Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

ഞെട്ടിപ്പിച്ച് മുന്‍ എസ്.പി.... മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊന്ന കേസില്‍ സുപ്രധാന വെളിപ്പെടുത്തലുകളുമായി മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ജോര്‍ജ് ജോസഫും മാധ്യമ പ്രവര്‍ത്തകരും; വാഹനമിടിച്ചു കൊല്ലപ്പെട്ട ബഷീറിന്റെ ഫോണ്‍ കണ്ടെത്താനാവാത്തതില്‍ ദുരൂഹത; വീണ്ടും ചാനല്‍ ചര്‍ച്ച കത്തുന്നു

19 AUGUST 2019 10:42 AM IST
മലയാളി വാര്‍ത്ത

ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ്. ഓടിച്ച വാഹനമിടിച്ചു കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ കെ. എം. ബഷീറിന്റെ ഫോണിനെ ചൊല്ലി വിവാദം കനക്കുന്നു. പോലീസുകാരെ വെള്ളപൂശി അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെങ്കിലും ചാനലിലൂടെ ബദല്‍ അന്വേഷണം നടത്തി മാധ്യമ പ്രവര്‍ത്തകര്‍. ഇന്നലെ പ്രധാന ചാനലുകളെല്ലാം ഒരിക്കല്‍ കൂടി ശ്രീറാം വെങ്കിട്ടരാമന്റെ വിഷയമാണ് ചര്‍ച്ച ചെയ്തത്. ഇതില്‍ ശ്രീറാം വെങ്കിട്ടരാമന്റെ വാദങ്ങള്‍ പൊളിച്ചടുക്കുകയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. ഇതില്‍ ഏറ്റവും സുപ്രധാന വെളിപ്പെടുത്തല്‍ നടത്തിയത് റിട്ടയര്‍ഡ് സൂപ്പറന്‍ഡന്റ് ഓഫ് പോലീസ് ജോര്‍ജ് ജോസഫാണ്. 

തലസ്ഥാനത്ത് ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മരിച്ച സിറാജ് പത്രത്തിന്റെ ബ്യൂറോ ചീഫ് കെ.എം. ബഷീറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ജോര്‍ജ് ജോസഫ് തുറന്നു പറഞ്ഞു. ബഷീറിന്റെ ഫോണ്‍ കണ്ടെത്താനാകാത്തതിലും ദുരൂഹതയുണ്ട്. ആ ഫോണ്‍ എവിടെയാണെന്ന് പോലീസ് അന്വേഷിച്ച് കണ്ടെത്തണം. അത് ബോധപൂര്‍വം ആരോ ഒളിപ്പിച്ചതാണ്. ഒന്നുകില്‍ അത് ശ്രീറാമിന്റെ ആളുകളുടെ കൈയ്യിലോ അല്ലെങ്കില്‍ മുറിഞ്ഞപാലത്തോ കാണുമെന്ന് വെളിപ്പെടുത്തി. മുറിഞ്ഞപാലത്ത് ആരുടെ കൈയ്യിലെന്ന് ചോദിച്ചപ്പോള്‍ ആ ആളെ എല്ലാവര്‍ക്കുമറിയാമല്ലോ എന്നാണ് പറയുന്നത്. മാത്രമല്ല ആ ഫോണില്‍ കാണാന്‍ പാടില്ലാത്ത വല്ലതും പതിഞ്ഞിട്ടുണ്ടോയെന്ന സംശയവും അദ്ദേഹം ഉന്നയിച്ചു. അതിന് വേണ്ടിയാണോ പിന്തുടര്‍ന്നതെന്ന സംശയവും അദ്ദേഹം ചാനല്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു. മൊബൈല്‍ ടവര്‍ വച്ച് ഇനിയും കണ്ടുപിടിക്കാനാകും. ശ്രീറാം മദ്യപിച്ചെന്നതിന് തെളിവ് കണ്ടുപിടിക്കാന്‍ എളുപ്പമാണ്. താനാണ് അന്വേഷണ ഉദ്യോഗസ്ഥനെങ്കില്‍ ശ്രീറാം വന്ന മദ്യപാന സദസ് കണ്ടെത്തും. അവിടെനിന്ന് നടന്ന് എങ്ങനെ കാറില്‍ കയറി. ആര് കയറ്റി വിട്ടു എന്നിവയെല്ലാം അന്വേഷിച്ചാല്‍ തന്നെ വലിയ തെളിവുകള്‍ ശേഖരിക്കാനാകുമെന്നും ജോര്‍ജ് ജോസഫ് പറഞ്ഞു. 


അതേസമയം ആരുടെ കൈയിലാണ് ഫോണെന്നു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ബഷീര്‍ ജോലി ചെയ്തിരുന്ന സിറാജ് പത്രത്തിന്റെ മാനേജ്‌മെന്റും രംഗത്തെത്തി.

അപകടസമയം കെ.എം. ബഷീറിന് രണ്ടു ഫോണ്‍ ഉണ്ടായിരുന്നു. ഒരു സാധാരണ ഫോണും, ഒരു സ്മാര്‍ട്ട് ഫോണും. സാധാരണഫോണ്‍ തകര്‍ന്നനിലയില്‍ അപകടസ്ഥലത്തുനിന്ന് കിട്ടി. സ്മാര്‍ട്‌ഫോണ്‍ കാണാനില്ലായിരുന്നു. ആ ഫോണ്‍ ഒരു മണിക്കൂറിനുള്ളില്‍ ആരോ ഉപയോഗിച്ചിട്ടുണ്ട്. അതാരാണെന്ന് കണ്ടെത്തണം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പരാതിയില്‍ പറയുന്നു. 

പരാതിക്കാരുടെ മൊഴി െവെകിയതുകൊണ്ടാണ് ശ്രീറാമിന്റെ രക്തപരിശോധന െവെകിയതെന്ന വിചിത്രവാദവുമായി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെയാണ് ഫോണിന്റെ് കാര്യത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യമുയര്‍ന്നത്. മൊഴി നല്‍കാന്‍ െവെകിയിട്ടില്ലെന്ന് സിറാജ് പത്രത്തിന്റെ മാനേജര്‍ സെയ്ഫുദ്ദീന്‍ ഹാജി പറയുന്നു. 

പുലര്‍ച്ചെ ഒരുമണിക്കാണ് ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടം നടന്നത്. പുലര്‍ച്ചെ നാലുമണിക്കു തന്നെ മൊഴികൊടുത്തുവെന്ന് സെയ്ഫുദ്ദീന്‍ ഹാജി പറയുന്നു. പോലീസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രക്തമെടുക്കാന്‍ തയാറായില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഷീന്‍ തറയില്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സിറാജ് പത്രത്തിന്റെ മാനേജര്‍ സെയ്ഫുദ്ദീന്‍ ഹാജി നല്‍കിയ ഹര്‍ജി തളളണമെന്നു പറഞ്ഞാണ് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 

കേസിന്റെ പ്രാഥമികഅന്വേഷണത്തില്‍ മ്യൂസിയം പോലീസിന് വളരെ ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് എസ്.ഐ ജയപ്രകാശിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. രക്തപരിശോധന നടത്തുന്നതിലും എഫ.്‌ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലും കാലതാമസമുണ്ടായെന്നും സ്വകാര്യ ആശുപത്രിയിലേക്ക് വിട്ടയച്ചതില്‍ വീഴ്ചയുണ്ടായെന്നുമായിരുന്നു വിമര്‍ശനം. ശ്രീറാമിന്റെ ജാമ്യം തള്ളണമെന്ന സര്‍ക്കാര്‍ ആവശ്യം നിരാകരിച്ച കോടതിയും അന്വേഷണവീഴ്ച ചൂണ്ടിക്കാട്ടിയിരുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി  (2 hours ago)

ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്....  (3 hours ago)

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (3 hours ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (3 hours ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (3 hours ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (3 hours ago)

മാഞ്ചസ്റ്ററിന് ജയം  (4 hours ago)

ദുര്‍മന്ത്രവാദത്തിന്റെ കേന്ദ്രം നരബലി ..ആഭിചാരം, ചാത്തന്‍ സേവ !! ഇന്ത്യയിലെ ഈ ഗ്രാമം പറയുന്ന കഥ !! മയോങ്ങിന്റെ ചരിത്രം ഇങ്ങനെ  (4 hours ago)

ആണവ അന്തർവാഹിനിയിൽ നിന്ന് ഇന്ത്യ നടത്തിയ ആ കിടുക്കാച്ചി നീക്കം !! ശത്രുസംഹാരം മാത്രം ലക്ഷ്യം  (4 hours ago)

സൽമാൻഖാന് ഇന്ന് അറുപതാം പിറന്നാൾ...  (4 hours ago)

കോട്ടയം മെഡിക്കൽ കോളജ് മുൻ ഡപ്യൂട്ടി സൂപ്രണ്ടും പ്രമുഖ ഡെർമറ്റോളജിസ്റ്റുമായ എം.ഐ.ജോയ് അന്തരിച്ചു...  (4 hours ago)

സ്വര്‍ണക്കൊള്ള മറച്ചുപിടിക്കാന്‍ ഫോട്ടോയെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല; ജയിലില്‍ കിടക്കുന്ന നേതാക്കളെ സി.പി.എം സംരക്ഷിക്കുകകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (5 hours ago)

ലഹരി ഉപയോ​ഗിച്ചാൽ പണി പോകും....  (5 hours ago)

ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശികൾ  (5 hours ago)

ശ്രീലേഖ ഇത്ര ചീപ്പാവരുത്...! സത്യപ്രതിജ്ഞയ്ക്കിടെ കണ്ണ് നിറഞ്ഞ് ഹോളിൽ നിന്ന് ഇറങ്ങിയോടി വീട്ടിൽ എത്തി രാജേഷും ആശയും  (5 hours ago)

Malayali Vartha Recommends