Widgets Magazine
27
Oct / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പോറ്റിയെ കുറിച്ച് ആർക്കും ഒരു സംശയവും ഇല്ല.. ആദ്യ ഭാര്യയുടെ അസ്വാഭാവിക മരണത്തെ തുടർന്നാണ് താമസം മാറിയത്..ആ മരണവും ഇപ്പോൾ സംശയത്തിന്റെ നിഴലിൽ.. മരണത്തോടെ പോറ്റി ശ്രീരാംപുര ക്ഷേത്രത്തിൽ നിന്നും പുറത്തായി..


പോറ്റിയെ കുറിച്ച് ആർക്കും ഒരു സംശയവും ഇല്ല.. ആദ്യ ഭാര്യയുടെ അസ്വാഭാവിക മരണത്തെ തുടർന്നാണ് താമസം മാറിയത്..ആ മരണവും ഇപ്പോൾ സംശയത്തിന്റെ നിഴലിൽ.. മരണത്തോടെ പോറ്റി ശ്രീരാംപുര ക്ഷേത്രത്തിൽ നിന്നും പുറത്തായി..


കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ അപകടം..പരിക്കേറ്റ് സന്ധ്യയുടെ നില ഗുരുതരമായി തുടരുകയാണ്..താഴോട്ട് എല്ലുകളും പേശികളും രക്തക്കുഴലുകളും ചതഞ്ഞരഞ്ഞിട്ടുണ്ട്..ഒമ്പതു മണിക്കൂറോളം ഇടതുകാലില്‍ രക്തയോട്ടം ഉണ്ടായിരുന്നില്ല..


മോൻത ചുഴലിക്കാറ്റിന് സാധ്യതയുള്ളതിനാൽ ഒഡീഷയിൽ എട്ട് ജില്ലകളിൽ അതീവ ജാ​ഗ്രതാനിർദേശം.. ഈ ജില്ലകൾ റെഡ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്..ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കും..


തിരുവനന്തപുരത്ത് കരമനയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി.... ഇന്നലെ രാത്രിയോടെയാണ് കൊലപാതകം നടന്നത്, പ്രതിയ്ക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു

വഫ അബുദാബിയില്‍ നിന്ന് പറന്നെത്തി ശ്രീറാമിനൊപ്പം കറങ്ങിയത് ഭര്‍ത്താവിനെ തേച്ച്; നിര്‍ണ്ണായക വഴിത്തിരിവ്

21 AUGUST 2019 09:36 AM IST
മലയാളി വാര്‍ത്ത

More Stories...

പോറ്റിയെ കുറിച്ച് ആർക്കും ഒരു സംശയവും ഇല്ല.. ആദ്യ ഭാര്യയുടെ അസ്വാഭാവിക മരണത്തെ തുടർന്നാണ് താമസം മാറിയത്..ആ മരണവും ഇപ്പോൾ സംശയത്തിന്റെ നിഴലിൽ.. മരണത്തോടെ പോറ്റി ശ്രീരാംപുര ക്ഷേത്രത്തിൽ നിന്നും പുറത്തായി..

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ അപകടം..പരിക്കേറ്റ് സന്ധ്യയുടെ നില ഗുരുതരമായി തുടരുകയാണ്..താഴോട്ട് എല്ലുകളും പേശികളും രക്തക്കുഴലുകളും ചതഞ്ഞരഞ്ഞിട്ടുണ്ട്..ഒമ്പതു മണിക്കൂറോളം ഇടതുകാലില്‍ രക്തയോട്ടം ഉണ്ടായിരുന്നില്ല..

മോൻത ചുഴലിക്കാറ്റിന് സാധ്യതയുള്ളതിനാൽ ഒഡീഷയിൽ എട്ട് ജില്ലകളിൽ അതീവ ജാ​ഗ്രതാനിർദേശം.. ഈ ജില്ലകൾ റെഡ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്..ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കും..

മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ജി. പ്രിയദർശനന് വക്കം മൗലവി സ്മാരക പുരസ്‌കാരം

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ രാവിലെ ഓടാനായി പുറത്തു പോയ യുവതി കുഴഞ്ഞു വീണ് മരിച്ചു 

ശ്രീറാമിനൊപ്പം തിരുവനന്തപുരം സിറ്റിയില്‍ കറങ്ങിനടന്നത് ഭര്‍ത്താവിനെ തേച്ചിട്ടു തന്നെയാണ് എന്നതിന് തെളിവുകള്‍ പുറത്തുവരികയാണ്. വഫയ്ക്ക് അന്യ പുരുഷന്മാരുമായി ബന്ധമുണ്ടായിരുന്നു എന്ന് ഭര്‍ത്താവ് ഫിറോസ് തുറന്നു പറയുകയാണ് എന്നിട്ടും അവളെ സഹിച്ചത് വിവാഹം കഴിച്ചുപോയതിനാലാണ്. വഫ ധൂര്‍ത്തടിച്ചു കളഞ്ഞതു മുഴുവന്‍ ഭര്‍ത്താവ് സ്വന്തമായി ഉണ്ടാക്കിയ സ്വത്തുവകകളാണ് എന്തിനേറെ പറയുന്നു കുടിച്ചു ലെക്കുകെട്ട് കെഎം ബഷീര്‍ എന്ന മാധ്യമ പ്രവര്‍ത്തകനെ ശ്രീറാം വെങ്കിട്ടരാമന്‍ ഇടിച്ചുകൊന്ന ആ കാര്‍ പോലും വഫയുടെ ഭര്‍ത്താവ് ഗള്‍ഫില്‍ കിടന്നുണ്ടാക്കിയ പണം കൊണ്ടാണ്. പോലും തകരാന്‍ കാരണം അവളുടെ കുത്തഴിഞ്ഞ ജീവിതം കൊണ്ടാണെന്ന് ഭര്‍ത്താവ് ഫിറോസ് തന്നെ വെളിപ്പെടുത്തുന്നു. എന്നിട്ടാണ് മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തെയും കൂട്ടുപിടിച്ച് വഫ പച്ചക്കള്ളം പ്രചരിപ്പിച്ചത്. വഫയുടെ വഴിവിട്ട ജീവിതത്തെപറ്റി ഡിവോസ് നോട്ടീസില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു.അതിലെ പ്രസക്ത ഭാഗങ്ങള്‍ വായിക്കാം

വഴിവിട്ട ജീവിതം, അറിയിക്കാതെയുള്ള വിദേശയാത്രകള്‍, ഇസ്ലാമികമല്ലാത്ത ജീവിതരീതി തുടങ്ങി നിരവധി ആരോപണങ്ങളാണ് ഭര്‍ത്താവ് ഫിറോസ് നോട്ടിസില്‍ ഉന്നയിച്ചിരിക്കുന്നത്. വിവാഹ ജീവിതം ആരംഭിച്ചതു മുതല്‍ അപകടം നടന്നതുവരെയുള്ള കാലയളവില്‍ ജീവിതത്തിലുണ്ടായ പ്രശ്നങ്ങതാങ്കളെ (വഫയെ) വിവാഹം കഴിക്കുമ്പോള്‍ ഞാന്‍ തൊഴില്‍രഹിതനായിരുന്നു. സ്വന്തം അധ്വാനം കൊണ്ട് ജോലി സമ്പാദിച്ചു. പട്ടം മരപ്പാലത്ത് ഒന്‍പതര സെന്റ് ഭൂമിയില്‍ 2007 കാലഘട്ടത്തില്‍ 40 ലക്ഷം രൂപയിലേറെ ചെലവാക്കി വീട് വച്ചത് എന്റെ പണത്തിനാണ്. ദാമ്പത്യജീവിതം ആരംഭിച്ചതുമുതല്‍ താങ്കളുടെ പിടിവാശി ജീവിതത്തില്‍ പല അസ്വസ്ഥതകളുമുണ്ടാക്കി. എന്നാല്‍ എല്ലാം ക്ഷമിച്ചും സഹിച്ചുമാണ് ഞാന്‍ മുന്നോട്ടു പോയത്. എന്നാല്‍ ഇസ്ലാം വിശ്വാസത്തിനു നിരക്കാത്ത കാര്യങ്ങളാണ് താങ്കള്‍ ചെയ്തത്.

ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചും ഇസ്ലാമിന് അനുവദനീയമല്ലാത്ത രീതിയിലുമാണ് വിദേശത്തും സ്വദേശത്തും ജീവിച്ചത്. 3 മാസം ഗര്‍ഭിണിയായിരിക്കേ എന്റെ സമ്മതം കൂടാതെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍വച്ച് ഗര്‍ഭം അലസിപ്പിച്ചു. അതിനുശേഷവും യാതൊരു പശ്ചാത്താപവും കൂടാതെ പഴയപടി ആഡംബര ജീവിതം തുടര്‍ന്നു. എന്റെ നിര്‍ദേശങ്ങള്‍ വകവയ്ക്കാതെ ബഹ്റൈനില്‍നിന്ന് തിരുവനന്തപുരത്തേക്ക് അടിക്കടി യാത്ര ചെയ്തു. ധാരാളം പുരുഷ സുഹൃത്തുക്കളോടൊപ്പം ഇടപഴകി ജീവിച്ചു. ാങ്കളുടെ പ്രവൃത്തികള്‍കൊണ്ട് സ്വസ്ഥതയും സമാധാനവും നശിച്ച എന്റെ ബഹ്റൈനിലെ ബിസിനസ് നഷ്ടത്തിലായി. തുടര്‍ന്നു ബിസിനസ് അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങിയ ഞാന്‍ തൊഴില്‍രഹിതനായി 2 വര്‍ഷം താങ്കള്‍ക്കൊപ്പം കഴിഞ്ഞു. 2014 സെപ്റ്റംബറില്‍ വീണ്ടും ജോലി ലഭിച്ച് അബുദാബിയിലേക്ക് പോയി. 1 വര്‍ഷത്തിനുള്ളില്‍ താങ്കളെയും കുട്ടിയേയും അവിടേയ്ക്ക് കൊണ്ടുപോയി. തന്നിഷ്ടപ്രകാരമാണ് താങ്കള്‍ അബുദാബിയില്‍ ജീവിച്ചിരുന്നത്. അടിക്കടി തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത് അന്യപുരുഷന്‍മാരോടൊപ്പം ഉല്ലസിച്ച് ജീവിച്ചു. നിശാക്ലബ്ബുകളില്‍ അന്യ പുരുഷന്‍മാരോടൊപ്പം നൃത്തം ചെയ്തു.

ഈ വിവരം അറിഞ്ഞപ്പോഴെല്ലാം ഞാന്‍ താങ്കളെ ഉപദേശിച്ചു. എന്റെ വാക്കുകള്‍ക്ക് വില കല്‍പ്പിക്കാതെ താങ്കള്‍ ചെയ്യുന്നതാണ് ശരി എന്ന നിലപാടാണ് സ്വീകരിച്ചത്. യുഎഇയില്‍ താമസിക്കുമ്പോള്‍ ഞാന്‍ രാവിലെ മകളുമായി പുറത്തു പോകുമ്പോള്‍ താങ്കളുടെ പുരുഷ സുഹൃത്തുക്കള്‍ ഫ്ലാറ്റിലേക്ക് വന്നിരുന്നതായി സെക്യൂരിറ്റിയും മറ്റുള്ളവരും എന്നെ അറിയിച്ചു. ഇക്കാര്യം ചോദിച്ചപ്പോള്‍ പ്രവൃത്തികളെ ന്യായീകരിക്കാനാണ് താങ്കള്‍ ശ്രമിച്ചത്. ഞാന്‍ താങ്കളുടെ മാതാപിതാക്കളെ ഈ വിവരം അറിയിച്ചു. ഒരു പ്രാവശ്യത്തേക്ക് പൊറുക്കണമെന്നാണ് മാതാപിതാക്കള്‍ ആവശ്യപ്പെട്ടത്.ഈ സമയത്താണ് ഞാന്‍ വാങ്ങിയ കാറില്‍ ഐഎഎസ് ഓഫിസറോടൊപ്പം താങ്കള്‍ സഞ്ചരിക്കുമ്പോള്‍ അപകടമുണ്ടായി മാധ്യമപ്രവര്‍ത്തകന്‍ മരിച്ച വിവരം അറിയുന്നത്. ടെലിഫോണില്‍കൂടിപോലും ഈ വിവരങ്ങള്‍ എന്നോട് പറയാന്‍ താങ്കള്‍ തയാറായില്ല. അബുദാബിയില്‍നിന്ന് ഞാന്‍ തിരുവനന്തപുരത്ത് എത്തിയിട്ടും എന്നെ കാണാനോ സംസാരിക്കാനോ തയാറായില്ല. ഓഗസ്റ്റ് 11ന് താങ്കള്‍ എന്നെ ഫോണില്‍ വിളിച്ചെങ്കിലും അപകടത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ അസഭ്യം പറഞ്ഞു. പരസ്പര വിശ്വാസം തകര്‍ന്നതിനാല്‍ ഈ ബന്ധം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ അര്‍ഥമില്ല.നോട്ടിസ് ലഭിച്ച് 45 ദിവസത്തിനകം തീരുമാനം എടുത്ത് മറുപടി നല്‍കണം. അതിനിടയ്ക്ക് പ്രശ്നം ചര്ച്ച ചെയ്യേണ്ടതുണ്ടെങ്കില്‍ സെപ്റ്റംബര്‍ 11 ന് തന്റെ മാതാപിതാക്കളുടെ വസതിയില്‍ എത്തിച്ചേരണമെന്നും നോട്ടിസില്‍ ആവശ്യപ്പെടുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വായു മലിനീകരണം ഡൽഹിയിൽ രൂക്ഷം...  (3 minutes ago)

, PAK - AFGAN സംഭവം അഫ്‌ഗാൻ-പാക് സമാധാന ചർച്ച  (8 minutes ago)

രോഗാദി ദുരിതങ്ങളും ധനപരമായ ക്ലേശങ്ങളും തൊഴിൽ രംഗത്ത് പരാജയങ്ങളും നേരിടേണ്ടിവരും  (11 minutes ago)

SABARIMALA നടുക്കത്തോടെ SIT  (14 minutes ago)

Adimali-landslide 72 മണിക്കൂര്‍ നിര്‍ണായകമെന്ന് ഡോക്ടര്‍മാര്‍;  (22 minutes ago)

Cyclone Montha 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്  (36 minutes ago)

സത്യവാങ്മൂലം സമർപ്പിക്കാത്ത സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളെ രൂക്ഷമായി  (1 hour ago)

മരംകൊത്തി മുതലാളിയുടെ ബുദ്ധി കൊള്ളാം; മെസ്സി വിഷയത്തിൽ കളസം കീറി നിൽക്കുമ്പോൾ അതിൽ നിന്ന് രക്ഷപ്പെടാൻ ബിജെപിയുടെ തോളത്ത് കയറാനുള്ള ബുദ്ധി ഒറ്റനോട്ടത്തിൽ ഉഗ്രനാണെന്ന് തോന്നുമെങ്കിലും ചീറ്റിപ്പോയി; ആഞ്ഞ  (1 hour ago)

ജി. പ്രിയദർശനന് വക്കം മൗലവി സ്മാരക പുരസ്‌കാരം  (1 hour ago)

പൊലീസ് ടെസ്റ്റിന് തയ്യാറെടുക്കുന്നതിനുള്ള പരിശീലനത്തിലായിരുന്നു  (1 hour ago)

രൂപയുടെ മൂല്യം ഇടിഞ്ഞു  (1 hour ago)

മൂന്നുവര്‍ഷമായി 1500 മീറ്ററിലും 800 മീറ്ററിലും നിവേദ്യക്കാണ്  (2 hours ago)

തപോമയിയുടെ അച്ഛൻ' എന്ന കൃതിയിലൂടെ ഇ സന്തോഷ്‌കുമാറാണ് പുരസ്കാരത്തിന് അർഹനായത്. ..  (2 hours ago)

പവന് 840 രൂപയുടെ ഇടിവ്  (2 hours ago)

സെബാസ്റ്റ്യന്റെ സുഹൃത്തായ റോസമ്മയുടെ വീട്ടിലുമെത്തിച്ച്.....  (3 hours ago)

Malayali Vartha Recommends