ജമ്മു കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അതില്‍ പുറത്തു നിന്നുള്ള വ്യക്തികള്‍ കുരയ്ക്കുന്നത് കണക്കിലെടുക്കില്ലെന്നും കേരള ഗവര്‍ണര്‍ ; എന്‍ഡിടിവി എഡിറ്റര്‍ നിധി റസ്ദാൻറെ ട്വീറ്റിനും ആരിഫ് മുഹമ്മദ് ഖാന്‍ മറുപടി നൽകി

ജമ്മു കശ്മീർ വിഷയത്തിൽ പാകിസ്ഥാൻ നടത്തുന്ന കൈ കടത്തലുകളിൽ ഇന്ത്യ ആകെ അസ്വസ്ഥരാണ്. കശ്മീരിലെ ജനങ്ങളെ ഓർത്ത് ദുഃഖിതരാണെന്ന് പറയുമ്പോഴും കശ്‌മീരിലെ സഹോദരങ്ങൾക്കൊപ്പം ഞങ്ങൾ ഉണ്ടെന്ന് പാകിസ്ഥാൻ പ്രസിഡന്റ് ഇമ്രാൻ ഖാൻ പറഞ്ഞതും നാം ഇതിനോടകം അറിഞ്ഞ് കഴിഞ്ഞിരിക്കുന്നു. അത് പോലെ തന്നെ കശ്മീരിന്റെ പദവികൾ പിൻവലിച്ചതിന് പിന്നാലെ പാകിസ്ഥാന്റെ മനോഭാവവും മറ്റും നമ്മുക്ക് അറിയാവുന്നതാണ്. ഇപ്പോൾ കശ്മീർ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍. ജമ്മു കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അതില്‍ പുറത്തു നിന്നുള്ള വ്യക്തികള്‍ കുരയ്ക്കുന്നത് കണക്കിലെടുക്കില്ലെന്നും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരിക്കുന്നു. എന്‍ഡിടിവി എഡിറ്റര്‍ നിധി റസ്ദാൻറെ ട്വീറ്റിന് മറുപടിയെന്നോണമാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയിരിക്കുന്നത്.
ജമ്മു കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ് അതില്‍ പുറത്തു നിന്നുള്ള വ്യക്തികള്‍ കുരയ്ക്കുന്നത് കണക്കിലെടുക്കില്ലെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിരിക്കുന്നു. യുഎസ് സെനറ്ററും മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ബേണി സാന്‍ഡേഴ്‌സ് കശ്മീര്‍ വിഷയത്തില്‍ ട്രംപ് സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ടുള്ള പ്രസ്താവന നടത്തിയിരുന്നു. ബേണി സാന്‍ഡേഴ്‌സിന്റെ പ്രസ്താവനയെ അനുകൂലിച്ച് എന്‍ഡിടിവി എഡിറ്റര്‍ നിധി റസ്ദാന്‍ ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റിനുള്ള മറുപടിയെന്നോണമാന് ആരിഫ് ഖാന്റെ പ്രതികരണം. അദ്ദേഹം അതി രൂക്ഷമായിട്ടാണ് പ്രതികരിച്ചിരിക്കുന്നത്. 28 ദിവസമായി കശ്മീര്‍ താഴ്‌വരയില്‍ സമാധാന അന്തരീക്ഷം തകര്‍ന്നിരിക്കുകയാണെന്നും കശ്മീരിലെ വാര്‍ത്താ വിവിമയം തടസ്സപ്പെട്ടിരിക്കുകയാണെന്നുമാണ് നിധി റസ്ദാന്‍ ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റാണ് കേരള ഗവർണറെ ചൊടിപ്പിച്ചത്.
ട്വീറ്റിലൂടെയാണ് അദ്ദേഹം മറുപടി അയച്ചത്. 'നിങ്ങളുടെ വേദന ഞങ്ങള്‍ക്ക് മനസ്സിലാകും, ഒരു കാര്യം വ്യക്തമാക്കട്ടെ, നമ്മുടെ ആഭ്യന്തര കാര്യങ്ങളില്‍ പുറത്തുനിന്നുള്ള വ്യക്തികള്‍ കുരയ്ക്കുന്നത് ഒരിക്കലും അംഗീകരിക്കില്ല. ആദ്ദേഹം ആരായാലും, അത് കാര്യമാക്കുന്നില്ല. ഇത് അദ്ദേഹത്തേയും അറിയിച്ചേക്കൂ' എന്നാണ് ആരിഫ് മുഹമ്മദ് ഖാന്‍ ട്വീറ്റ് ചെയ്തത്. എന്‍ഡിടിവി എഡിറ്റര്‍ നിധി റസ്ദാന് ഒമര്‍ അബ്ദുള്ളയുമായി ചാറ്റ് ചെയ്യാന്‍ കഴിയാത്ത വേദനയാണ് ഇപ്പോള്‍ ഉള്ളതെന്ന തരത്തിലുള്ള മറുപടികൾ ഈ ട്വീറ്റിന് വന്നിരിക്കുന്നത്. ധാരാളം റീട്വീറ്റുകളും വന്നിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റിനെ അനുകീലിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. കൂടാതെ റസ്ദാന്‍ നിധിക്കെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. മുൻ കേന്ദ്രമന്ത്രിയായിരുന്നു ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിന്റെ പുതിയ ഗവർണറായി രാഷ്ട്രപതി നിയമിച്ചിരുന്നു. ജസ്റ്റിസ് പി. സദാശിവം ഈ മാസം നാലിന് കാലാവധി പൂർത്തിയാക്കുന്ന സാഹചര്യത്തിലാണ് കേരളത്തിന്റെ ഗവർണറായി അദ്ദേഹത്തെ നിയമിച്ചത് .
https://www.facebook.com/Malayalivartha





















