യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്ന കെ.എസ്.യു എണ്‍പതുകളില്‍ അവിടെ കിരാതഭരണമാണ് നടത്തിയിരുന്നതെന്ന് ചരിത്ര സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു

യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്ന കെ.എസ്.യു എണ്‍പതുകളില്‍ അവിടെ കിരാതഭരണമാണ് നടത്തിയിരുന്നതെന്ന് ചരിത്ര സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. അക്കാലത്ത് എസ്.എഫ്.ഐ യൂണിവേഴ്‌സിറ്റി കോളജില്‍ വേരുറപ്പിച്ച് വരുന്ന കാലമാണ്. നിരവധി എസ്.എഫ്.ഐ പ്രവര്‍ത്തകരും നേതാക്കളും കെ.എസ്.യു വിന്റെ ആക്രമണത്തിനിരയായതായി അന്ന് സംഘടനയില്‍ ഉണ്ടായിരുന്നവരും ഇന്ന് സി.പി.എമ്മിന്റെ സജ്ജീവപ്രവര്‍ത്തകരുമായ പലരും സാക്ഷ്യപ്പെടുത്തുന്നു. 1982ല്‍ യൂണിവേ!ഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന ജൂലിയസ് ഫെര്‍ണാണ്ടസ്. അയാളുടെ കാലുകള്‍ കെ.എസ്.യുക്കാര്‍ അറുത്ത് മാറ്റിയ ചരിത്രമുണ്ട്. അങ്ങനെ ചോരകൊണ്ടെഴുതി ചരിത്രത്തിലൂടെയാണ് എസ്.എഫ്.ഐ വളര്‍ന്നതെന്നും ഇവര്‍ പറയുന്നു.
സ്‌പെന്‍സര്‍ ജംഗ്ഷന് സമീപത്തെ ഗേറ്റിന് മുന്നില്‍ വെച്ചാണ് മല്‍സ്യതൊഴിലാളി കുടുംബാഗമായ ജൂലിയസ് ആക്രമിക്കപെടുന്നത്. മഴുവും, സൈക്കിളിന്റെ ക്രാങ്ക് ഉപയാഗിച്ച് പ്രത്യേകമായി നിര്‍മ്മിച്ച ഒരായുധവും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ജൂലിയസിന്റെ ഇടത്കാല്‍ മുട്ടിന് മുകളില്‍ വെച്ച് അറുത്തുമാറ്റി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ജൂലിയസ് മരിക്കുമെന്ന് ഉറപ്പായിരുന്നു. ആശുപത്രിയിലെത്തിയ അന്നത്തെ പാര്‍ട്ടി ജില്ലാ സെക്രട്ടറി കാട്ടായിക്കോണം ശ്രീധരന്‍ അടിയന്തിരമായി പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായ ഇഎംഎസുമായി ബന്ധപ്പെട്ടു. റഷ്യന്‍ തലസ്ഥാനമായ മോസ്‌ക്കോയിലെ ഒരാശുപത്രിയില്‍ മൈക്രോവാസ്‌കുലര്‍ സര്‍ജറി ചെയ്യാന്‍ സൗകര്യം ഉണ്ടെന്ന് ഡോക്ടറമാരില്‍ ആരോ വിവരം നല്‍കിയത് അനുസരിച്ചാണ് കാട്ടായിക്കോണം ട്രങ്ക് കോള്‍ വ!ഴി ഇംഎംഎസുമായി ബന്ധപ്പെട്ടത്. പിന്നീട് കാര്യങ്ങള്‍ ശരവേഗത്തിലാണ് നീങ്ങിയത്. ജൂലിയസിന്റെ ജീവന്‍ വീണ്ടെടുക്കാന്‍ തിരുവനന്തപുരത്തെ ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ പണപിരിവ് നടത്തി. ഒറ്റ ദിവസം കൊണ്ട് ചികില്‍സക്ക് ആവശ്യമായ തുക കണ്ടെത്തി. മോസ്‌ക്കോയിലെ വിദഗ്ദ ചികില്‍സ ജൂലിയസിന് തുണയായി . പിന്നീട് ഏറെ കാലം ജീവിച്ച ജൂലിയസ് ഒരു വാഹനാപകടത്തിലാണ് മരിക്കുന്നത്.
യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഒരു വിളിപാട് അകലെ എസ്എഫ്‌ഐ അതിക്രമത്തിനെതിരെ ഉണ്ണാവ്രതസമരം ഇരിക്കുന്ന ഖദര്‍ധാരികള്‍ക്ക് ഇങ്ങനെയും ഒരു ഭൂതകാലം ഉണ്ടായിരുന്നെന്ന് എത്ര പേര്‍ക്ക് അറിയാം?.. കെ എസ് യുക്കാരുടെ കഠാരമുനയില്‍ എസ്.എഫ്.ഐയുടെ തീപൊരി പ്രാസംഗികന്‍ ഹരിയുടെ വൃക്ക നഷ്ടപ്പെട്ടു. കെ എസ് യു നടത്തിയ യൂണിവേ!ഴ്‌സിറ്റി മാര്‍ച്ച് കണ്ട് കൊണ്ട് നില്‍ക്കുകയായിരുന്നു ഹരി. അന്നത്തെ കെ എസ് യു നേതാവായിരുന്ന ചെമ്പഴന്തി അനിലിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് അക്കാലത്തെ എസ്.എഫ്.ഐ നേതാക്കള്‍ ഓര്‍മിക്കുന്നു. ഗുരുതരമായി പരിക്കേറ്റ ഹരിയുടെ ഒരു വൃക്ക ശരീരത്തില്‍ നിന്ന് നീക്കം ചെയ്യേണ്ടി വന്നു. സമാധാനത്തിന്റെ സദേശവാഹകരായ ഗാന്ധി ശിഷ്യരുടെ കൊലകത്തിയില്‍ വൃക്ക നഷ്ടപ്പെട്ട ഹരി ഇന്നും ജീവിച്ചിരിപ്പുണ്ട് .
ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയും പ!ഴയ എസ്എഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ എസ്.പി ദീപക്ക് കെ.എസ്.യുക്കാരുടെ മര്‍ദ്ദനമേറ്റ് 16 ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അബോധാവസ്ഥയില്‍ കിടന്നിട്ടുണ്ട്. സംഭവം ഇങ്ങനെയാണ്... എസ്എഫ്‌ഐ പാനലിനെതിരെ മല്‍സരിച്ച കെ എസ് യു വൈസ് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയെ പരസ്യമായി അപമാനിച്ച കെ എസ് യുക്കാരനെ തടഞ്ഞതിന്. 1992 ലെ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെ എസ് യു വൈസ് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സിന്ധു വോട്ട് ചോദിച്ച് കൊണ്ടിരിക്കെ കെഎസ് യു വിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച വലിയതുറയിലെ മോസസ് ഏര്‍പ്പാട് ചെയ്ത ഇല്യാസ് എന്നൊരു ഗുണ്ട കയറിപിടിച്ചു. വെറുതെ കയറി പിടിച്ചതല്ല, ഹീറോ പേനയുടെ മഷി കൈയ്യില്‍ പുരട്ടി പെണ്‍കുട്ടിയുടെ നിതംബത്തില്‍ പിടിക്കുകയായിരുന്നു. ആയിരകണക്കിന് വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ച് പൊട്ടികരഞ്ഞ സിന്ധുവിനെ കണ്ട് എസ്.പി ദീപക് ആ ഗുണ്ടയുടെ കരണത്തടിച്ചു. രണ്ടാഴ്ച കഴിഞ്ഞ് പേട്ട ജംഗ്ഷനില്‍ വെച്ച് ഇരുമ്പ് പെപ്പ് കൊണ്ട് കെ.എസ്.യുക്കാരുടെ ഗുണ്ടകള്‍ തല തല്ലി കീറി. തിരുവനനന്തപുരം മെഡിക്കല്‍ കോളേജില്‍ ഐസിയുവില്‍ മരണത്തിനും, ജീവിതത്തിനും ഇടയില്‍ 16 ദിവസങ്ങള്‍ കിടന്നു. അങ്ങനെ അക്രമം നടത്തിയ കെ.എസ്.യുക്കാരുടെ പിന്‍മുറക്കാന്‍ ഇന്ന് എസ്.എഫ്.ഐയുടെ ആക്രമണങ്ങള്‍ക്കെതിരെ സമരം കിടക്കുന്നു എന്നത് കാലത്തിന്റെ വികൃതിയാണ്, അല്ലാതെന്ത് പറയാന്‍.
https://www.facebook.com/Malayalivartha

























