പീഡനം, കൊലപാതകം, ആത്മഹത്യാ പ്രേരണ, ഗുണ്ടായിസം, സാമ്പത്തിക തട്ടിപ്പ്, ബന്ധു നിയമനം, സ്ത്രീകൾക്കെതിരെയുള്ള അധിക്ഷേപം തുടങ്ങിയവയിൽ ചീത്തപ്പേര് കേൾക്കേണ്ടി വന്ന സിപിഎം ഒടുവിൽ എത്തി നിൽക്കുന്നത് മോഷണകുറ്റത്തിൽ

പീഡനം, കൊലപാതകം, ആത്മഹത്യാ പ്രേരണ, ഗുണ്ടായിസം, സാമ്പത്തിക തട്ടിപ്പ്, ബന്ധു നിയമനം, സ്ത്രീകൾക്കെതിരെയുള്ള അധിക്ഷേപം തുടങ്ങിയവയിൽ ചീത്തപ്പേര് കേൾക്കേണ്ടി വന്ന സിപിഎം ഒടുവിൽ എത്തി നിൽക്കുന്നത് മോഷണകുറ്റത്തിൽ. ഒന്നിന് പുറകെ ഒന്നായി സിപിഎമ്മിന് ഇത് കഷ്ടകാലം തന്നെയാണ്.
നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷയുടെ ബാഗില്‍ നിന്നും 38,000 രൂപ മോഷ്ടിച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞപ്പോൾ വീണ്ടും ഞെട്ടിയിരിക്കുന്നത് സി.പി.എമ്മാണ്. സി.പി.എം പാര്‍ട്ടിയില്‍ പെട്ട ഒറ്റപ്പാലം നഗരസഭയുടെ വനിതാ കൗണ്‍സിലര്‍ തന്നെയാണ് മോഷണം നടത്തിയിരിക്കുന്നത്. വിരലടയാള പരിശോധന മുതല്‍ നുണപരിശോധന വരെ നടത്തിയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. അദ്ധ്യക്ഷയും കൗണ്‍സിലറും ഒരേ പാര്‍ട്ടിയില്‍ നിന്നും ഉള്ളവരായത് കൊണ്ട് സംഭവം ഒതുക്കി തീര്‍ക്കാന്‍ പാര്‍ട്ടി നേതൃത്വം ശ്രമിക്കുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ മാസം 20നാണ് സ്ഥിരം സമിതി അദ്ധ്യക്ഷയുടെ ബാഗില്‍ നിന്നും 38,000 രൂപ കാണാതായത്. ഒരു വര്‍ഷത്തിനിടെ നഗരസഭയില്‍ നടക്കുന്ന ഇരുപത്തിയൊന്നാമത്തെ മോഷണമാണിത്. നഗരസഭാ കൗണ്‍സിലര്‍, സന്ദര്‍ശകര്‍, ജീവനക്കാര്‍ എന്നിവരില്‍ നിന്നായി ഒന്നരലക്ഷം രൂപയില്‍ കൂട്ടുതല്‍ പണവും, ഇത് കൂടാതെ സ്വര്‍ണവും മോഷണം പോയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇങ്ങനെ മോഷണത്തില്‍ ഇരയായവരില്‍ ചിലര്‍ ഇന്നലെ കൂടി പൊലീസിനെ സമീപിച്ചു. കൗണ്‍സിലിലെ വനിതാ ബി.ജെ.പി അംഗവും ജീവനക്കാരുമാണ് പൊലീസില്‍ പരാതി നല്‍കാനെത്തിയത്. അതേസമയം അദ്ധ്യക്ഷയുടെ പണം മോഷ്ടിച്ച കൗണ്‍സിലര്‍ക്കെതിരെ പൊലീസ് ഒരാഴ്ചയ്ക്കകം കുറ്റപത്രം സമര്‍പ്പിക്കും.
നഗരസഭയില്‍വെച്ച് പണം പോയെന്ന് പോലീസ് സ്റ്റേഷനില്‍ വീണ്ടും പരാതികൽ ഉയരുന്നുണ്ട്. ബി.ജെ.പി. കൗണ്‍സിലറുടെ 8,000 രൂപ നഷ്ടമായതായാണ് പരാതി. മേയ് 21-ന് നഗരസഭയിലെ ഒരു സ്ഥിരംസമിതി അധ്യക്ഷയുടെ ഓഫീസില്‍വെച്ച് ബാഗില്‍നിന്ന് പണമുള്‍പ്പെടെ ബാങ്ക് പാസ്ബുക്ക്, മരുന്ന് കുറിപ്പ്, കരമടച്ച രശീത് എന്നിവ വെച്ച കവറാണ് നഷ്ടമായത്. അന്ന് ഇവര്‍ പരാതി നല്‍കിയിരുന്നില്ല. മേയ് 29-ന് അരപ്പവന്‍ സ്വര്‍ണവും 14,000 രൂപയും നഷ്ടപ്പെട്ട രണ്ട് ജീവനക്കാരികളും ബുധനാഴ്ച പരാതിയുടെ നിലവിലെ സ്ഥിതിയറിയാന്‍ സ്റ്റേഷനിലെത്തിയിരുന്നു. കഴിഞ്ഞദിവസം വിവാഹം രജിസ്റ്റര്‍ചെയ്യാന്‍ വന്ന് പണം നഷ്ടപ്പെട്ടസംഭവത്തിലെ പരാതിക്കാരന്‍ വീണ്ടും പരാതി നല്‍കിയിരുന്നു. അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന കേസിലെ പരാതിക്കാരിയായ സ്ഥിരംസമിതി അധ്യക്ഷ കേസ് പിന്‍വലിക്കാനുള്ള നീക്കം നടത്തിയതിനെത്തുടര്‍ന്നാണ് കൂടുതല്‍ പരാതികള്‍ എത്തിയത്.
തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട് എക്കാലത്തെയും വലിയ പ്രതിസന്ധിയിൽ ഉഴലുകയാണ് സിപിഎം. അതിനിടെയാണ് കൂനിൻമേൽ കുരു എന്ന കണക്കിൽ ഓരോരോ പ്രതിസന്ധികൾ സിപിഎമ്മിന് നേരിടേണ്ടിവരുന്നത്. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പി.കെ ശശി ഉൾപ്പെട്ട പാലക്കാട്ടെ ഡിവൈഎഫ്ഐ വനിതാ നേതാവ് ഉന്നയിച്ച പരാതിയിൽ സ്വീകരിച്ച നടപടി ഏറെ വിവാദമായിരുന്നു. അതിനുശേഷം പാർട്ടി സെക്രട്ടറിയുടെ മകൻ ബിനോയ് കോടിയേരിക്കെതിരെ ആരോപണം ഉയർന്നു. സാമ്പത്തിക തട്ടിപ്പ് ആരോപണം ഉയർന്ന് ഒരു വർഷം പിന്നിടുമ്പോഴാണ് ബിനോയ് കോടിയേരിക്കെതിരെ ലൈംഗികാരോപണം ഉയർന്നത്. ഇതിനു പിന്നാലെയാണ് തിരുവന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷവും കത്തിക്കുത്തും അറസ്റ്റും. മൊത്തത്തിൽ സിപിഎമ്മിന് ഇത് കഷ്ടകാലമാണ്.
https://www.facebook.com/Malayalivartha

























