പുറകേ വന്നാലുണ്ടല്ലോ... യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥി മൂപ്പന്‍ എട്ടപ്പന്‍ കുട്ടി സഖാക്കളുടെ തലതൊട്ടപ്പനെന്ന റിപ്പോര്‍ട്ട് വന്നതോടെ പിടികൂടാനായി ഓടിയെത്തി പോലീസ്; മുന്‍ എംഎല്‍എ സംരക്ഷണത്തിന് എത്തുമെന്ന് പ്രതീക്ഷിച്ചിരിക്കെ കോളജ് ഹോസ്റ്റലില്‍ റെയ്ഡ്
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിന്റെ ഈ അവസ്ഥയ്ക്ക് കാരണം എന്തെന്ന് അന്വേഷിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തവേ സമാന്തര അന്വേഷണം നടത്തി പത്രക്കാര്‍. ഈ എട്ടപ്പനെ വിശ്വസിച്ചാണ് വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനകളെ വിരട്ടുന്നതും കൂടെ നിര്‍ത്തുന്നതും. പ്രകടനങ്ങളില്‍ പങ്കെടുക്കാത്ത വിദ്യാര്‍ത്ഥിനികളെ വിരട്ടുകയാണ് കുട്ടിസഖാക്കളുടെ ജോലി. നടന്നില്ലെങ്കില്‍ എട്ടപ്പനെന്ന പേരുപറഞ്ഞ് ഭീഷണിപ്പെടുത്തുമത്രേ. നേരിട്ട് പ്രത്യക്ഷപെടാതെ കളികള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന എട്ടപ്പനെക്കുറിച്ച് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.
പത്രം വാര്‍ത്ത നല്‍കിയതോടെ ഒന്നരപ്പതിറ്റാണ്ടായി യൂണിവേഴ്‌സിറ്റി കോളജിലെ ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന എട്ടപ്പാനെ പോലീസും തെരഞ്ഞു തുടങ്ങിയത്രേ. ഗവേഷണവിദ്യാര്‍ഥിയെന്ന നിലയില്‍ കാമ്പസ് അടക്കിഭരിക്കുന്ന എട്ടപ്പാനെന്ന മധ്യവയസ്‌കനെക്കുറിച്ച് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ ഇയാള്‍ ഒളിവില്‍പോയതായി കന്റോണ്‍മെന്റ് പോലീസ് അറിയിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലില്‍ പോലീസ് റെയ്ഡ് നടത്തി. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ സനീഷ്‌കുമാര്‍, ഷാഡോ പോലീസ് മേധാവി ശിവസുധന്‍പിള്ള എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. സിറ്റി പോലീസ് കമ്മിഷണര്‍ ദിനേന്ദ്ര കശ്യപിന്റെ നിര്‍ദേശപ്രകാരം ഇന്റലിജന്‍സ് വിഭാഗവും അന്വേഷണമാരംഭിച്ചു. രഹസ്യാന്വേഷണവിഭാഗം സിറ്റി അസി. കമ്മിഷണര്‍ പ്രമോദ്കുമാര്‍ ഹോസ്റ്റലിലെത്തി വിദ്യാര്‍ഥികളില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചു. അന്വേഷണ റിപ്പോര്‍ട്ട് നാളെ കമ്മിഷണര്‍ക്കു നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. സൂപ്പര്‍ പ്രിന്‍സിപ്പലായി കാമ്പസും ഹോസ്റ്റലും ഭരിച്ചിരുന്ന എട്ടപ്പാന്‍ ബിരുദ, ബിരുദാനന്തരബിരുദ ക്ലാസുകളിലേക്കുള്ള പ്രവേശനവും നിയന്ത്രിച്ചിരുന്നുവെന്ന് പറയപ്പെടുന്നു.
ഗവേഷണവിദ്യാര്‍ഥിയെന്ന പേരിലാണ് കാമ്പസില്‍ എട്ടപ്പാന്‍ വിലസുന്നത്. സി.പി.എം. ജില്ലാനേതൃത്വം ചെല്ലും ചെലവും കൊടുത്തു വളര്‍ത്തുന്ന ഈ മധ്യവയസ്‌കന്റെ അനുമതിയില്ലാതെ കാമ്പസില്‍ ഒരു ഇലപോലും ചലിക്കില്ലത്രേ. പാളയത്തു പോലീസുകാരെ ആക്രമിച്ച സംഭവത്തിലും ഏറ്റവുമൊടുവില്‍ അഖിലെന്ന വിദ്യാര്‍ഥിക്കു കുത്തേറ്റ സംഭവത്തിലും മുഖ്യസൂത്രധാരന്‍ ഇയാളാണ് കരുതുന്നു.
https://www.facebook.com/Malayalivartha