സമീപകാലത്ത് പി എസ് സി നടത്തിയ പരീക്ഷകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് പി എസ് സി സെക്രട്ടറിക്ക് കത്ത് കൊടുക്കുമെന്ന ക്രൈംബ്രാഞ്ചിന്റെ വാക്ക് വെറും വാക്കായി;സമീപകാലത്തെ പരീക്ഷകൾ പരിശോധിക്കാനുള്ള തീരുമാനം മരവിപ്പിച്ചു: പിന്നിൽ ഉന്നത ഇടപെടൽ

സമീപകാലത്ത് പി എസ് സി നടത്തിയ പരീക്ഷകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് പി എസ് സി സെക്രട്ടറിക്ക് കത്ത് കൊടുക്കുമെന്ന ക്രൈംബ്രാഞ്ചിന്റെ വാക്ക് വെറും വാക്കായി. ബുധനാഴ്ച വൈകിട്ട് വരെയും പി എസ് സിക്ക് ഇത്തരമൊരു കത്ത് ലഭിച്ചിട്ടില്ല. സർക്കാരിൽ നിന്നുള്ള ഉന്നത ഇടപെടൽ കാരണമാണ് കത്ത് നൽകാത്തതെന്നറിയുന്നു .
പി എസ് സി പരീക്ഷകളിൽ കഴിഞ്ഞ കുറെ നാളുകളായി ക്രമക്കേട് നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് പഴയകാല പരീക്ഷകൾ അന്വേഷിക്കാൻ തീരുമാനിച്ചത് . ഇത് സംബന്ധിച്ച് പി എസ് സിയിൽ നിന്നാണ് ക്രൈംബ്രാഞ്ചിന് വിവരങ്ങൾ ലഭിക്കേണ്ടത്. പി എസ് സി പോലീസ് കോൺസ്റ്റബിൾ പരീക്ഷയിലെ ക്രമക്കേടുകൾ അന്വേഷിക്കുന്ന സംഘമാണ് പി എസ് സിയിൽ നിന്നും വിവരങ്ങൾ ആവശ്യപ്പെട്ടത്.
യൂണിവേഴ്സിറ്റി കോളേജിൽ നിന്നാണ് കോൺബിൾ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നത്. ചോദ്യ പേപ്പർ ലഭിച്ചത് യൂണിവേഴ്സിറ്റി കോളേജിൽ നിന്നു തന്നെയാണെന്ന് പിടിയിലായ പോലീസുകാരൻ ഗോകുലം സമ്മതിച്ചിട്ടുണ്ട്. ഇക്കാര്യം ക്രൈംബ്രാഞ്ച് സ്ഥിതീകരിച്ചിട്ടുണ്ട്. പരീക്ഷ തുടങ്ങുന്നതിന് മുമ്പ് തന്നെ ചോദ്യപേപ്പർ പൊട്ടിച്ചോ എന്ന സംശയം ക്രൈംബ്രാഞ്ചിനുണ്ട്. വിദ്യാർത്ഥികൾ മാത്രം വിചാരിച്ചാൽ ചോദ്യ പേപ്പർ ചേർത്താമെന്ന് പോലീസ് കരുതുന്നില്ല. യൂണിവേഴ്സിറ്റി കോളേജിൽ പരീക്ഷ എഴുതിയവരുടെ മുഴുവൻ പേരുകളും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത് ഇതു കൊണ്ടാണ്. പരീക്ഷ എഴുതിയവരിൽ സർക്കാർ ഉദ്യോഗസ്ഥർ ഉണ്ടോ എന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. കോൺസ്റ്റബിൾ പരീക്ഷ പാസായ 800 പേരുടെ വിവരങ്ങളാണ് പി എസ് സി ക്രൈംബ്രാഞ്ചിന് കൈമാറാൻ തയ്യാറാക്കുന്നത് . ഇതിന്റെ ജോലികൾ പി എസ് സി ആസ്ഥാനത്ത് തുടങ്ങി കഴിഞ്ഞു.
കോൺസ്റ്റബിൾ പരീക്ഷയുടെ റാങ്ക് തിരിച്ചറിഞ്ഞ പോലീസാണ് സമീപകാലത്ത് നടന്ന പരീക്ഷകൾ കൂടി പരിശോധിക്കാൻ തീരുമാനിച്ചത്. ഇത്തരമൊരു തീരുമാനം എടുത്തത് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരാണ്. അവർ അക്കാരും മാധ്യമങ്ങളോട് പരസ്യമാക്കുകയും ചെയ്തു. എന്നാൽ തീരുമാനം എടുക്കേണ്ടത് ക്രൈംബ്രാഞ്ച് മേധാവിയാണ്. ക്രൈംബ്രാഞ്ച് മേധാവിയാണ് കൂടുതൽ അന്വേഷണം വേണ്ടെന്ന് തീരുമാനിച്ചത്. ഇത് സർക്കാരിന്റെ ഇംഗിതം മുന്നിൽ കണ്ടാണ്.
പി എസ് സി പരീക്ഷകളെ മുഴുവൻ സംശയ നിഴലിൽ നിർത്താൻ സർക്കാർ തയാറല്ല. ഇക്കാര്യം മുഖ്യമന്ത്രി പരസ്യമാക്കിയതാണ്. സമീപകാലത്തെ പരീക്ഷകളെ കുറിച്ച് അന്വേഷിച്ചാൽ തകരുന്നത് പി എസ് സിയുടെ ഇമേജായിരിക്കും.
ഗോകുലിന്റെ മൊഴിയിൻമേൽ എന്തൊക്കെ സംഭവിക്കുമെന്ന് കണ്ടറിയാം. സംഗതികൾ ക്രൈം ബ്രാഞ്ച് തുറന്നു പറഞ പശ്ചാത്തലത്തിൽ കൂടുതൽ കഥകൾ പുറത്തുവരാതിരിക്കാൻ സർക്കാർ ക്രൈംബ്രാഞ്ച് സംഘത്തെ മാറ്റി കൂടെന്നില്ല.
https://www.facebook.com/Malayalivartha





















