ഓട്ടോക്കാരൻ സുകു സൽസ്വഭാവിയാണ്; പണിപൂർത്തിയാകാത്ത കക്കൂസിൽ ഉള്ളത് കണ്ട് പോലീസ് ഞെട്ടി
മദ്യപിച്ച് ബഹളം ഉണ്ടാക്കിയ വാറന്റ് പ്രതിയെ പിടികൂടാൻ വീട്ടിൽ എത്തിയപ്പോൾ വാറ്റിന്റെ രൂക്ഷമായ ഗന്ധം. സംഭവം പന്തികേടാണെന്ന് മനസിലാക്കി വീടിന്റെ പരിസരമാകെ പരിശോധിക്കുന്ന പൊലീസിനെ കണ്ട് വീട്ടുടമയും ആട്ടോ ഡ്രൈവറുമായ അന്തിയൂര്‍ക്കോണം കുറ്റിക്കാട്ട് പ്ളാവറത്തലയ്ക്കലില്‍ സുകുവും (38) ഇയാളുടെ സഹായിയും ഓടി ഒളിക്കുക കൂടി ചെയ്തതോടെ സംശയം ബലപ്പെടുകയാണ് ചെയ്തത്. കാടുമൂടി മുനുഷ്യവാസമുണ്ടെന്ന് തോന്നാത്തവിധം കിടന്ന വീടിന്റെ പരിസരത്തുണ്ടായിരുന്ന സ്കൂട്ടറില്‍ നിന്ന് ചാരായം നിറച്ചിരുന്ന ഏതാനും കവറുകള്‍ കണ്ടെത്തിയതോടെ മുഖ്യ തൊണ്ടിമുതലും കിട്ടുകയുണ്ടായി.
തുടർന്ന് വീടും പരിസരവും പരിശോധിച്ച പൊലീസ് വീടിന്റെ കക്കൂസില്‍ നിന്ന് വാറ്റുപകരണങ്ങള്‍ കണ്ടെത്തുകയും ചെയ്തു. പണിപൂര്‍ത്തിയാകാത്ത വീടിന്റെ കക്കൂസിലായിരുന്നു ചാരായം വാറ്റാനുള്ള ഗ്യാസ് അടുപ്പും ഉപകരണങ്ങളും സൂക്ഷിച്ചിരുന്നത് തന്നെ . സമീപത്തെ കിടപ്പുമുറിയില്‍ നിന്ന് പത്ത് കന്നാസുകളിലായി 200 ലിറ്റര്‍ കോടയും 4 ലിറ്റര്‍ ചാരായവും മറ്റ് അസംസ്കൃത വസ്തുക്കളും കണ്ടെത്തിയതോടെ കൂടുതൽ സൂക്ഷ്മ പരിശോധന നടത്തുകയും ചെയ്തു.
അതേസമയം തിരുമല സ്റ്റാന്‍ഡിലെ ആട്ടോ ഡ്രൈവറായ സുകു തനിച്ചാണ് വീട്ടില്‍ താമസം. അതോടൊപ്പം തന്നെ ഭാര്യയും മക്കളുമായി ഏറെ നാളായി പിണക്കത്തില്‍ കഴിയുന്ന ഇയാള്‍ക്ക് ബന്ധുക്കളോ അയല്‍ക്കാരുമായോ സഹകരണമില്ല. തുടർന്ന് മദ്യപാനവും ബഹളവും പതിവായ ഇവിടെ സുകുവിന്റെ കൂട്ടാളികളായ ചിലര്‍ മാത്രമാണ് വന്നുപോകാറുള്ളത്. ദിനംപ്രതി മദ്യപിച്ച് വഴക്കും ബഹളവും പതിവായതിനാല്‍ അയല്‍ക്കാരും ഇവിടേക്ക് ശ്രദ്ധിക്കാറില്ല. എന്നാൽ അതിഭയങ്കരനയാ സുകുവും സംഘവും ആട്ടോ ഡ്രൈവറെന്ന ലേബലുള്ളതിനാല്‍ ഇത് മറയാക്കിയാണ് ഇവിടം കേന്ദ്രീകരിച്ച് വാറ്റ് തുടങ്ങിയത്.
അതോടൊപ്പം തന്നെ വീട്ടില്‍ മദ്യ വില്‍പ്പനയില്ലാത്തതിനാല്‍ പരിസരവാസികള്‍ക്കോ പൊലീസ്- എക്സൈസ് അധികൃതര്‍ക്കോ ഇങ്ങനൊരു സൂചനയുമുണ്ടായില്ല. രാത്രിയില്‍ വീട്ടില്‍ വാറ്റുന്ന ചാരായം കവറുകളിലും കന്നാസുകളിലും നിറച്ച് ആട്ടോയിലും സ്കൂട്ടറിലും ദൂര സ്ഥലങ്ങളിലുള്ള വില്‍പ്പന കേന്ദ്രങ്ങളില്‍ എത്തിക്കുന്നതായിരുന്നു ഇവരുടെ രീതി എന്നതാണ് നിഗമനം. അതോടൊപ്പം തന്നെ നാലുവര്‍ഷം മുമ്ബ് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പൊലീസ് ചാര്‍ജ് ചെയ്ത കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനാണ് സുകുവിനെതിരെ വാറന്റ് പുറപ്പെടുവിച്ചത്. ശേഷം സുകുവിനെയും സുഹൃത്തിനെയും കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha