സ്ത്രീ പ്രവേശനത്തിനായി വാദിച്ചില്ലെ; എടുക്ക് 62 ലക്ഷം; കുറക്കാൻ പറ്റില്ലേ എന്ന് ദേവസ്വം ബോർഡ്; ചങ്കു തകർന്ന് ബോർഡ്; അയ്യപ്പനെ ഓര്‍ത്ത് ഫീസ് കുറക്കണമെന്ന് ആവശ്യം

ശബരിമല സ്ത്രീ പ്രവേശന കേസിൽ ദേവസ്വം ബോർഡിനു എട്ടിന്റെ പണി. ഒന്നാമതെ നഷ്ടമാണ്. ശബരിമലയിൽ നിന്നുള്ള വരുമാനം കുറഞ്ഞിരിക്കുന്ന ഈ സാഹചര്യത്തിൽ ഇപ്പോൾ ഈ വാർത്ത ദേവസ്വം ബോഡിന്റെ നെഞ്ചിൽ ഇടുത്തീ വീണകണക്കാണ്. സുപ്രീം കോടതിയിൽ വാദിച്ചതിന് മുതിർന്ന കോൺഗ്രസ് നേതാവുമായ അഭിഷേക് മനു സിങ്വി ചോദിച്ചിരിക്കുന്ന പ്രതിഫലമാണ്. 62 ലക്ഷം രൂപയാണ് കോടതിയിൽ വാദിച്ചതിന് ഫീസായി അദേഹം ചോദിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ അതിൽ നിന്ന് കയ്യൊഴിയാനുള്ള ശ്രമവും ദേവസ്വം ബോഡ് നടത്തി. ബോർഡിന്റെ അനുമതി ഇല്ലാതെയാണു പോലും സിങ്വിയെ കേസ് ഏൽപ്പിച്ചതെന്നാണ് ഇപ്പോൾ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ പറയുന്നത്. എന്നാൽ കേസ് വാദിച്ച സ്ഥിതിക്ക്, ഫീസിൽ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് സിങ്വിയെ സമീപിക്കാനാണ് ബോർഡിന്റെ തീരുമാനം. ആചാരങ്ങൾ സംരക്ഷിക്കണമെന്നുള്ള ബോർഡിന്റെ നിലപാട് കോടതിയിൽ പരാജയപ്പെട്ടിരുന്നു.
എന്നാൽ നേരത്തേ മുതിർന്ന അഭിഭാഷകരായ മോഹൻ പരാശരനെയോ ഗോപാൽ സുബ്രഹ്മണ്യത്തെയോ ഏൽപ്പിക്കണമെന്നായിരുന്നു ബോർഡിന്റെ തീരുമാനം. എന്നാൽ യു ഡി എഫ് സർക്കാരിന്റെ കാലത്ത് നിയമിച്ച അഭിഭാഷക, ബോർഡിന്റെ അനുമതിയില്ലാതെ കേസ് സിങ്വിയെ ഏൽപിക്കുകയായിരുന്നുവെന്നാണ് പത്മകുമാർ പറയുന്നത്. ശബരിമലയിലെ വരുമാനം കുറഞ്ഞെന്ന കാരണം ചൂണ്ടിക്കാണിച്ച് സിങ്വിയോട് ഫീസിൽ ഇളവു തേടാനാണ് ബോർഡിന്റെ തീരുമാനം.
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസും കൂട്ടവുമെല്ലാം ബോർഡിന്റെ സാമ്ബത്തിക സ്ഥിതിയെയും സാരമായി ബാധിച്ചു. കാണിക്കയിടരുതെന്ന് പറഞ്ഞ് ഒരുകൂട്ടർ രംഗത്തെത്തിയതും വിവാദങ്ങളിൽ പെട്ട് നടവരവ് കുറഞ്ഞതും തിരിച്ചടിയായി. കഴിഞ്ഞ മണ്ഡലം- മകരവിളക്ക് തീർത്ഥാടന കാലത്ത് ശബരിമല ക്ഷേത്ര വരുമാനത്തിൽ വൻ കുറവ് രേഖപ്പെടുത്തി. ഈ വർഷം 178,75,54,333 രൂപയായിരുന്നു വരുമാനം. മുൻ തീർത്ഥാടന കാലത്തെക്കാൾ 98.66 കോടി രൂപയുടെ കുറവാണുണ്ടായത്. കഴിഞ്ഞ സീസണിൽ വരുമാനം 277,42,02,803 രൂപയായിരുന്നു. ക്ഷേത്രച്ചെലവുകൾക്കായി മാസംതോറും നടത്തുന്ന ഹ്രസ്വകാല സ്ഥിരനിക്ഷേപത്തിലും 78 കോടി രൂപയുടെ കുറവുണ്ടായി. ദേവസ്വം അക്കൗണ്ട് ഓഫീസറുടെ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. ശബരിമല യുവതീപ്രവേശത്തിൽ സുപ്രീംകോടതി വിധിയെ തുടർന്നുണ്ടായ സംഭവങ്ങൾ, പ്രളയം, വടക്കൻ ജില്ലകളിലെ നിപ ബാധ തുടങ്ങിയ വിഷയങ്ങളാണ് വരുമാന കുറവിനെ ബാധിച്ചതെന്നും ദേവസ്വം അക്കൗണ്ട് ഓഫീസറുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ഇത് കൂടാതെ തിരുവതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള മിക്ക ക്ഷേത്രങ്ങളിലെയും വരുമാനത്തിൽ കുറവുണ്ടായി. ബോർഡിന് കീഴിലെ 1250 ക്ഷേത്രങ്ങളിൽ 60 എണ്ണത്തിന് മാത്രമാണ് ചെലവ് നിർവഹിക്കാനുള്ള വരുമാനമുള്ളത്. കഴിഞ്ഞ 20 വർഷത്തിലേറെയായി തീർത്ഥാടനകാലത്തെ വരവിൽ നിന്നാണ് ഹ്രസ്വകാല നിക്ഷേപം നടത്തി വന്നത്. കഴിഞ്ഞ തവണ 194 കോടി ഈ കണക്കിൽ ലഭിച്ച സ്ഥാനത്ത് ഇത്തവണ ഇതുവരെ 116 കോടി മാത്രമാണ് നിക്ഷേപം. തീർത്ഥാടന കാലത്തെ വരുമാനത്തിൽ നിന്ന് അടുത്ത തീർത്ഥാടന കാലം വരെയുള്ള ചെലവുകൾക്കായാണ് ഓരോ മാസവും നിശ്ചിത തുക ഹ്രസ്വകാല നിക്ഷേപത്തിലേക്ക് മാറ്റുന്നത്.
https://www.facebook.com/Malayalivartha






















