ഇത് അഴിമതിക്കെതിരെയുള്ള പോരാട്ടം ഇനി ആർഎസ്എസിനോടൊപ്പമെന്നു ജേക്കബ് തോമസ്

സർവീസിൽ നിന്ന് വിരമിച്ച ശേഷം ആർ.എസ്.എസുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ജേക്കബ് തോമസ് വ്യക്തമാക്കി. ആർ.എസ്.എസ് ഒരു രാഷ്ട്രീയ പാർട്ടിയോ സംഘടനയോ അല്ല. അത് ലോകത്തിലെ തന്നെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണ് എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ആർ.എസ്.എസിനെ അറിയാൻ ശ്രമിച്ചാൽ കേരളത്തിലെ എല്ലാ ബുദ്ധി ജീവികളും കൂടെ ചേരുമെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു.
ആർ.എസ്.എസിന്റെ പേരിൽ തന്നെ സന്നദ്ധ സേവനമാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഇന്ത്യൻ സംസ്കാരത്തിലൂന്നിയ വിദ്യാഭ്യാസവും പഴകാലത്തെ മൂല്യങ്ങളും ലളിത ജീവിതവും പുതുതലമുറയെ പഠിപ്പിക്കുന്ന സംഘടനയാണത്. ഭാരത സംസ്കാരത്തെ പഠിപ്പിക്കുന്ന അത് പ്രചരിപ്പിക്കുന്ന ഒരു കൂട്ടം ആളുകളുടെ കൂടെ ചേരുന്നത് തെറ്റായി കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ആർ.എസ്.എസിനെക്കുറിച്ച് പഠിക്കാതെ, മനസിലാക്കാതെ ആ സംഘടന ശരിയല്ല എന്ന് പറയരുത്. നന്നായി അറിഞ്ഞ് കഴിഞ്ഞാൽ കേരളത്തിലെ ബുദ്ധി ജീവികൾ ആർ.എസ്.എസിൽ ചേരും. താൻ ഇനി ജോലിയിൽ പ്രവേശിക്കണമോ, വി.ആർ.എസ് അനുവദിക്കണോ എന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ശേഷം ജേക്കബ് തോമസ് സ്വയം വിരമിക്കാൻ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇതിന് സംസ്ഥാന സർക്കാർ മറുപടി കൊടുത്തില്ല. തുടർന്ന് അപേക്ഷ പരിഗണിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ജേക്കബ് തോമസ് അപ്പീൽ നൽകിയിട്ടുണ്ട്. ഇനി തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണെന്നും അവർ എന്താണ് തീരുമാനമെടുക്കുന്നതെന്ന് നോക്കട്ടെയെന്നും ജേക്കബ് തോമസ് പറയുന്നു. ''മുണ്ടുടുത്ത് തുടരണോ'', അല്ലെങ്കിൽ തരുന്ന പോസ്റ്റിംഗിൽ ജോലി ചെയ്യണോ എന്നതൊക്കെ സർക്കാർ തീരുമാനമനുസരിച്ച് നടക്കുമെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു.
അഗ്നിശമനസേനയുടെ തലവനെന്ന നിലയിൽ കെട്ടിടങ്ങളിലെ അഗ്നിരക്ഷാ നടപടികൾ കാര്യക്ഷമമാക്കിയതിന് ഉമ്മൻചാണ്ടി സർക്കാർ ഷോകോസ് നോട്ടീസ് നൽകി. ഉമ്മൻചാണ്ടി സർക്കാരാണ് എന്നെ ജനവിരുദ്ധനെന്ന് വിളിച്ചത് . ഫയർഫോഴ്സ് മേധാവിയായിരുന്നത് 83 ദിവസമാണ്. ഇത്രയും കാലം കൊണ്ട് എന്ത് മാറ്റം കൊണ്ടുവരാനാകും? ഇടത് സർക്കാരിന്റെ കാലത്ത് വിജിലൻസ് ഡയറക്ടറായത് 10 മാസമാണ്. ഇത്ര കാലം കൊണ്ട് കേരളത്തിലെ അഴിമതി തുടച്ചു നീക്കാനാകുമോ? ഐക്യരാഷ്ട്രസഭയുടെ അഴിമതി വിരുദ്ധ ദിനത്തിൽ അഴിമതിയെക്കുറിച്ച് സന്ദേശം നൽകിയതിൽ ആർക്കാണ് കൊള്ളുന്നത്? ആരാണ് ഭയപ്പെടുന്നതെന്നും ജേക്കബ് തോമസ് ചോദിച്ചിരുന്നു. അഴിമതിക്കെതിരായി അദ്ദേഹംഉന്നയിച്ച ചോദ്യങ്ങൾക്കുത്തരമായിരിക്കും ആർഎസ്എസിനോടൊപ്പം തുടർ പ്രവർത്തനം.
https://www.facebook.com/Malayalivartha






















