അമ്പൂരി രാഖി കൊലക്കേസില്‍ രണ്ടാം പ്രതി രാഹുല്‍ അറസ്റ്റില്‍; രാഖിയെ ഒഴിവാക്കാൻ നടന്നത് വൻ ഗൂഢാലോചനയെന്ന് പോലീസ്:- മക്കൾ രാഖിയെ കൊന്ന് കുഴിച്ചു മൂടുമ്പോൾ കുഴിയെടുക്കാന്‍ കൂടെയുണ്ടായിരുന്നത് അച്ഛന്‍ കഞ്ചാവ് മണിയൻ- ഒരുകുടുംബം മുഴുവൻ പ്രതികളാകുന്ന കാഴ്ച... കേസ് നിർണായക വഴിത്തിരിവിലേയ്ക്ക്

അമ്പൂരി രാഖി കൊലക്കേസില്‍ രണ്ടാം പ്രതി രാഹുല്‍ അറസ്റ്റില്‍. മലയിന്‍കീഴില്‍ നിന്നാണ് രാഹുലിനെ പൂവാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി അഖിലിന്റെ സഹോദരനാണ് രാഹുല്‍. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും കൊലപാതകത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും പൊലീസ് അറിയിച്ചു. കാറില്‍ വച്ചാണ് രാഖിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് രാഹുല്‍ പൊലീസിനോട് സമ്മതിച്ചു.
കേസിലെ മൂന്നാംപ്രതി ആദര്‍ശിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, അഖിലിനെ അന്വേഷിച്ച് അന്വേഷണസംഘം ദില്ലിയിലേക്ക് തിരിച്ചു.രാഖിയെ കൊലപ്പെടുത്തിയ ശേഷം ജൂണ്‍ 27നാണ് അവധി തീര്‍ന്ന് സൈനികനായ അഖില്‍ ദില്ലിയിലെക്ക് മടങ്ങിയത്. സൈനിക കേന്ദ്രവുമായി പൊലീസ് നിരന്തരം ബന്ധപ്പെട്ടിരുന്നു. അഖില്‍ അവിടെയുള്ളതായുള്ള സൂചനയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ദില്ലിയിലെക്ക് പുറപ്പെട്ടത്. പൂവ്വാര്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ദില്ലിയിലെത്തുന്നത്.
ഇതിനിടെ കൂട്ടുപ്രതിയായ ആദര്‍ശിന്റെ റിമാന്റ് റിപ്പോര്‍ട്ടില്‍ രാഖിയും അഖിലും വിവാഹിതരായെന്ന് പൊലീസ് വ്യക്തമാക്കുന്നു. ആദര്‍ശിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 15ന് എറണാകുളത്തെ ഒരു ക്ഷേത്രത്തില്‍ വച്ചാണ് ഇവര്‍ വിവാഹിതരായത്. പിന്നീട് മറ്റൊരു വിവാഹത്തിന് തയ്യാറെടുത്തതിനാലാണ് രാഖി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. ഇതെതുടര്‍ന്നാണ് രാഖിയെ വകവെരുത്താന്‍ അഖിലും രാഹുലും തീരുമാനിച്ചതെന്നും പൊലീസ് പറയുന്നു. തക്കലയില്‍ നിന്നും മറ്റൊരു സൈനികന്റെ കാറ് വാങ്ങിയാണ് രാഖിയെ അഖില്‍ കൂട്ടികൊണ്ടു പോകുന്നതും. തുടര്‍ന്ന് അഖിലിന്റെ വീട്ടുവളപ്പില്‍ കാറിനുള്ളില്‍ വച്ച് അഖിലും രാഹുലും ചേര്‍ന്ന് കൊലപ്പെടുത്തി. അഖിലിന്റെ വീട്ടുവളപ്പില്‍ നിന്ന് പൊലീസ് രാഖിയുടെ ഫോണ്‍ കണ്ടെടുത്തിരുന്നു. കൂടാതെ തക്കലയില്‍ നിന്നും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
അതേ സമയം നാടിനെ ഞെട്ടിച്ച അമ്പൂരി കൊലപാതകത്തിൽ അന്വേഷണം ഫലപ്രദമല്ലെന്ന് ആരോപിച്ച് കൊല്ലപ്പെട്ട രാഖിയുടെ കുടുംബം രംഗത്തെത്തി. പ്രതികളെ സംരക്ഷിക്കുന്ന വിധത്തിലാണ് പൊലീസ് ഇടപെടൽ. പ്രതികളെ കുറിച്ച് വിവരങ്ങളെല്ലാം പൊലീസിന് അറിയാം. എന്നിട്ടും വിവാദമായ കൊലപാതക കേസിലെ പ്രതികളെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും പ്രതികൾ സുരക്ഷാ വലയത്തിലാണെന്നും രാഖിയുടെ അച്ഛൻ ആരോപിക്കുന്നു. വിവാഹക്കാര്യം അടക്കം എല്ലാ വിവരങ്ങളും കുടുംബത്തിന് അറിയാമായിരുന്നു എന്നാണ് അന്വേഷണത്തിൽ വെളിവാകുന്നത്. ഇനിയും ഏറെ ദുരൂഹതകൾ സംഭവത്തിന് പിന്നിലുണ്ടെന്നും കൊലപാതകത്തിൽ അഖിലിന്‍റെ അച്ഛനും അമ്മയ്ക്കും പങ്കുണ്ടെന്നാണ് വിശ്വാസമെന്നും രാഖിയുടെ അച്ഛൻ ആരോപിച്ചു.
അമ്പൂരിയിൽ അഖിലിന്‍റെ വീട്ടുവളപ്പിൽ നിന്നും രാഖിയുടെ മൃതദേഹം കണ്ടെത്തിയിട്ട് മൂന്ന് ദിവസമായിട്ടും മുഖ്യപ്രതികളെ പിടികൂടാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അഖിലിനെ കണ്ടെത്താൻ ദില്ലി കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ മകൻ പട്ടാള ഉദ്യോഗസ്ഥരുമൊത്ത് ഉടൻ നാട്ടിലേക്കെത്തുമെന്ന വെളിപ്പെടുത്തലുമായി അഖിലിന്‍റെ അച്ഛൻ രംഗത്ത് എത്തിയിരുന്നു. മകൻ നിരപരാധിയാണെന്നും അഖിലിന്‍റെ അച്ഛൻ മണിയൻ പറഞ്ഞു. കഴിഞ്ഞ ദിവസം നിരവധി തവണ മകൻ ഫോൺ ചെയ്തതായും അച്ഛൻ വെളിപ്പെടുത്തി. കൊലപാതകത്തിൽ വലിയ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസിന്‍റെ സംശയം.
അതേ സമയം രാഖിയെ കൊന്ന് കുഴിച്ചു മൂടുമ്പോൾ കുഴിയെടുക്കാന്‍ അച്ഛന്‍ കഞ്ചാവ് മണിയനും മക്കള്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ സംശയിക്കുന്നു. അച്ഛനും മക്കളും ചേര്‍ന്നാണ് പൂവാറുകാരിയായ പെണ്‍കുട്ടിയെ വകവരുത്തിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അച്ഛനും രാഖിയുടെ മരണത്തിന്റെ ഭാഗമായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ ആരോപണത്തിന് പിന്നാലെയാണ് രാഹുലിന്റെ അറസ്റ്റ്. രാഖിയെ കാറില്‍ വച്ച് കൊന്ന് കഴുത്തു ഞെരിച്ച് കൊന്ന് കുഴിച്ചു മൂടിയെന്നാണ് പൂവാര്‍ പൊലീസിന് രാഹുല്‍ നല്‍കിയ മൊഴി. കേസില്‍ കഞ്ചാവ് മണിയന്‍ എന്ന് വിളിക്കുന്ന രാജപ്പന്‍ നായരും കുടുങ്ങുമെന്ന് ഉറപ്പായിട്ടുണ്ട്. കാണാതായ ദിവസം വൈകിട്ട് രാഖി നെയ്യാറ്റിന്‍കരയിലെത്തിയതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിനു കിട്ടിയിട്ടുണ്ട്. രാഖിയുടെ സിംകാര്‍ഡ് അഖില്‍ വാങ്ങിനല്‍കിയ മറ്റൊരു മെബൈല്‍ ഫോണില്‍ ഇട്ടാണു വിളിച്ചിരുന്നത്. ഈ മൊബൈലും അമ്ബൂരിയിലെ വീട്ടുവളപ്പില്‍നിന്ന് ഉപേക്ഷിച്ച നിലയില്‍ കിട്ടി.
https://www.facebook.com/Malayalivartha























