ഇത് മോദിയുടെ ചുണക്കുട്ടികൾ; ജമ്മുകാശ്മീരില്‍ വെടിയേറ്റു മരിച്ച അഞ്ച് നുഴഞ്ഞുകയറ്റക്കാരുടെ മൃതദേഹങ്ങള്‍ തിരിച്ചെടുക്കാന്‍ പാകിസ്ഥാന് ഇന്ത്യയുടെ അനുമതി

ജമ്മുകാശ്മീരില്‍ വെടിയേറ്റു മരിച്ച അഞ്ച് നുഴഞ്ഞുകയറ്റക്കാരുടെ മൃതദേഹങ്ങള്‍ തിരിച്ചെടുക്കാന്‍ പാകിസ്ഥാന് ഇന്ത്യയുടെ അനുമതി. കേരന്‍ സെക്ടറിലൂടെ കാശ്മീരിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് അതിര്‍ത്തി സേനയിലെ അഞ്ച് സൈനികരെയാണ് ഇന്ത്യ വധിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ അന്ത്യകര്‍മങ്ങള്‍ക്കായി തിരിച്ചെടുക്കാമെന്ന് സൈന്യം വാഗ്ദാനം ചെയ്തു. വെളുത്ത പതാക വീശി സമീപിച്ചാല്‍ അന്ത്യകര്‍മങ്ങള്‍ക്കായി മൃതദേഹം തിരിച്ചെടുക്കാമെന്ന് ഇന്ത്യ അറിയിച്ചു. എന്നാല്‍ പാക്കിസ്ഥാന് ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. നിയന്ത്രണ രേഖയില്‍ ഇന്ത്യയുടെ ഭാഗത്താണ് പാക് സൈനികരുടെ മൃതദേഹങ്ങള്‍ കിടക്കുന്നത്.
കാശ്മീരിലെ ഖേരന്‍ സെക്ടറിലൂടെ നുഴഞ്ഞു കയറാനാണ് പാക് സൈന്യത്തിന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീം ശ്രമം നടത്തിയത്. എന്നാൽ, ഈ നീക്കം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി. അഞ്ച് നുഴഞ്ഞു കയറ്റക്കാരെയാണ് സൈന്യം വെടിവച്ചിട്ടത്. കൊല്ലപ്പെട്ട നുഴഞ്ഞു കയറ്റക്കാരുടെ ചിത്രങ്ങള്ളും പുറത്തുവിട്ടിട്ടുണ്ട്. 36 മണിക്കൂറിനിടെയാണ് അഞ്ച് നുഴഞ്ഞു കയറ്റക്കാരെയും സൈന്യം വധിച്ചതെന്നാണ് സൂചന. മേഖലയിൽ ഇപ്പോഴും വെടിവയ്പ് തുടരുകയാണെന്നാണ് വിവരം. ശക്തമായ വെടിവയ്പ് തുടരുന്നതിനാൽ ഇന്ത്യ വധിച്ചവരുടെ മൃതദേഹങ്ങൾ സൈന്യത്തിന് അവിടെ നിന്നും നീക്കാൻ സാധിച്ചിട്ടില്ല. അതിനിടെ, പൂഞ്ച് ജില്ലയിലെ മെന്ദാർ സെക്ടറിലും പാക് പ്രകോപനമുണ്ടായി. വൈകിട്ട് എട്ടോടെയായിരുന്നു ഇത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഭീകരവാദികളുടെ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കാഷ്മീരിലെ സുരക്ഷ കഴിഞ്ഞ ദിവസം ശക്തമാക്കിയിരുന്നു.
അമര്‍നാഥ് തീര്‍ഥാടനം താത്കാലികമായി നിര്‍ത്തിവയ്ക്കുകയും തീര്‍ഥാടകര്‍ എത്രയുംവേഗം കാശ്മീർ വീട്ടുപോകണമെന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു. അമര്‍നാഥ് യാത്രയ്ക്കുനേരെ പാകിസ്ഥാന് സൈന്യവും ഭീകരരും ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയതായി സൈന്യം അവകാശപ്പെട്ടു. അമര്‍നാഥ് യാത്രാപാതയില്‍നിന്ന് പാകിസ്ഥാന് നിര്‍മിത കുഴിബോംബുകളും അമേരിക്കന്‍ നിര്‍മിത റൈഫിളുകളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തതായും സൈന്യം അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജമ്മു കാശ്മീരിലും പഞ്ചാബിലും സുരക്ഷ ശക്തമാക്കിയിട്ടുള്ളത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
എന്നാൽ ജമ്മു കശ്മീരിലെ നിലവിലെ സാഹചര്യം എന്താണെന്ന് തങ്ങള്‍ക്ക് അറിയണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടിരുന്നു. ഞങ്ങള്‍ ഉദ്യോഗസ്ഥരോട് ചോദിക്കുമ്പോള്‍ അവര്‍ പറയുന്നു, ചിലതൊക്കെ സംഭവിക്കുന്നുണ്ടെന്ന്. എന്നാല്‍ ആര്‍ക്കുമറിയില്ല യഥാര്‍ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഒമര്‍ പറഞ്ഞു. ശ്രീനഗറില്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് മാധ്യമങ്ങളോടുള്ള ഒമറിന്റെ പ്രതികരണം. സംസ്ഥാനത്തിന്റെ പ്രത്യേകപദവിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സർക്കാർ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കുകയില്ലെന്ന് ഗവര്‍ണര്‍ ഉറപ്പു നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആര്‍ട്ടിക്കിള്‍ 35 എയുമായി ബന്ധപ്പെട്ട നിലപാട് കേന്ദ്രം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
ജമ്മു കശ്മീര്‍ വിഷയത്തില്‍ അവസാനവാക്ക് ഗവര്‍ണറുടേതല്ല. ഇന്ത്യന്‍ സര്‍ക്കാരിന്റേതാണ്. അത് സര്‍ക്കാരില്‍നിന്ന് പാര്‍ലമെന്റില്‍ കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്-ഒമര്‍ അബ്ദുള്ള കൂട്ടിച്ചേര്‍ത്തു. ജമ്മു കശ്മീരിലേക്ക് കേന്ദ്രം കൂടുതല്‍ സൈനികരെ അയച്ചതും തീര്‍ഥാടനം മതിയാക്കി എത്രയും വേഗം തിരിച്ചുപോകാന്‍ അമര്‍നാഥ് തീര്‍ഥാടകരോട് കഴിഞ്ഞദിവസം ആവശ്യപ്പെട്ടതും സാമൂഹികമാധ്യമങ്ങളിലും മറ്റും കിംവദന്തികള്‍ പടരാന്‍ കാരണമായിരുന്നു.
https://www.facebook.com/Malayalivartha

























