ശ്രീറാമിനെ പോലീസ് സഹായിച്ചപ്പോൾ ബഹ്റ തെറിക്കാതിരുന്നത് ഭാഗ്യം കൊണ്ട്; കേസിൽ സത്യസന്ധമായ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി ബഹ്റയോട് ആവശ്യപ്പെട്ടിരുന്നു

ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് ഓടിച്ച കാർ ഇടിച്ച് മാധ്യമപ്രവർത്തകൾ മരിച്ച സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്ന് ലോക്നാഥ് ബഹ്റ തെറിക്കാതിരുന്നത് തലനാരിഴ വ്യത്യാസത്തിൽ. തന്റെ നിർദ്ദേശം ലംഘിച്ച് ശ്രീറാമിനെ പോലീസ് ഉദ്യോഗസ്ഥർ സഹായിച്ചതോടെയാണ് ബഹ്റക്കെതിരെ മുഖ്യമന്ത്രി ആലോചിച്ചത്. കേസിൽ സത്യസന്ധമായ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി ബഹ്റയോട് ആവശ്യപ്പെട്ടിരുന്നു. ബഹ്റ താഴേക്ക് നിർദ്ദേശം കൈമാറുകയും ചെയ്തു. എന്നാൽ ഫലമുണ്ടായില്ല.
ബഹ്റയുടെ സ്ഥാനത്ത് സെൻകുമാറോ ജേക്കബ് തോമസോ ആയിരുന്നെങ്കിൽ വീട്ടിലിരിക്കുമായിരുന്നു. തന്റെ നിർദ്ദേശം ലംഘിച്ചാൽ മിണ്ടാതിരിക്കുന്ന ആളല്ല മുഖ്യമന്ത്രി. ബഹ്റയെ മുഖ്യമന്ത്രിക്ക് വലിയ ഇഷ്ടമാണ്. കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന പോലീസ് സംഘടനാ സമ്മേളനത്തിൽ പോലീസിനെതിരെ മുഖ്യമന്ത്രി അതി രൂക്ഷമായി പ്രസംഗിക്കാൻ കാരണം ഇതാണ്. ഇതിൽ മുഖ്യമന്ത്രിക്കെതിരെ സേനയിൽ അമർഷമുണ്ടായിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രി അതിലൊന്നും വിരളില്ല. സമ്മേളനത്തിന് ശേഷം മുഖ്യമന്ത്രിയെ കണ്ട അസോസിയേഷൻ നേതാക്കളെ മുഖ്യമന്ത്രി ശരിക്കും വിരട്ടി എന്നാണ് ലഭിക്കുന്ന സൂചനകൾ.
കഴിഞ്ഞ ഏതാനും മാസങ്ങളായി മുഖ്യമന്ത്രി പോലീസിന്റെ പ്രവർത്തനത്തിൽ തീർത്തും അത്യപ്തനായിരുന്നു. പോലീസ് സേന കാരണം സർക്കാരിന്റെ സത് പേരിൽ കളങ്കമുണ്ടാകുന്നതായി മുഖ്യമന്ത്രി വിശ്വസിക്കുന്നു. സർക്കാരിന്റെ ഇമേജാണ് പോലീസ് എന്ന വസ്തുത മറന്നു കൊണ്ടാണ് പോലീസ് പ്രവർത്തിക്കുന്നത്. അന്വേഷണ വിവരങ്ങൾ നിരന്തരം ചോരുന്നു. പ്രതികൾക്ക് പ്രതിരോധിക്കാൻ അവസരം ഒരുക്കി കൊടുക്കുന്നത് പോലീസുകാർ തന്നെയാണ്. ഇത് ശ്രീറാമിനെ ഉദ്ദേശിച്ച് മുഖ്യമന്ത്രി പറഞ്ഞാണ്. ലോക്കപ്പിലിട്ട് പ്രതികളെ മർദ്ദിക്കുന്നു. എന്നിട്ട് ലോക്കപ്പിൽ മർദ്ദിച്ചതാണെന്ന് പോലീസ് റിപ്പോർട്ട് എഴുതുന്നു.
ഡി ജിപി ലോക് നാഥ് ബഹ്റ നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന വിമർശനങ്ങളാണ് മുഖ്യമന്ത്രി ഇന്നലെ തുറന്നു പറഞ്ഞത്. തന്നെ ക്ഷണിക്കാനെത്തിയ അസോസിയേഷൻ നേതാക്കളോടും മുഖ്യമന്ത്രി ക്ഷോഭിച്ച് സംസാരിച്ചി രുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന കർശന നിർദ്ദേശമാണ് മുഖ്യമന്ത്രി നൽകിയത്.
മറ്റ് സംസ്ഥാനങ്ങളിലെ പോലീസിനേക്കൾ കേരള പോലീസ് മികച്ചതാണെന്ന റിപ്പോർട്ട് ഡി ജി പി കൈമാറിയ ശേഷമായിരുന്നു മുഖ്യന്റെ വിമർശനം . സംസാരിച്ച് തുടങ്ങിയ മുഖ്യമന്ത്രി റിപ്പോർട്ടിന്റെ പേരിൽ പോലീസിനെ അഭിനന്ദിച്ച ശേഷം വിമർശന ശരങ്ങൾ തൊടുക്കുകയായിരുന്നു. മറുപടി ഒന്നുമില്ലാതെ അസോസിയേഷൻ ഭാരവാഹികൾ നിശബ്ദരായി. പലപ്പോഴും പൊട്ടിത്തെറിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രി സംസാരിച്ചത്. സദസിലും വേദിയിലും ഇരുന്നവർക്ക് മറുപടി ഉണ്ടായിരുന്നില്ല.
ഏറ്റവും ഒടുവിൽ എൽദോ എബ്രഹാം എം എൽ എയെ മർദ്ദിച്ചത് ഉൾപ്പെടെയുള്ള വിഷയങ്ങളും മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു. അന്ന് കാനം സർക്കാരിനെതിരെ നിലകൊണ്ടിരുന്നെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു . ഇക്കാര്യം അന്നു തന്നെ മുഖ്യമന്ത്രി സംസ്ഥാന പോലീസ് മേധാവിയെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി പറഞ്ഞതെല്ലാം കേട്ട് ബഹ്റ നിശബ്ദത പാലിച്ചതേയുളളു.
ബുദ്ധി ഉപയോഗിച്ച് വേണം പോലീസ് പ്രവർത്തിക്കേണ്ടതെന്ന് പറഞ്ഞ മുഖ്യമന്ത്രി അങ്ങനെയല്ല നടക്കുന്നതെന്ന് ഭംഗ്യതരേണ സൂചിപ്പിച്ചു. എഴുതി തയ്യാറാക്കിയ പ്രസംഗമാണ് മുഖ്യമന്ത്രി വായിച്ചത്. ഉന്നതരെ സംരക്ഷിക്കരുതെന്ന കർശന നിർദ്ദേശവും മുഖ്യമന്ത്രി നൽകി. ഇത്തരത്തിൽ ഇനിയും പ്രവർത്തിച്ചാൽ കാണാമെന്ന മുന്നറിയിപ്പാണ് നൽകിയത്.
https://www.facebook.com/Malayalivartha





















