സിപിഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റാല്‍ അത് ഞങ്ങള്‍ക്ക് മര്‍ദനമേറ്റ നിലയില്‍ തന്നെയാണ് കാണുന്നത്; കാനത്തിന് നേരെയുള്ള വ്യക്തിഹത്യ ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിക്കാത്തത്; കോടിയേരി

സിപിഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റാല്‍ ഞങ്ങള്‍ക്ക് മര്‍ദനമേറ്റതിന് തുല്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. ഞങ്ങള്‍ സഹോദരപാര്‍ട്ടികളാണെന്നും ആരും തമ്മില്‍ തെറ്റിക്കാന്‍ നോക്കേണ്ടെന്നുംഅദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ ചില സിപിഐ പ്രവര്‍ത്തകര്‍ക്ക് പോലീസ് മര്‍ദ്ദനമേല്‍ക്കാനിടയായ സംഭവം നിര്‍ഭാഗ്യകരമാണെന്ന്പൊലീസ് നടപടി സംബന്ധിച്ച വിമര്‍ശനം മുഖ്യമന്ത്രിയെ സിപിഐ അറിയിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ തക്കസമയത്ത് ഇടപെട്ടിട്ടുണ്ടെന്നും കോടിയേരി വ്യക്തമാക്കി.
ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
കൊച്ചിയില്‍ ചില സിപിഐ പ്രവര്‍ത്തകര്‍ക്ക് പോലീസ് മര്‍ദനമേല്‍ക്കാനിടയായ സംഭവം നിര്‍ഭാഗ്യകരമാണ്. സിപിഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റാല്‍ അത് ഞങ്ങള്‍ക്ക് മര്‍ദനമേറ്റ നിലയില്‍ തന്നെയാണ് കാണുന്നത്. ഞങ്ങള്‍ സഹോദരപാര്‍ടികളാണ്. പൊലീസ് നടപടി സംബന്ധിച്ച വിമര്‍ശനം മുഖ്യമന്ത്രിയെ സിപിഐ അറിയിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ തക്കസമയത്ത് ഇടപെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പ്രശ്‌നത്തില്‍ ഇടപെടുകയും ജില്ലാ മജിസ്‌ട്രേട്ടായ കലക്ടറെ കൊണ്ട് അന്വേഷിപ്പിക്കാന്‍ ഉത്തരവിടുകയും ചെയ്തു. റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍ നടപടിസ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ പ്രതീക്ഷിച്ചതുപോലെ കാനം രാജേന്ദ്രന്‍ ഒന്നും പ്രതികരിച്ചില്ല. അതുകൊണ്ട് കാനത്തെ മോശക്കാരനായി ചിത്രീകരിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഈ വ്യക്തിഹത്യ ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിക്കാത്തതാണ്. ഈ വിഷയം പറഞ്ഞ് സിപിഐ എമ്മിനെയും സിപിഐയെയും തമ്മില്‍ തെറ്റിക്കാന്‍ ആരും നോക്കേണ്ട. ഇരുപാര്‍ടികളും തമ്മില്‍ നല്ല ബന്ധമാണ് നിലനില്‍ക്കുന്നത്. അത് തകര്‍ക്കാര്‍ ആരും ശ്രമിക്കേണ്ട എന്നും കോടിയേരി ഫേസ്ബുക്കിൽ കുറിച്ചു.
സി പി ഐയും സി പി എമ്മും തമ്മില്‍ നല്ല സഹകരണമാണ് കേരളത്തിലുള്ളതെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. സി പി ഐയുടെ സഖാക്കള്‍ക്ക് അടികിട്ടിയാല്‍ അത് ഞങ്ങള്‍ക്ക് അടി കിട്ടുന്നതുപോലെയാണ്. അത് അങ്ങനെയാണ് കാണുന്നതെന്നും സി പി എമ്മും സി പി ഐയും സഹോദരപാര്‍ട്ടികളാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോടും പ്രതികരിച്ചിരുന്നു. സി പി ഐയുമായി സി പി എമ്മിന് തര്‍ക്കമില്ല. സി പി എം- സി പി ഐ ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ കഴിയില്ല. സി പി ഐ നേതാക്കള്‍ക്കെതിരെയുണ്ടായ ലാത്തിച്ചാര്‍ജ് നിര്‍ഭാഗ്യകരമാണ്. സര്‍ക്കാര്‍ വിഷയത്തില്‍ തക്കസമയത്ത് ഇടപെട്ടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
സിപിഐ എംഎല്‍എ എല്‍ദോ എബ്രഹാമിനെ പ്രതിഷേധ മാര്‍ച്ചിനിടെ പൊലീസ് തല്ലി കൈയൊടിച്ചതിനെച്ചൊല്ലിയുള്ള പാര്‍ട്ടിയിലെ തര്‍ക്കം പൊട്ടിത്തെറിയിലേക്ക് കടക്കുകയാണ്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ, ‘പാര്‍ട്ടിക്കാരെ പൊലീസ് വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നില്ല അങ്ങോട്ട് പോയി അടി വാങ്ങുകയായിരുന്നു’ എന്ന പ്രസ്താവന പാര്‍ട്ടിയില്‍ സജീവ ചര്‍ച്ചയായി.
https://www.facebook.com/Malayalivartha























