ടെെറ്റാനിയം മാലിന്യപ്ലാന്റ് അഴിമതിക്കേസിന്റെ അന്വേഷണം സി.ബി.ഐക്ക് കൈമാറി; തീരുമാനം സംസ്ഥാന സർക്കാരിന്റേത്

ടെെറ്റാനിയം മാലിന്യപ്ലാന്റ് അഴിമതിക്കേസിന്റെ അന്വേഷണം സി.ബി.ഐക്ക് കൈമാറിയിരിക്കുകയാണ്. ഇതിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേസിൽ ആരോപണ വിധേയരായതിനാൽ കേസിൽ നിർണായക വഴിത്തിരിവ് ഉണ്ടാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. മുൻ വ്യവസായമന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെയും ആരോപണം ഉയരുന്നതായും റിപോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഇതേതുടർന്ന് ഉദ്യോഗസ്ഥരുൾപ്പെടെ ആറ് പേർ ടൈറ്റാനിയം മാലിന്യപ്ലാന്റ് അഴിമതിക്കേസിൽ പ്രതികളാണ്.
വിജിലൻസിന്റെ ശുപാർശ പ്രകാരം സംസ്ഥാന സർക്കാരാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തിരിക്കുന്നത്. മാലിന്യ സംസ്കരണത്തിനായി ഉപകരണങ്ങൾ വാങ്ങിയതിലുള്ള അഴിമതിയിൽ 80 കോടി നഷ്ടം സംഭവിച്ചതായി വിജിലൻസ് നേരത്തെ കണ്ടെത്തിയിരുന്നു. സംസ്ഥാന സർക്കാരിന്റെ പിടിമുറുകും എന്നതാണ് ഇതിലൂടെ വ്യക്തമാക്കുന്നത്.
അതേസമയം 2006ലാണ് ടൈറ്റാനിയം അഴിമതിക്കേസിന്റെ അന്വേഷണം ആരംഭിച്ചിരുന്നത്. ടൈറ്റാനിയം പ്ലാന്റിന്റെ നിർമാണത്തിനാവശ്യമായ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് അന്നത്തെ മലിനീകരണ നിയന്ത്രണ വകുപ്പിന്റെ ചുമതല ഉണ്ടായിരുന്ന മന്ത്രി കെ.കെ. രാമചന്ദ്രനിൽ അന്ന് കെ.പി.സി.സി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല സമ്മർദം ചെലുത്തിയാണ് മെക്കോൺ കമ്പനി വഴി ഫിൻലാൻഡിലെ കമ്പനിക്ക് കരാർ നൽകിയതെന്നാണ് കേസിന്റെ ആരോപണം. 256 കോടി രൂപയുടെ അഴിമതി നടന്നെന്നാണ് ഇതിലൂടെ വ്യക്തമായത്.
https://www.facebook.com/Malayalivartha





















