പട്ടാപ്പകൽ പത്തനംതിട്ടയെ ഞെട്ടിച്ച് വൻ സ്വർണക്കവർച്ച:- അതിബുദ്ധിയിൽ അടിപതറിയ ജ്വലറി കള്ളന്മാർ പോലീസ് വലയിൽ...

കൃഷ്ണ ജ്വവലറിയില്‍ കവര്‍ച്ച നടത്തിയ കേസില്‍ മോഷണവുമായി ബന്ധപ്പെട്ട എല്ലാ പ്രതികളും പൊലീസിന്റെ കസ്റ്റഡിയിലായി. തമിഴ്‌നാട്ടില്‍ സേലത്ത് വച്ച് ഇന്ന് പുലര്‍ച്ചെ പൊലീസ് നടത്തിയ വാഹനപരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. അവസാനം പിടിയിലായ മോഷ്!ഠാവില്‍ നിന്നും കളവുപോയ സ്വര്‍ണവും പണവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പിടിയിലായവരെല്ലാം മഹാരാഷ്ട്രയില്‍ നിന്നുമുള്ളവരാണ്. നാല് കിലോ സ്വര്‍ണവും പതിമൂന്ന് ലക്ഷം രൂപയും ഇന്നലെയാണ് കവര്‍ന്നത്.
കവര്‍ച്ചയുടെ സൂത്രധാരനും ജ്വവലറി ജീവനക്കാരനുമായ അക്ഷയ് പാട്ടീലിനെ ഇന്നലെ തന്നെ പൊലീസ് പിടികൂടിയിരുന്നു. ഇന്നലെ വൈകിട്ട് 5:15ന് സിവിള്‍ സ്‌റ്റേഷനടുത്തുള്ള സെന്റ് ലൂക്ക് ആശുപത്രിക്ക് സമീപമുള്ള സ്വര്‍ണക്കടയിലാണ് കവര്‍ച്ച നടന്നത്. മഹാരാഷ്ട്രയില്‍ നിന്നുമുള്ള വാഹനത്തിലാണ് മോഷണസംഘം ജ്വലറി കവര്‍ച്ച ചെയ്യാനെത്തിയത്. സ്വര്‍ണാഭരണം വാങ്ങണമെന്ന് പ്രദേശവാസിയായ ഇടപാടുകാരന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കടയുടമ ജ്വവലറി തുറന്നുവച്ചത്. ഉടമ വിളിച്ചറിയിച്ചതനുസരിച്ചു ജീവനക്കാരനായ സന്തോഷ് എത്തിയാണു വൈകുന്നേരം കട തുറന്നത്. കട തുറന്നപ്പോള്‍ മറ്റൊരു ജീവനക്കാരനായ അക്ഷയ് പാട്ടീലിനൊപ്പം എത്തിയ നാലംഗ സംഘം, സന്തോഷിനെ അടിച്ചുവീഴ്ത്തി വായില്‍ തുണി തിരുകി ജ്വല്ലറിയുടെ പിന്നിലെ മുറിയിലിട്ടു മര്‍ദിച്ചു. അക്ഷയ് പാട്ടീലും ഇവര്‍ക്കൊപ്പം കൂടി. സന്തോഷിനെ മര്‍ദിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ കടയില്‍ സ്വര്‍ണം വാങ്ങാനായി ഇടപാടുകാരന്‍ കുടുംബസമേതം എത്തി. ഇതറിഞ്ഞു പുറത്തെത്തിയ അക്ഷയ് പാട്ടീല്‍ ഒന്നും സംഭവിക്കാത്ത രീതിയില്‍ പെരുമാറുകയും അവര്‍ ആവശ്യപ്പെട്ട സ്വര്‍ണം നല്‍കുകയും ചെയ്തു.
ഈ സമയത്ത് ഇവിടെ എത്തിച്ചേര്‍ന്ന മോഷ്ടാക്കളെ അക്ഷയ് പാട്ടീല്‍ കടയുടെ ലോക്കര്‍ റൂമില്‍ ഒളിപ്പിക്കുകയായിരുന്നു. കടയിലെ മറ്റൊരു ജീവനക്കാരനായ സന്തോഷിന്റെ കൈയിലായിരുന്നു സ്വര്‍ണം സൂക്ഷിച്ചിരുന്ന ലോക്കറിന്റെ താക്കോല്‍. വീട്ടിലായിരുന്നു സന്തോഷ് ജ്വവലറിയിലെത്തി ലോക്കര്‍ തുറക്കാന്‍ തുടങ്ങവേയാണ് മോഷ്ടാക്കള്‍ ഇയാളെ മര്‍ദിച്ച് അവശനാക്കി കെട്ടിയിട്ട ശേഷം ലോക്കറിലെ സ്വര്‍ണാഭരണവും പണവും കവര്‍ന്നത്. ഇങ്ങനെയാണ് പൊലീസ് ഭാഷ്യം.
ഈ സമയം കൗണ്ടറിലെ സ്വര്‍ണാഭരണങ്ങള്‍ ഇടപാടുകാരന് കാണിച്ചുകൊടുക്കുകയായിരുന്നു അക്ഷയ് പാട്ടീല്‍. ശബ്ദം കേട്ട ഇടപാടുകാരന്റെ ശ്രദ്ധ ലോക്കര്‍ റൂമിലേക്ക് എത്തിയതോടെ അക്ഷയ് പാട്ടീലും മോഷ്ടാക്കളും പുറത്തേക്ക് ഇറങ്ങിയോടി വാഹനത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഇതോടെ ഇടപാടുകാരന്‍ കടയുടമ സുരേഷ് സേട്ടിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ അക്ഷയ്ക്ക് മേല്‍ സംശയം വരാതിരിക്കാന്‍ ഇയാളെ മോഷ്ടാക്കള്‍ വഴിയില്‍ ഇറക്കിവിട്ടു. പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha






















