സ്വത്ത് തട്ടിയെടുക്കാനായി പെറ്റമ്മയെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് മകന്റെ ക്രൂരത.... . ദിവസങ്ങളോളും കിടന്നിടത്ത് കിടന്ന് ദുരിതം അനുഭവിച്ച്, ഒടുവില്‍ പുഴുവരിച്ച് കിടക്കുന്ന വൃദ്ധയെ രക്ഷിക്കാന്‍ പോലും ആരെയും കടത്തി വിടാതെ ക്രൂരതയുടെ പര്യായമായി മാറുകയായിരുന്നു മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത മകൻ;സി.ഐയുടെ നേതൃത്വത്തില്‍ എത്തിയ പൊലീസ് സംഘം വീട് ചവിട്ടി തുറന്നപ്പോൾ ഉറക്കെ കരയാന്‍ പോലും ത്രാണിയില്ലാതെ ഒരു പുതപ്പില്‍ പൊതിഞ്ഞ് അമ്മയെ കിടത്തിയിരിക്കുന്നതായിരുന്നു വീട്ടിനുള്ളില്‍ കണ്ടത്...
സ്വത്ത് തട്ടിയെടുക്കാനായി പെറ്റമ്മയെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് മകന്റെ ക്രൂരത . ദിവസങ്ങളോളും കിടന്നിടത്ത് കിടന്ന് ദുരിതം അനുഭവിച്ച്, ഒടുവില്‍ പുഴുവരിച്ച് കിടക്കുന്ന വൃദ്ധയെ രക്ഷിക്കാന്‍ പോലും ആരെയും കടത്തി വിടാതെ ക്രൂരതയുടെ പര്യായമായി മാറുകയായിരുന്നു മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത മകൻ . ഒടുവില്‍ പോലീസ് എത്തി വാതില്‍ ചവിട്ടി തുറന്നാണ് അവരെ രക്ഷപ്പെടുത്തിയത് ..ഇളയ മകനായ വിജയകുമാറിന്റെ വീട്ടിലാണ് 80 വയസ് പിന്നിട്ട ലളിത താമസിക്കുന്നത്
തിരുവനന്തപുരം ബാലരാമപുരത്ത് എണ്‍പത് വയസുള്ള ലളിതയാണ് മകനായ വിജയകുമാറിന്റെ കൊടും ക്രൂരതക്ക് ഇരയായത് . സഹോദരങ്ങള്‍ എത്തിയിട്ടുപോലും അമ്മയെ കാണാന്‍ ഇയാള്‍ അനുവദിക്കാതിരുന്നതോടെ പൊലിസ് വീട് ചവിട്ടിത്തുറക്കുകയായിരുന്നു. അവിടെ കണ്ട കാഴ്ച വളരെ ദയനീയമായിരുന്നു. . പുഴുവരിച്ച നിലയിൽ വെറും നിലത്തു കിടക്കുകയായിരുന്നു രോഗിയായ ആ പാവം 'അമ്മ.. വിജയകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. അമ്മയെ കാണാന്‍ രണ്ട് മക്കളും അവരുടെ ബന്ധുക്കളും സഹോദരന്റെ വീട്ടില്‍ എത്തിയിരുന്നു. പെറ്റമ്മയെ കാണാന്‍ രണ്ട് മക്കളും അവരുടെ ബന്ധുക്കളും സഹോദരന്റെ വീടിന് മുന്നില്‍ കാത്ത് നിന്നെങ്കിലും വിജയകുമാര്‍ അമ്മയെ കാണാന്‍ അനുവദിച്ചില്ല. രോഗം മൂര്‍ചിച്ചിട്ടും അമ്മയ്ക്ക് ചികിത്സ നല്‍കുന്നില്ലെന്ന് അറിഞ്ഞെത്തിയവരെ വീടും ഗെയിറ്റും പൂട്ടി വിജയകുമാര്‍ തടഞ്ഞു. സഹോദരങ്ങളും പഞ്ചായത്ത് മെമ്പറും അയല്‍ക്കാരും ആവര്‍ത്തിച്ച് അവശ്യപ്പെട്ടിട്ടും അമ്മയെ കാണിക്കാനോ, ഗേറ്റ് തുറക്കാനോ വിജയകുമാർ കൂട്ടാക്കിയില്ല.
ഒടുവില്‍ ഗത്യന്തരമില്ലാതെ ഇവര്‍ പൊലീസിനെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് സി.ഐയുടെ നേതൃത്വത്തില്‍ എത്തിയ പൊലീസ് സംഘം വീട് ചവിട്ടി തുറന്നു. ഉറക്കെ കരയാന്‍ പോലും ത്രാണിയില്ലാതെ ഒരു പുതപ്പില്‍ പൊതിഞ്ഞ് അമ്മയെ കിടത്തിയിരിക്കുന്നതായിരുന്നു വീട്ടിനുള്ളില്‍ കണ്ടത്. മറ്റു മക്കള്‍ ചേര്‍ന്ന് അല്‍പം വെള്ളം കൊടുത്ത ശേഷം ലളിതയെ ആശുപത്രിയിലേക്ക് മാറ്റി.
ഭൂമി വിറ്റ 15 ലക്ഷത്തോളം രൂപ അമ്മയുടെ അക്കൗണ്ടിലുണ്ട്. ഇതു തട്ടിയെടുക്കാനാണ് ബന്ധുക്കളെ കാണിക്കാതെ അമ്മയെ പൂട്ടിയിട്ടതെന്നാണ് മറ്റു മക്കള്‍ പറയുന്നത്. ഭാര്യയും മക്കളുമായി മറ്റൊരു വീട്ടില്‍ താമസിക്കുന്ന വിജയകുമാര്‍ അമ്മയെ ഒറ്റക്ക് പൂട്ടിയിടുകയായിരുന്നെന്ന് അയല്‍ക്കാരും പറഞ്ഞു.വിജയകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇത്തരം നന്ദികെട്ട മക്കൾക്ക് അർഹമായ ശിക്ഷ തന്നെ ലഭിക്കട്ടെ എന്ന് നമുക്ക് ആശിക്കാം
https://www.facebook.com/Malayalivartha