വിവാഹവേളകൾ കൂട്ടത്തല്ലിന് വേദിയാകുന്നു; പടക്കം പൊട്ടിക്കലിന് നിരോധനം

ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷമാണ് വിവാഹ മുഹൂർത്തങ്ങൾ. എന്നാൽ ആഡംബരത്തിന്റെയും അമിതമായ സന്തോഷത്തിന്റെയും പേരിൽ ഒത്തിരിയേറെ ചിലവുകളാണ് ഇതിനായി ഏർപ്പെടുത്തുന്നത്. എപ്പോൾ വിവാഹവേദികൾ എല്ലാം തന്നെ ഇത്തരം അമ്പരങ്ങളാൽ നിരാഴ്ഞ്ഞിരിക്കുകയാണ്. എന്നാൽ ഇത്തരം ആർഭാടങ്ങൾ കലാശിക്കുന്നത് കൂട്ടത്തല്ലിലും.
വിവാങ്ങളോട് അനുബന്ധിച്ചുള്ള അമിതമായ ആഘോഷങ്ങള്‍ സ്ഥിരമായി കൂട്ടത്തല്ലില്‍ കലാശിക്കാന്‍ തുടങ്ങിയതോടുകൂടെ മലപ്പുറം തിരൂരില്‍ വിവാഹ മണ്ഡപങ്ങളില്‍ കടുത്ത നിയന്ത്രങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവാഹത്തിന് വധൂ വരന്‍മാര്‍ എത്തുമ്ബോള്‍ സുഹൃത്തുകള്‍ ചേര്‍ന്ന് നടത്തുന്ന കരിമരുന്ന് പ്രയോഗവും മറ്റു ആഘോഷങ്ങളും കാരണം വിവാഹങ്ങള്‍ കോലാഹലങ്ങളായി മാറന്‍ തുടങ്ങിയതോടെയാണ് നിയന്ത്രണങ്ങളുമായി കല്യാണ ഹാളുകള്‍ രംഗത്തെത്തിയത് എന്നാണ് വെളിപ്പെടുത്തുന്നത്.
അതേസമയം കഴിഞ്ഞ ദിവസം തിരൂരിലെ ഒരു ഹാളില്‍ നടന്ന കല്യാണത്തില്‍ കരിമരുന്ന് പ്രയോഗത്തിന് പുറമേ വെളുത്ത പുകയും പതയും വരുന്ന സ്പ്രേയറുകളും ഉപയോഗിച്ചിരുന്നു. പുകയും പൊടിയും കുഞ്ഞിന്റെ കണ്ണില്‍ തെറിച്ചതോടെ വിവാഹ വേദി കൂട്ടത്തല്ലായി മാറുകയും വരന്റെ കൂടെ വന്ന സുഹൃത്തുക്കളെ വധുവിന്റെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് തല്ലി ഓടിക്കുകയുമായിരുന്നു. തിരുവമ്ബാടിയിലാകട്ടെ വിവാവ ചടങ്ങിനിടെ വേദിയിലേക്ക് പടക്കം എറിഞ്ഞതോടെ കല്യാണം തന്നെ കോലാഹലമായ കാഴ്ചയും നാട്ടുകാരെ അമ്പരപ്പിൽ ആഴ്ത്തി. വിവാഹ ഹാളിനു സമീപത്തുള്ള റോഡുകളില്‍ ആളുകള്‍ക്ക് നേരെ പടക്കം എറിയുന്ന സംഭവങ്ങള്‍ വരെ ഉണ്ടായതായും പറയപ്പെടുന്നു. ഇതോടെയാണ് പടക്കം പൊട്ടിക്കുന്നത് ഉള്‍പടെയുള്ള കാര്യങ്ങള്‍ക്ക് ഹാളുകള്‍ കർശന നിയന്ത്രണം തന്നെ ഏര്‍പ്പെടുത്തിയത്.
https://www.facebook.com/Malayalivartha





















