Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ഇടവേള കഴിഞ്ഞു ഇനി ക്ലൈമാക്‌സ്... നടിയെ ആക്രമിച്ച കേസില്‍ വഴിത്തിരിവ്; ഒരു കാരണവശാലും ദിലീപിന് ദൃശ്യങ്ങള്‍ നല്‍കരുതെന്ന് ആക്രമിക്കപ്പെട്ട നടി; ദിലീപിന് അനുകൂലമായി സര്‍ക്കാര്‍ നിലപാടെടുക്കുമോയെന്ന ആശങ്കയെ തുടര്‍ന്ന് നടി സ്വകാര്യ ഹര്‍ജി നല്‍കി

03 SEPTEMBER 2019 02:23 PM IST
മലയാളി വാര്‍ത്ത

ഒരിടവേളയ്ക്ക് ശേഷം കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും ഉയരുകയാണ്. കേസില്‍ സുപ്രീം കോടതിയിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് നടി ഹര്‍ജി നല്‍കിയിരിക്കുകയാണ്. നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് പ്രതി ദിലീപിനു ഒരു കാരണവശാലും നല്‍കരുതെന്നാവശ്യപ്പെട്ടാണ് നടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം ഇരയ്ക്കു വേണ്ടി പ്രോസിക്യൂഷന്‍ അഭിഭാഷനുള്ളതിനാല്‍ സ്വകാര്യഹര്‍ജി സ്വീകരിക്കണോയെന്ന കാര്യത്തില്‍ കോടതി സംസ്ഥാന സര്‍ക്കാരിന്റെ നിലപാടാരായുകയും ചെയ്തു.

അതേസമയം ദിലീപിന് അനുകൂലമായി സര്‍ക്കാര്‍ നിലപാടെടുക്കുമോയെന്ന ആശങ്ക മൂലമാണു നടി സ്വകാര്യ ഹര്‍ജി സമര്‍പ്പിച്ചതെന്നാണ് വിലയിരുത്തല്‍. പീഡനദൃശ്യം പകര്‍ത്തിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പാവശ്യപ്പെട്ടു ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. അതേസമയം ദൃശ്യം കൈമാറുന്നതു തന്റെ അന്തസിനെ ബാധിക്കുമെന്നാണു നടിയുടെ വാദിക്കുന്നത്.

സ്വകാര്യതയ്ക്കു ഭംഗമുണ്ടാക്കുന്ന തെളിവുകള്‍ പുറത്തുവിടരുതെന്ന സുപ്രീം കോടതി വിധിയും സ്വകാര്യത മൗലികാവകാശമാണെന്ന വിധിയും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. പ്രതിക്കു സമൂഹത്തിലുള്ള സ്വാധീനമുപയോഗിച്ച് തന്റെ വ്യക്തിത്വം കളങ്കപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും നടി പറയുന്നു. മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് കൊടുത്താല്‍ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാനിടയുണ്ടെന്ന പേടിയും പങ്കുവയ്ക്കുന്നു. മുദ്രവച്ച കവറില്‍ സ്വന്തം പേര് പരാമര്‍ശിക്കാതെയാണു നടി ഹര്‍ജി നല്‍കിയിരിക്കുന്നത്. പേര് പരാമര്‍ശിക്കരുതെന്നു നടി ആവശ്യപ്പെട്ടിട്ടുള്ളതിനാല്‍ കോടതി രേഖയിലും ഉത്തരവിലുമെല്ലാം അഭിഭാഷകന്റെ പേരാകും ഉണ്ടാകുക.

കോഴിക്കോടുള്ള അഭിഭാഷകന്‍ മുഖേനയാണു നടി ഹര്‍ജി നല്‍കിയിരിക്കുന്നത്. നേരത്തേ ഹൈക്കോടതിയില്‍ ദിലീപിന് അനുകൂലമായ ചില നിലപാടുകള്‍ സര്‍ക്കാര്‍ സ്വീകരിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. അതേസമയം മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കരുതെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടെടുത്തത്.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് ഏറെ നാടകീയത നിറഞ്ഞതായിരുന്നു. തൃശൂര്‍ നഗരത്തില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രാമദ്ധ്യേ യാണ് പീഡിപ്പിക്കപ്പെടുകയും ആക്രമണ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തപ്പെടുകയും ചെയ്തത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് ആദ്യം മുതലേ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുകയും ഒടുവില്‍ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. 85 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞ ദിലീപിന് പിന്നീട് സോപാധികജാമ്യം കിട്ടി. നടിയെ ആക്രമിക്കുവാന്‍ വാടകഗുണ്ടകളെ ഏര്‍പ്പെടുത്തിയെന്നും ഇതില്‍ ലൈംഗിക അതിക്രമം ഉള്‍പ്പെടെ അതീവ ഗുരുതരമായ കുറ്റങ്ങള്‍ ദിലീപ് ചെയ്‌തെന്നാണ് പ്രോസിക്യൂഷന്‍ ആരോപിച്ചത്.

2017 ഫെബ്രുവരി പതിനേഴിനാണ് കേസിന് ആസ്പദമായ പ്രധാന സംഭവങ്ങള്‍ നടക്കുന്നത്. തൃശൂരില്‍നിന്നു എറണാകുളത്തേയ്ക്ക് ടെമ്പോ ട്രാവലറില്‍ സഞ്ചരിക്കവേയാണ് നടി ആക്രമിക്കപ്പെട്ടത്. വണ്ടി ഓടിച്ചിരുന്നത് മാര്‍ട്ടിന്‍ എന്നു പേരുള്ള ഒരു ഡ്രൈവറായിരുന്നു. നടി സഞ്ചരിച്ചിരുന്ന കാറിന് പിന്നില്‍ വാന്‍ ഇടിപ്പിച്ചായിരുന്നു ഗുണ്ടകള്‍ ആക്രമണത്തിനു തുടക്കം കുറിച്ചത്. പള്‍സര്‍ സുനി എന്ന ക്രിമിനല്‍ ഉള്‍പ്പെടെയുള്ള ആക്രമി സംഘം നടിയുമായി കാറില്‍ ഒരു മണിക്കൂറിലധികം നഗരത്തിലൂടെ കറങ്ങിയിരുന്നു. ഇതിനിടെ അവര്‍ നടിയെ ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ശേഷം കാര്‍ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയും ചെയ്തു.

സംഭവം നടന്നതിനുശേഷം നടി ആദ്യം അഭയം തേടിയത് സംവിധായകന്‍ ലാലിന്റെ ഭവനത്തിലായിരുന്നു. താമസിയാതെ സ്ഥലം എം.എല്‍.എ കൂടി സ്ഥലത്തെത്തിയതോടെ കാര്യങ്ങള്‍ തുറന്നുപറയാന്‍ നടി ധൈര്യപ്പെട്ടു. അതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (3 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (4 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (4 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (4 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (4 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (4 hours ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (5 hours ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (5 hours ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (5 hours ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (5 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (5 hours ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (6 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (7 hours ago)

Malayali Vartha Recommends