ചെന്നിത്തല പാലാ തെരഞ്ഞെടുപ്പിന്റെ അങ്കലാപ്പിൽ; കിഫ്ബിയുടെ മറവില്‍ സംസ്ഥാനത്ത് കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്ന ചെന്നിത്തലയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് മന്ത്രി മണി
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ തള്ളി വൈദ്യുതി മന്ത്രി എം.എം.മണി. കിഫ്ബിയുടെ മറവില്‍ സംസ്ഥാനത്ത് കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്ന ചെന്നിത്തലയുടെ ആരോപണങ്ങളാണ് മന്ത്രി മണി തള്ളിയത്.
ഉത്തരവാദിത്തമുള്ള നേതാവാണെങ്കില്‍ ചെന്നിത്തല പരാതി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാലാ തെരഞ്ഞെടുപ്പിന്റെ അങ്കലാപ്പിലാണ് ചെന്നിത്തല ഇത്തരം വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും മണി പറഞ്ഞു. വൈദ്യുതി കൊണ്ടു വരുന്നതിനും പ്രസരണത്തിനുമായി നടപ്പാക്കുന്ന വന്‍കിട ട്രാന്‍ഗ്രിഡ് പദ്ധതിയുടെ മറവില്‍ കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന് ചെന്നിത്തലയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി പറഞ്ഞു.
വൈദ്യുതി കൊണ്ടുവരുന്നതിനും പ്രസരണത്തിനുമായി നടപ്പാക്കുന്ന വന്‍കിട ട്രാന്‍ഗ്രിഡ് പദ്ധതിയുടെ മറവില്‍ കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും ചെന്നിത്തല പത്രസമ്മേളനത്തില്‍ ആരോപിച്ചു. കെ.എസ്.ഇ.ബിയുടെ ട്രാന്‍സ്ഗ്രിഡ് പദ്ധതികളായ കോട്ടയം ലൈന്‍സ്, കോലത്തുനാട് പദ്ധതികള്‍ കിഫ്ബി വഴിയാണ് നടപ്പാക്കിയത്. ഇവയ്ക്ക് ടെന്‍ഡര്‍ നല്കിയപ്പോള് എല്‍ ആന്‍ഡ് ടി, സ്റ്റര്‍ലൈറ്റ് എന്നീ വന്‍കിട കമ്പനികള്‍ക്കുവേണ്ടി പ്രീ ക്വാളിഫിക്കേഷനില്‍ മാറ്റംവരുത്തി. ചട്ടങ്ങളില്‍ ഭേദഗതി വരുത്തി, സാധാരണ നിരക്കിനേക്കാള്‍ 60 ശതമാനം ഉയര്‍ന്ന നിരക്കിലാണ് ടെന്‍ഡര്‍ നല്‍കിയതെന്നും ചെന്നിത്തല ആരോപിച്ചു. മറ്റു ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി ഒരു ഉദ്യോഗസ്ഥനെ ചീഫ് എന്‍ജിനീയറായി നിയമിച്ചുകൊണ്ടാണ് മാനദണ്ഡങ്ങള്‍ മറികടന്ന് ടെന്‍ഡറുകള്‍ നല്‍കിയിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ഇടുക്കി ജില്ലയിലെ ചിത്തിരപുരത്ത് വൈദ്യുതി ബോര്‍ഡിന്റെ ട്രാന്‍സ് ഗ്രിഡ് പദ്ധതിയിലും കോടികളുടെ അഴിമതിയാണ് നടന്നതെന്ന് അദ്ദേഹം ആരോപിച്ചു. മണ്ണു മാറ്റി തറ നിര്‍മിക്കാന്‍ 11 ലക്ഷമായിരുന്നു എസ്റ്റിമേറ്റ്. പൂര്‍ത്തിയായപ്പോള്‍ 11 കോടി രൂപ ചിലവായി. ഈ രീതിയിലാണ് കിഫ്ബിയിലെ പദ്ധതികള്‍ നടപ്പാക്കപ്പെടുന്നതെന്നും ചന്നിത്തല പറഞ്ഞു.
നേരത്തെ, ട്രാന്‍സ്ഗ്രിഡ് പദ്ധതി സംബന്ധിച്ച് അതിരൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച ചെന്നിത്തല വിഷയത്തില്‍ ജുഡീഷല്‍ അന്വേഷണവും, സിബിഐ അന്വേഷണവും ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha