ശൊ ഭയങ്കരം തന്നെ... കഞ്ചാവ് കച്ചവടവുമായി നടന്ന രാജപ്പന്‍ നായര്‍ കഞ്ചാവ് മണിയനെന്ന പേര് മാറ്റിയെടുത്തത് മകന്‍ പട്ടാളക്കാരനായപ്പോള്‍; ഒന്നും അറിയില്ലെന്ന് കഞ്ചാവ് മണിയന്‍ പറയുമ്പോഴും നാട്ടുകാര്‍ക്ക് വിശ്വാസം പോര; കുഴിയെടുക്കാന്‍ അച്ഛന്‍ സഹായിച്ചെന്ന് മകന്‍ പറഞ്ഞതോടെ കഞ്ചാവ് മണിയന് കുരുക്ക് മുറുകി

മക്കള്‍ കൊലപാതകം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും കുറ്റക്കാരെങ്കില്‍ ശിക്ഷിക്കട്ടൈയന്നും രാഖി കൊലക്കേസിലെ മുഖ്യ പ്രതികളായ അഖിലിന്റേയും രാഹുലിന്റേയും അച്ഛന്‍ പറയുമ്പോള്‍ നല്ലവനായ ഒരച്ഛനെയാണ് മലയാളികള്‍ക്ക് ഓര്‍മ്മയില്‍ വരുന്നത്. അതേസമയം തന്നെ അച്ഛനായ കഞ്ചാവ് മണിയനെന്ന രാജപ്പന്‍ നായരുടെ ക്രൂര മുഖവും പുറത്താകുകയാണ്. ജീവിക്കുന്നുണ്ടെങ്കില്‍ അഖിലിനൊപ്പമായിരിക്കുമെന്നും മറ്റൊരു വിവാഹം കഴിക്കാന്‍ അഖിലിനെ സമ്മതിക്കില്ലെന്നും പറഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പട്ടാളക്കാരനും മുഖ്യ പ്രതിയുമായ അഖില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അച്ഛനാണ് കുഴിയെടുക്കാന്‍ സഹായിച്ചതെന്നും എന്നാല്‍ അച്ഛന് കൊലപാതകത്തില്‍ പങ്കില്ലെന്നും മകന്‍ പറയുന്നുണ്ട്.
നാട്ടുകാരുടെ മുമ്പിലും ഈ അച്ഛനാണ് കുറ്റക്കാരന്‍. അച്ഛന്‍ അറിയാതെ അഖിലും രാഹുലും ഇത്തരത്തിലൊരു പ്രവര്‍ത്തി ചെയ്യില്ലെന്ന് ഏവരും പറയുന്നു. മണിയനെ പൊലീസിനും സംശയമുണ്ട്. മക്കളെ പിടികൂടിയ സ്ഥിതിയ്ക്ക് ഇനി അച്ഛനിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
അമ്ബൂരിയിലെ അറിയപ്പെടുന്ന കഞ്ചാവ് കച്ചവടക്കാരനായിരുന്നു ഒരുകാലത്ത് രാജപ്പന്‍ നായര്‍ എന്ന മണിയന്‍. കഞ്ചാവ് മണിയന്‍ എന്നാണ് അറിയപ്പെടുന്നത്. കേസുകളില്‍ ഒന്നും കുടുങ്ങിയില്ലെങ്കിലും കഞ്ചാവ് വില്‍പ്പനയുടെ വിശദാംശങ്ങള്‍ നാട്ടുകാര്‍ക്കെല്ലാം അറിയാം. കുറച്ചു നാളായി ഒരു പണിയും ചെയ്യാതെ ജീവിക്കുന്നു. അമ്ബൂരി തട്ടാന്മുക്ക് അശ്വതി ഭവന്‍ എന്ന വീട്ടിലിരുന്ന് മക്കളുടെ ദുര്‍വിധിയോര്‍ത്ത് സങ്കടപ്പെടുകയാണ് അച്ഛന് അതുകൊണ്ട് തന്നെ രാഖിയുടെ കൊലയില്‍ പങ്കുണ്ടെന്ന് തന്നെയാണ് നാട്ടുകാരുടെ വിശ്വാസം. കൊലപാതകക്കേസില്‍ പ്രധാന പ്രതികളെന്ന് സംശയിക്കുന്ന അഖില്‍, രാഹുല്‍ എന്നിവര്‍ ഒളിവിലായതോടെ വീട്ടില്‍ അച്ഛന്‍ രാജപ്പന്‍നായരും അമ്മയും മാത്രമാണുള്ളത്. കൊലപാതകത്തില്‍ മക്കളെ മാത്രം കുടുക്കാനുള്ള ശ്രമമാണ് മണിയന്‍ ചെയ്യുന്നതെന്നായിരുന്നു നാട്ടുകാരുടെ അഭിപ്രായം
ഇളയവനായ അഖില്‍ വാവോട് സ്‌കൂളില്‍നിന്ന് എസ്.എസ്.എല്‍.സി.യും അമ്ബൂരി സ്‌കൂളില്‍നിന്ന് പഌ്ടുവും പൂര്‍ത്തിയാക്കി ഒന്നാംവര്‍ഷ ഡിഗ്രിക്ക് പഠിക്കുമ്‌ബോഴാണ് നാലുവര്‍ഷം മുന്‍പ് ആര്‍മിയില്‍ ജോലി കിട്ടിയത്. ഇതോടെയാണ് രാജപ്പന്‍ എന്ന മണിയന്‍ കഞ്ചാവ് കച്ചവടവും മറ്റും അവസാനിപ്പിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്തും ചെയ്യാന്‍ മടിക്കാത്ത പ്രകൃതമാണ് മണിയന്റേത്. രാഹുല്‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കാതെ സൗണ്ട് എന്‍ജിനീയറിങ് കോഴ്‌സ് കഴിഞ്ഞ് ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിക്കുകയാണ്. കഞ്ചാവ് കച്ചവടത്തിലൂടെ തന്നെ രാജപ്പന്‍ അത്യാവശ്യം സാമ്പത്തികം ഉണ്ടാക്കിയിരുന്നു. ഇതുപയോഗിച്ചാണ് മകനെ പട്ടാളക്കാരനാക്കിയെന്നും സംശയം നാട്ടുകാര്‍ക്കുണ്ട്. ഇതോടെ മകന്റെ വരുമാനത്തില്‍ ജീവിക്കാന്‍ തുടങ്ങി.
ഏഷ്യാനെറ്റ് കേബിള്‍ കോള്‍ സെന്ററിലെ ജീവനക്കാരിയായിരുന്നു രാഖി. രാഖിയെ അഖില്‍ പ്രണയിച്ചത് മിസ്ഡ കോളിലൂടെയായിരുന്നു. ഇത് കുടുംബത്തിനും അറിയാമായിരുന്നു.
അഖിലിന്റെയും രാഹുലിന്റെയും അച്ഛന്‍ മണിയനും പങ്കുള്ളതായി പരിസരവാസികള്‍ മൊഴിയും നല്‍കിയിട്ടുണ്ട്. അഖിലിന്റെ അച്ഛന്‍ മണിയന്‍ എന്ന കഞ്ചാവ് മണിയന്‍ പറയുന്നതെല്ലാം കള്ളമെന്ന് അയല്‍വാസികള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സാക്ഷ്യപ്പെടുത്തി. രാഖിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം മറവു ചെയ്യാന്‍ പറമ്പില്‍ കുഴിയെടുത്തത് അച്ഛന്റെ കൂടി നിര്‍ദേശ പ്രകാരമാണെന്നും കുഴിച്ചുമൂടിയപ്പോള്‍ മണിയനും മക്കള്‍ക്കൊപ്പം ഉണ്ടായിരുന്നെന്നുമാണ് അയല്‍വാസികളുടെ മൊഴി. അഖിലും രാഹുലും മണിയനും അയല്‍ക്കാരനും ആദ്യം പടിയിലായ ആദര്‍ശും ചേര്‍ന്നാണ് പറമ്പില്‍ കുഴിയെടുക്കുന്നതിനായി കിളച്ചത്.
എന്തിനാ ഇത്ര വലിയ തടമെടുക്കുന്നേ എന്ന് ചോദിച്ചു. മറുപടിയൊന്നും കിട്ടിയില്ല. നാല് പേര് ചേര്‍ന്നാ കിളച്ചുകൊണ്ടിരുന്നതെന്നും അഖിലിന്റെ അയല്‍ക്കാര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.
മക്കള്‍ നിരപരാധിയാണെന്ന് വരുത്താന്‍ ചില മാധ്യമ പ്രതിനിധികളെ വീട്ടില്‍ വിളിച്ച് വരുത്തി നല്‍കിയ വിശദീകരണത്തില്‍തന്നെ പൊലീസ് സംശയം പ്രകടിപ്പിച്ചിരുന്നു. അതേസമയം ക്രൂരമായ കൊലപാതകത്തിന് മക്കള്‍ക്ക് അച്ഛന്റെ ഒത്താശയുണ്ടായിരുന്നോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. മൃതദേഹം അഴുകി മണംവരാതിരിക്കാന്‍ ഉപ്പു ചേര്‍ക്കാന്‍ ഉപദേശിച്ചതാരെന്നതും അന്വേഷിക്കുന്നുണ്ട്.മകന്റെ മൊഴിയോടെ ഇനി കഞ്ചാവ് മണിയനെ പോലീസ് ചോദ്യം ചെയ്യുക തന്നെ ചെയ്യും.
https://www.facebook.com/Malayalivartha






















