‘നമ്മൾ സഖാക്കൾ’ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സഖാവ് അയച്ചത് 28 അശ്ലീല വീഡിയോകൾ; പരാതി നൽകുമെന്ന് വനിതാ സഖാക്കള്‍.. ഗ്രൂപ്പ് പിരിച്ചുവിട്ട് നേതാവ്

പെട്ടെന്നൊരു ദിവസം വാട്സാപ്പ് ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട അശ്ലീല വീഡിയോകളുടെ ഞെട്ടലിലാണ് നമ്മൾ സഖാക്കൾ’ ഗ്രൂപ്പിലെ വനിതകൾ അടക്കമുള്ള അംഗങ്ങൾ. ഒന്നോ രണ്ടോ വീഡിയോകളൊന്നുമായിരുന്നില്ല ഗ്രൂപ്പിലുള്ളവരെ ഞെട്ടിച്ചത് 28 അശ്ലീല വിഡിയോകളായിരുന്നു ഒറ്റയടിക്ക് ഗ്രൂപ്പിലേയ്ക്ക് എത്തിയത്. കേരള സെക്രട്ടേറിയറ്റ് എപ്ലോയീസ് അസോസിയേഷൻ അംഗങ്ങളും ഭാരവാഹികളും അംഗങ്ങളായ ഗ്രൂപ്പിലാണു സംഭവം. ’ വാർഷിക സമ്മേളനത്തിന്റെ ഒരുക്കങ്ങളെക്കുറിച്ചുള്ള ചർച്ചകളായിരുന്നു ഗ്രൂപ്പിൽ. കഴിഞ്ഞ ദിവസം രാത്രിയാണ് നമ്മൾ സഖാക്കൾ’ ഗ്രൂപ്പിലേയ്ക്ക് ഒരു സഖാവ് അശ്ലീല ദൃശ്യങ്ങൾ അയച്ചത്.
എന്തു പറ്റിയെന്ന് ആലോചിച്ചു മറ്റു സഖാക്കൾ അന്തംവിട്ടിരിക്കവെയാണ് തുരുതുരാ 28 അശ്ലീല വിഡിയോകൾ ഗ്രൂപ്പിലേയ്ക്ക് എത്തിയത്. ഗ്രൂപ്പ് അംഗങ്ങളായ വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഗ്രൂപ്പ് അഡ്മിനായ അസോസിയേഷന്‍ നേതാവിനെ വിളിച്ചു. നേതാവ് അപ്പോഴാണു വിവരം അറിയുന്നത് തന്നെ. വീഡിയോ അയച്ച ഭാരവാഹിയെ നേതാവ് അഡ്മിന്‍ വിളിച്ചു. ഫോണ്‍ എടുത്തില്ല. ഈ സമയവും ഗ്രൂപ്പ് അംഗങ്ങള്‍ നേതാവിനെ വിളിക്കുകയായിരുന്നു. ഗതികെട്ട് ഒടുവില്‍ നേതാവ് ഗ്രൂപ്പില്‍ ഒരു സന്ദേശം അയച്ചു,
'വീഡിയോ അയച്ച സഖാവിന്റെ ഫോണ്‍ വൈകിട്ടു കളഞ്ഞുപോയി. ഫോണ്‍ കിട്ടിയ ആരെങ്കിലും അശ്ലീല വീഡിയോകൾ അയച്ചതാകാം.' അതോടെ പ്രതിഷേധം കെട്ടടങ്ങി. അതിനിടെയാണ് ഗ്രൂപ്പിലെ മറ്റൊരു അംഗം ഈ അശ്ലീല വീഡിയോകൾ കാണാനിടയായത്. അദ്ദേഹം ഉടൻ തന്നെ അവ അയച്ച സഖാവിന്റെ ഫോണിൽ വിളിച്ചു. അങ്ങേത്തലയ്ക്കൽ ഫോൺ എടുത്തതാകട്ടെ ഫോണിന്റെ യഥാർത്ഥ ഉടമസ്ഥനും. ഇദ്ദേഹത്തിന്റെ ഫോൺ കളഞ്ഞുപോയെന്നല്ലേ തലേന്ന് അഡ്മിൻ പറഞ്ഞത്? വീഡിയോ അയച്ച നേതാവിനെ വിളിച്ച സഖാവ് തലേന്ന് അഡ്മിൻ പറഞ്ഞതു കളവാണെന്നു ഗ്രൂപ്പിൽ അറിയിച്ചു. ഇതറിഞ്ഞ വനിതാ സഖാക്കൾ പരാതി നൽകുമെന്നു ഭീഷണി ഉയർത്തി. അതോടെ നേതാവ് ഗ്രൂപ്പ് പിരിച്ചുവിട്ട് തത്കാലം രംഗം ശാന്തമാക്കി.
https://www.facebook.com/Malayalivartha

























