കടക്കു പുറത്ത്; യൂണിവേഴ്‌സിറ്റി കോളേജിലെ അധ്യാപകർക്ക് സ്ഥല മാറ്റം; മുൻ പ്രിൻസിപ്പൽ അടക്കമുള്ളവരെ സ്ഥലം മാറ്റി

യൂണിവേഴ്‌സിറ്റി കോളേജിൽ ഉണ്ടായ അക്രമങ്ങളുടെ പാശ്ചാത്തലത്തിൽ അധ്യാപകർക്ക് കൂട്ട സ്ഥല മാറ്റം. എട്ട് ഡിപ്പാർട്ട്ന്റിമെന്റിലെ പതിനൊന്നു അധ്യാപകരെ സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവ് ഒറ്റ ദിവസം കൊണ്ട് ഇറക്കുകയായിരുന്നു. പത്തു തസ്തികകളിൽ മറ്റിടങ്ങളിൽ നിന്നുള്ള അധ്യാപകരെ നിയമിച്ചിട്ടുണ്ട്. മുൻ പ്രിൻസിപ്പൽ വിശ്വംഭരൻ, പരീക്ഷ ചീഫ് സുപ്രണ്ടൻഡന്റ് അബ്ദുൽ ലത്തീഫ് എന്നിവരും ഉൾപ്പെടുന്നു. രണ്ടുപ്പേരെയും നേരത്തെ തന്നെ സ്ഥാനങ്ങളിൽ നിന്നും മാറ്റിയിട്ടുണ്ടായിരുന്നു. അധ്യാപക സംഘടന ഭാരവാഹികളായ ആനന്ദ് ദിലീപ് രാജ്, സാബു എന്നീ അധ്യാപകരും സ്ഥലം മാറ്റിയതിലുണ്ട്. മൂന്നു അനധ്യാപകരെയും സ്ഥലം മാറ്റി. ഉത്തര കടലാസ്സ് അടക്കമുള്ള വിഷയങ്ങളിൽ ജാഗ്രത കുറവ് കാണിച്ചതിനാലാണ് ഇത്തരത്തിലൊരു നടപടിയിലേക്കു സർക്കാർ നീങ്ങിയത്.
കോളേജ് സംഘർഷത്തിൽ പങ്കുണ്ടെന്നു കണ്ടെത്തിയ വിദ്യാർത്ഥികളെയും പുറത്താക്കിയിരുന്നു. കേസിൽ പ്രതികളായർവക്ക് പുറമെയാണിത്. കോളേജ് വിദ്യാഭ്യസ ഉപഡയറക്ടർ കെ കെ സുമയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥലമാറ്റം. കൃത്യമായി ക്ലാസ് എടുക്കാതെ ഉഴപ്പി നടക്കുന്നവർ, പഞ്ചിങ് ചെയ്യാത്തവർ, ഒരുപാട് വർഷമായി കോളേജിൽ പഠിപ്പിക്കുന്നവർ തുടങ്ങിയവരെ പറ്റി വിശദമായ റിപ്പോർട്ട് കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുറത്താക്കൽ നടന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha






















