊലീസ് ഒരാഴ്ചയ്ക്കകം കുറ്റപത്രം സമര്‍പ്പിക്കും.
https://www.facebook.com/Malayalivartha

























