തീരാദുഃഖമായി ടിക് ടോക് താരം ആരുണിയുടെ അപ്രതീക്ഷിത വേർപാട്...

സൈബർ ലോകത്ത് തീരാദുഖമായി ടിക് ടോക് താരം ആരുണിയുടെ അപ്രതീക്ഷിത വേർപാട്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു മരണം. പനിയെ തുടർന്ന് തലച്ചോറിലുണ്ടായ അണുബാധയാണ് ആരുണിയുടെ മരണ കാരണമായി പറയുന്നത്. കണ്ണനല്ലൂർ ചേരിക്കോണം രമ്യയിൽ പരേതനായ സനോജ് സോമരാജന്റെയും അശ്വതി സനോജിന്റെയും ഏകമകളാണ് നാലാം ക്ലാസുകാരിയിയ ആരുണി. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ പനിയും തലവേദനയും അനുഭവപ്പെതിനെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ ആരുണിടെ കൊട്ടിയത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ കുട്ടിയുടെ നില ഗുരുതരമായതോടെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കണ്ണനല്ലൂര്‍ ചേരിക്കോണം രമ്യയില്‍ പരേതനായ സനോജ് സോമരാജന്റെയും അശ്വതി സനോജിന്റെയും ഏകമകളാണ് ആരുണി. ഒരു വര്‍ഷം മുന്‍പാണ് ആരുണിയുടെ അച്ഛന്‍ മരണപ്പെട്ടത്. സൗദിയില്‍ വാഹനാപകടത്തിലാണ് പിതാവ് മരണപ്പെട്ടത്. ഭര്‍ത്താവിന്റെ വേര്‍പാടിന്റെ വേദന മാറും മുന്‍പാണ് വിധി വീണ്ടും അശ്വതിയുടെ മുമ്പിൽ വില്ലനായത്. എഴുകോണ്‍ ശ്രീശ്രീ അക്കാദമിയിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ആരുണി. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് ആരുണിക്ക് പനിയും തലവേദനയും തുടങ്ങിയത്. തിങ്കളാഴ്ച പുലര്‍ച്ചെ അസുഖം കൂടുകയായിരുന്നു. ആരുണിയെ കൊട്ടിയത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ നില അതീവ ഗുരുതരമായതോടെ തിരുവനന്തപുരം എസ്‌എടി ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ എട്ടു മണിയോടെയാണ് ആരുണി മരണത്തിനും കീഴടങ്ങിയത്.
എന്നാല്‍ രോഗകാരണം കണ്ടെത്താന്‍ ഇതുവരെയും സാധിച്ചിട്ടില്ല. കുട്ടിയുടെ തൊണ്ടയില്‍ നിന്നുള്ള ശ്രവമെടുത്ത് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പരിശോധന ഫലം ലഭിച്ചെങ്കില്‍ മാത്രമെ മരണ കാരണം വ്യക്തമാകുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് തൃക്കോവില്‍വട്ടം പ്രാഥമികാരോഗ്യ കേന്ദ്രം പ്രദേശത്ത് അടിയന്തര മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം വൈകിട്ട് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. കണ്ടു കൊതി തീരും മുന്‍പേയാണ് അവള്‍ പ്രിയപ്പെട്ടവരെ വിട്ടുപോയത്. കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും വിദേശത്ത് നിന്നും നിരവധിപേരാണ് കുട്ടിയുടെ വേര്‍പാടില്‍ ദുഃഖം അറിയിച്ചു രംഗത്തുവന്നിരിക്കുന്നത്. ഇപ്പോള്‍ ആരുണിയുടെ പുഞ്ചിരി നിറഞ്ഞ മുഖം മാത്രമാണ് അവശേഷിക്കുന്നത്.
https://www.facebook.com/Malayalivartha























