പ്രസവം നിര്‍ത്തുന്നതിനുളള ശസ്ത്രക്രിയയ്ക്കെടുത്ത് കുത്തിവെയ്പിനെ തുടര്‍ന്ന് യുവതിയ്ക്ക് ദാരുണാന്ത്യം; അനസ്തീസിയ കൊടുക്കുന്നതിനു മുന്‍പ് കുത്തിവച്ച മരുന്നിന്റെ അലര്‍ജി മൂലമുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്ന് ആശുപത്രി അധികൃതർ; സ്വകാര്യ ആശുപത്രിയ്ക്കെതിരെ ബന്ധുക്കള്‍

കൊടുങ്ങല്ലൂര്‍ സ്വദേശി അനൂപിന്റെ ഭാര്യ സന്ധ്യാ മേനോന്‍(37) ആണ് മരിച്ചത്. പ്രസവം നിര്‍ത്തുന്നതിനുളള ശസ്ത്രക്രിയയ്ക്ക് മുന്‍പെടുത്ത കുത്തിവയ്പ്പിനെ തുടര്‍ന്ന് ആരോഗ്യനില വഷളാവുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്ക് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്. വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
ഞായറാഴ്ച വൈകിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിക്ക് ഇന്നലെ രാവിലെയാണ് കുത്തിവയ്പ്പ് നല്‍കിയത്. യുവതിയുടെ മൃതദേഹം ഇന്ന് എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തും.
അനസ്തീസിയ കൊടുക്കുന്നതിനു മുന്‍പ് കുത്തിവച്ച മരുന്നിന്റെ അലര്‍ജി മൂലമുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്ന് കരുതുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. രണ്ട് മക്കളുടെ അമ്മയായ സന്ധ്യ ദുബായിയില്‍ നേഴ്സാണ്.
https://www.facebook.com/Malayalivartha






















