Widgets Magazine
10
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54-ാമത് ദേശീയ ദിന അവധി ആഘോഷങ്ങൾക്കിടെ വാളുമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട യുവതിയെ ഫുജൈറ പൊലീസ് അറസ്റ്റ് ചെയ്തു...


അയ്യപ്പനോട് കളിച്ചവരാരും ജയിച്ചിട്ടില്ല; കോടിക്കണക്കിന് ആളുകളുടെ വികാരം സർക്കാർ വ്രണപ്പെടുത്തി: അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവര്‍ക്കെതിരെ എന്തുകൊണ്ടാണ് സിപിഎം നടപടി എടുക്കാത്തത്? എസ്.ഐ.ടിക്ക് മുന്നിലേയ്ക്ക് ചെന്നിത്തല


ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കി: തനിക്കെതിരെ ഗൂഢാലോചന നടന്നു; കുറ്റവിമുക്തനായതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി ദിലീപ്...


രാഹുൽ മാങ്കൂട്ടത്തിൽ രണ്ടാം പീഡന കേസിൽ, കൂടുതൽ വകുപ്പുകൾ ചുമത്തി കേസെടുക്കാൻ അന്വേഷണസംഘം: 23കാരി നൽകിയ പരാതിയിൽ ബലാത്സംഗ കുറ്റത്തിന് പുറമെ, ശല്യപ്പെടുത്തുക, തടഞ്ഞു വെക്കുക തുടങ്ങിയ വകുപ്പുകൾ കൂടി ചുമത്തും; ഫെന്നിയെ പ്രതി ചേർക്കണമോയെന്ന കാര്യത്തിൽ തീരുമാനം കൂടുതൽ പരിശോധനയ്ക്ക് ശേഷം...


വിധിയെഴുത്ത് തുടങ്ങി... തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി.... ബൂത്തുകളിൽ വോട്ടർമാരുടെ നിര, ഏഴ് ജില്ലകൾ വിധിയെഴുതുന്നു, പ്രതീക്ഷയോടെ മുന്നണികൾ

മൊഴി പുറത്ത്... ജയിലിനെ പേടിച്ച് ശ്രീറാം വെങ്കിട്ടരാമന്‍ കളിച്ച കളികള്‍ പുറത്ത്; അപകടസമയത്ത് ശ്രീറാം വെങ്കിട്ടരാമന് ഉണ്ടായിരുന്നത് നിസാര പരുക്കുകള്‍ മാത്രമെന്ന് ഡോക്ടര്‍മാരുടെ മൊഴി

25 AUGUST 2019 02:22 PM IST
മലയാളി വാര്‍ത്ത

മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ മദ്യലഹരിയില്‍ അമിതവേഗത്തില്‍ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ അന്വേഷണത്തില്‍ വഴിത്തിരിവ്. അപകടത്തിന് ശേഷം കിംസ് ആശുപത്രിയിലെത്തിയ ശ്രീറാം വെങ്കിട്ടരാമന് നിസാരപരിക്കുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് കിംസ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മൊഴി. സംഭവവുമായി ബന്ധപ്പെട്ട് കിംസ് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരുടെ മൊഴി ഇന്നലെ പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി.

അപകടത്തിന് ശേഷം കിംസ് ആശുപത്രിയിലെ കാഷ്വാലിറ്റി കെയര്‍ വിഭാഗത്തില്‍ മൂന്നാം തീയതി പുലര്‍ച്ചെ ഡ്യൂട്ടി ഉണ്ടായിരുന്ന പ്രധാന ഡോക്ടറേയും അസിസ്റ്റന്റിനേയുമാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ആശുപത്രിയില്‍ വന്ന സമയത്ത് ശ്രീറാം വെങ്കിട്ടരാമന് ഗുരുതരമായ പരിക്കുകള്‍ ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ടു തന്നെ അത്യാഹിത വിഭാഗത്തില്‍ സാധാരണ ചികിത്സ മാത്രമാണ് നല്‍കിയതെന്നും ഡോക്ടര്‍മാര്‍ മൊഴി നല്‍കി. കൈക്ക് മാത്രമാണ് അന്ന് നിസാരപരുക്കുണ്ടായിരുന്നത്. ശ്രീറാം വെങ്കിട്ടരാമന് ഗുരുതരമായ അസുഖമുണ്ടെന്ന തുടര്‍വാദങ്ങളെ തളളുന്നതാണ് ഡോക്ടര്‍മാരുടെ മൊഴി.

അപകടത്തിന് ശേഷം ജനറല്‍ ആശുപത്രിയിലെ രക്തപരിശോധന ഒഴിവാക്കിയ ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത ശ്രീറാം വെങ്കിട്ടരാമന്‍ കിംസ് ആശുപത്രിയിലേക്കാണ് പോയത്. ശ്രീറാം വെങ്കിട്ടരാമനെ രക്തപരിശോധനക്ക് വിധേയനാക്കാതെ രക്ഷപ്പെടാന്‍ അനുവദിക്കുകയും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്തതിനെ തുടര്‍ന്ന് മ്യൂസിയം എസ് ഐ ജയപ്രകാശിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.

കിംസ് ആശുപത്രിയില്‍ കഴിയവേയാണ് ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റ് രേഖപ്പെടുത്തിയതും റിമാന്‍ഡ് ചെയ്തതും. ഇതേത്തുടര്‍ന്നാണ് നിസാര പരുക്കുകള്‍ മാത്രമുണ്ടായിരുന്ന ശ്രീറാം വെങ്കിട്ടരാമന് ഗുരുതരമായ രോഗമുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നത്.

റിമാന്‍ഡിലായ ശ്രീറാം വെങ്കിട്ടരാമനെ പൂജപ്പുര സബ് ജയിലിലെ സെല്ലിലേക്ക് കൊണ്ടു വന്നെങ്കിലും വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്നു കാട്ടി മെഡിക്കല്‍ കോളജിലെ ജയില്‍ സെല്ലിലേക്ക് കൊണ്ടു പോവുകയായിരുന്നു. അവിടെയും സെല്ലില്‍ പ്രവേശിക്കാതെ ട്രോമാ കെയര്‍ വിഭാഗത്തിലാണ് വെങ്കിട്ടരാമനെ പ്രവേശിപ്പിച്ചത്. തുടര്‍ന്നാണ് ശ്രീറാമിന് റെട്രോഗ്രേഡ് അംനേഷ്യ(താത്കാലിക മറവി രോഗം) ആണെന്ന തരത്തില്‍ മെഡിക്കല്‍ ബോര്‍ഡ് നിഗമനമെത്തിയത്.എന്നാല്‍ ഇതെല്ലാം ചോദ്യം ചെയ്യുന്നതാണ് കിംസ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മൊഴി.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ന്യൂറോ ഐ സിയുവിലും ശ്രീറാമിന് നല്‍കിയ മുഴുവന്‍ ചികിത്സകളുടെയും രേഖകള്‍ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ട് ആശുപത്രി മേധാവികള്‍ക്ക് അന്വേഷണ സംഘം കത്ത് നല്‍കിയിരുന്നു. ശ്രീറാമിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച ചികിത്സകളും എക്സ്രേ, സ്‌കാന്‍ റിപ്പോര്‍ട്ടുകളും രക്തപരിശോധനാ ഫലങ്ങളും വിദഗ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെ വിലയിരുത്തി ആരോഗ്യസംബന്ധമായ സമഗ്രമായ റിപ്പോര്‍ട്ട് തയാറാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

അപകട സമയത്ത് ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫക്കും പരിക്കുണ്ടായില്ല. സീറ്റ് ബല്‍റ്റ് ധരിച്ചിരുന്ന ഇരുവര്‍ക്കും എയര്‍ബാഗിന്റെ സംരക്ഷണവും ലഭിച്ചിരുന്നു. അപകടശേഷം കാറില്‍ നിന്നിറങ്ങി പരിക്കേറ്റ ബഷീറിനെ താങ്ങിയെടുത്തതും വഴിയാത്രക്കാരോട് സഹായം അഭ്യര്‍ഥിച്ചതും ശ്രീറാമായിരുന്നു.

ശ്രീറാമിന് ജാമ്യം കിട്ടിയത് രക്ത പരിശോധന നടത്താത്തതിന്റെ പേരിലാണ്. അതേസമയം ജയിലില്‍ കഴിയാതെ ആശുപത്രിയില്‍ സുഖവാസമൊരുക്കിയത് ഡോക്ടര്‍മാരാണെന്ന തരത്തില്‍ വ്യാപക ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്‍ബലമേകുന്നതാണ് ഈ മൊഴികള്‍.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ ജഡ്ജി ഇതേ ചെയ്യു.... ചാണക്യ തന്ത്രം, കൂടോത്രത്തിൽ എരിഞ്ഞ് ആ പെണ്ണ്'.... എനിക്ക് രണ്ട് പറയാൻ ഉണ്ട്  (1 hour ago)

മീനാക്ഷിയുടെ കല്യാണത്തിന് മഞ്ജുവിനെ വീട്ടിൽ അടിപ്പിക്കില്ല...! PLAN ഇങ്ങനെ ഇനി സംഭവിക്കുന്നത് ഇത്...!  (1 hour ago)

ട്വന്റി 20യില്‍ ഇന്ത്യക്ക് ഗംഭീര വിജയം  (1 hour ago)

കൊട്ടിക്കലാശത്തിനിടെ വാഹനത്തിന് മുകളില്‍ നിന്ന് വീണ് കെപിസിസി ജനറല്‍ സെക്രട്ടറി കെ ജയന്തിന് പരിക്ക്  (2 hours ago)

യാത്രക്കാരെ ബുദ്ധിമുട്ടിക്കാന്‍ ഒരു വിമാനക്കമ്പനിയേയും അനുവദിക്കില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി  (2 hours ago)

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍പോളിങ് 71 ശതമാനം കടന്നു  (2 hours ago)

കാണാതായ ഏവിയേഷന്‍ വിദ്യാര്‍ത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

ആകെയുള്ളതിലും ഒരു വോട്ട് കൂടുതലെന്ന പരാതിയുമായി എല്‍ഡിഎഫ്  (2 hours ago)

ഡ്രൈ ഡേയില്‍ മദ്യ വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍  (3 hours ago)

ബി.ജെ.പി സ്ഥാനാര്‍ഥി ആര്‍. ശ്രീലേഖയെ വിമര്‍ശിച്ച് മന്ത്രി വി. ശിവന്‍കുട്ടി  (5 hours ago)

കാലടിയില്‍ പോളിംഗ് ബൂത്തില്‍ വോട്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (5 hours ago)

എന്റെ ഹൃദയത്തില്‍ നിന്നുള്ള വാക്കുകളാണ്;ദിലീപിനോട് നിരുപാധികം മാപ്പ് ചോദിച്ച് സംവിധായകന്‍  (5 hours ago)

ഗൾഫിൽ നിന്ന് ഇനി സ്വർണ്ണം 'പേടിക്കാതെ' കൊണ്ടുവരാം: പ്രവാസികൾക്ക് സന്തോഷ വാർത്ത, കസ്റ്റംസ് നിയമം മാറുന്നു...  (6 hours ago)

കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; പരിക്കേറ്റവില്‍ 10 വയസ്സുകാരിയുടെ നില ഗുരുതരം  (6 hours ago)

54-ാമത് ദേശീയ ദിന അവധി ആഘോഷങ്ങൾക്കിടെ വാളുമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട യുവതിയെ ഫുജൈറ പൊലീസ് അറസ്റ്റ് ചെയ്തു...  (6 hours ago)

Malayali Vartha Recommends