കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് പെരിങ്ങല്‍ കുത്ത് ഡാമിലെ ജലനിരപ്പ് ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ പെരിങ്ങൽകുത്ത് ഡാമിന്റെ നാലു ഷട്ടറുകളും തുറന്നു
കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് പെരിങ്ങല്‍ കുത്ത് ഡാമിലെ ജലനിരപ്പ് ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു വിടാന്‍ അനുമതി നല്‍കിയതായി തൃശൂര്‍ ജില്ല ദുരന്ത നിവാരണ അതോരിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ പറഞ്ഞു.
പെരിങ്ങല്‍ കുത്ത് ഡാമിന്റെ പരമാവധി സംഭരണ ശേഷി 424 മീറ്റര്‍ ആണ്. എന്നാല്‍ 419.41 മീറ്റര്‍ വരെ ജലം സംഭരിക്കാനാണ് വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചിട്ടുളളത്. നിലവില്‍ 419.55 മീറ്ററായി ജല നിരപ്പുയര്‍ന്നു. ഇതേ തുടര്‍ന്ന് ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ ഇടമലയാര്‍ ഡിവിഷന്‍ റിസര്‍ച്ച് ആന്റ് ഡാം സേഫ്റ്റി എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കി.
ഇതേ പെരിങ്ങൽകുത്ത് ഡാമിന്റെ നാലു ഷട്ടറുകളും തുറന്നു. ഉച്ചയ്ക്ക് 12ന് രണ്ടെണ്ണം രണ്ടടി വീതം ഉയർത്തി. ജലനിരപ്പ് ഉയർന്നതിനാൽ 2.30 ഓടെ മറ്റു രണ്ടു ഷട്ടറുകളും ഉയർത്തി. മഴ തുടരുന്നതിനാൽ മറ്റു ഷട്ടറുകളും ഉയർത്താൻ സാധ്യതയുണ്ടെന്ന് ഡാം സുരക്ഷാ വിഭാഗം അറിയിച്ചു. ചാലക്കുടി പുഴയുടെ ഇരു കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട് . ഇടുക്കി ജില്ലയിലെ കൊന്നത്തടിയിൽ ഉരുൾപൊട്ടലിൽ രണ്ടേക്കർ കൃഷിസ്ഥലം നശിച്ചു
ഡാം തുറക്കുന്നതിനെ തുടര്‍ന്ന് ചാലക്കുടി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ സാധ്യതയുള്ളതിനില്‍ പുഴയില്‍ മല്‍സ്യ ബന്ധനം അടക്കമുള്ളവയക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയാതായും പുഴയുടെ ഇരു കരയിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
കോട്ടയം ജില്ലയിലും മഴ കനക്കുന്നു. . മണിമലയാറിന്റെ തീരം ഇടിഞ്ഞതിനെ തുടർന്നു പുനലൂർ–മുവാറ്റുപുഴ സംസ്ഥാന പാതയിൽ ഗതാഗതം സ്തംഭിച്ചു. മീനച്ചിലാറിൽ ജലനിരപ്പ് ഉയരുന്നു. മുത്തോലിക്കടവിൽ ജലനിരപ്പ് റോഡു നിരപ്പിനൊപ്പമെത്തി. കുമരകത്തും വെള്ളം ഉയരുന്നു. വിനോദ സഞ്ചാരികളടക്കം എല്ലാവരെയും സുരക്ഷിതസ്ഥാനത്തേക്ക് മാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
തെക്കുപടിഞ്ഞാറൻ മൺസൂൺ കനത്തതോടെ അടുത്ത ബുധനാഴ്ച വരെ അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ പ്രവചനം.. ഇന്നു മുതൽ ജൂലൈ 22 വരെ സംസ്ഥാനത്തെ ആറു ജില്ലകളിൽ റെഡ് അലർട്ടും ജൂലൈ 24 വരെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ഇടുക്കി, കാസര്‍കോഡ് ജില്ലകളില്‍ നാളെയും 22-ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലുമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കേന്ദ്രകാലാവസ്ഥാ വകുപ്പ് എല്ലാ ജില്ലകളും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്
സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കാനും ക്യാമ്പുകൾ തയ്യാറാക്കുകയുൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ നടത്തുക എന്നതുമാണ് റെഡ് അലർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും
ഇടുക്കിയിലെ മലങ്കര, കല്ലാർകുട്ടി ,പാംബ്ല , എറണാകുളത്ത് ഭൂതത്താൻ അണക്കെട്ട് ,തിരുവനതപുരത്ത് അരുവിക്കര എന്നീ ഡാമുകളും തുറന്നിട്ടുണ്ട്.
മണിയാര്‍ ഡാമിന്റെ ഷട്ടര്‍ 10സെന്‍റിമീറ്റര്‍ ഉയര്‍ത്തി. പമ്പ നദിയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അരുവിക്കര ഡാം ഷട്ടർ തുറന്നത് മൂലം കരമനയാറ്റിൽ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്
കിഴക്കൻ മേഖലകളിൽ മഴ ശക്തമായതോടെ മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു.
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങി. കിടങ്ങൂരിൽ കാവാലിപ്പുഴയിൽ ഒഴുക്കിൽപ്പെട്ടയാള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. കനത്ത മഴയെത്തുടർന്ന് വെള്ളം കയറിയ കാസർകോഡ് മധുർ പഞ്ചായത്തിലെ 33 കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റി
മറ്റൊരു പ്രളയം ആവർത്തിക്കാതിരിക്കാൻ എല്ലാവരും മുൻ കരുതലുകൾ എടുക്കണം .റെഡ്, ഓറഞ്ച്, മഞ്ഞ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും 2018 ലെ പ്രളയത്തില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും പ്രത്യേകം ശ്രദ്ധപുലര്‍ത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. ആവശ്യമായ വസ്തുക്കള്‍ ഉള്‍പ്പെടുന്ന ഒരു എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാന്‍ തയ്യാറാവുകയും വേണമെന്നും അവര്‍ അറിയിച്ചു
https://www.facebook.com/Malayalivartha