കൊതിയൂറുന്ന കല്ലുമ്മക്കായയെ കണ്ടപ്പോൾ ഒന്നു പെറുക്കാമെന്ന് കരുതി; പിന്നാലെ പണിവരുന്നതറിയാതെ വനം വകുപ്പിന്റെ കൈയ്യിൽ കുടുങ്ങി; അയ്യോ ഇങ്ങനെയും പണിവരുമോ എന്ന് തലയിൽ കൈ വച്ച് മലയാളികൾ

എക്കാലത്തും മലയാളികളുടെ ഇഷ്ട ഭക്ഷണമാണ് കല്ലുമ്മക്കായ. വ്യത്യസ്തമാർന്ന നിരവധി വിഭവങ്ങൾ കല്ലുമ്മക്കായ കൊണ്ട് ഉണ്ടാക്കി കഴിക്കാൻ മലയാളികൾക്ക് എന്നും പ്രിയങ്കരമാണ്. ദൈനം ദിനം പുതിയ വിഭവങ്ങൾ എന്നും പരീക്ഷിക്കാറുമുണ്ട്. എന്നാൽ കേരളത്തിന് പുറത്ത് അന്യ സംസ്ഥാങ്ങളിൽ അത്രത്തോളം പ്രാധാന്യം കല്ലുമ്മക്കായക്ക് ഇല്ലതാനും.
അത് കഴിക്കാൻ പറ്റുന്നസ് വസ്തുവാണെന്ന് പോലും പലർക്കും അറിയില്ല. അതുകൊണ്ട് തന്നെ കൃഷ്ണ നദിയിൽ കല്ലുമ്മക്കായ പെറുക്കുന്നതിനിടെ ആന്ധ്ര വനം വകുപ്പിന്റെ കുരുക്കിലായിരിക്കുകയാണ് 4 മലയാളികൾ. അതും കണ്ണൂർ സ്വദേശികൾ. നദിയില്‍ നിന്ന് കല്ലുമ്മക്കായ ശേഖരിച്ച് കാറില്‍ കയറ്റുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായിരിക്കുന്നത്.
താഴെചൊവ്വയിലെ നവാസ്, ആദികടലായി സ്വദേശികളായ ഫാരിസ്, സൽമാൻഖാൻ, സമീർ, തസ്രുദ്ദീൻ എന്നിവരെയാണ് ആന്ധ്രയിലെ വിജയവാഡ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചത്. ഇവർ ഞായറാഴ്ച സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജനെ ഫോണിലൂടെ അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.
കല്ലുമ്മക്കായ ആന്ധ്രയിൽ ഭക്ഷണപദാർഥമല്ലാത്തതിനാൽ സംശയാസ്പദമായ സാഹചര്യത്തിലാണ് ഇവരെ ഉദ്യോഗസ്ഥർ പിടികൂടിയത്. കേരളത്തില്‍ ഇവയെ ആഹാരമാക്കാറുണ്ടെന്ന് പൊലീസിനോട് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.കല്ലുമ്മക്കായ ശേഖരിച്ച കാറും കസ്റ്റഡിയില്ലെടുത്തിട്ടുണ്ട്. സംഭവത്തില്‍ കേരള വനംവകുപ്പ് ഇടപെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha






















