മരട് ഫ്ലാറ്റ് കേസില്‍ സുപ്രീം കോടതിയിൽ മാപ്പപേക്ഷിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് ; പിണറായി സർക്കാർ അങ്കലാപ്പിൽ
മരട് ഫ്ലാറ്റ് കേസില്‍ സുപ്രീം കോടതിയിൽ മാപ്പപേക്ഷിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് രംഗത്ത്. മരട് കേസിലെ സുപ്രീംകോടതി വിധി ലംഘിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ നിലപാട് . ഇതോടുകൂടി പിണറായി സർക്കാർ അങ്കലാപ്പിൽ ആയിരിക്കുകയാണ്. മരട് വിഷയത്തിൽ കോടതി വിധിക്കെതിരെ നീങ്ങാനുള്ള സർക്കാരിന്റെ തീരുമാനത്തിന് ഇതോടെ തിരിച്ചടിയേറ്റിരിക്കുകയാണ് .മുഖ്യമന്ത്രി ശബരിമല വിഷയത്തിൽ കാണിക്കാത്ത ഉത്സാഹം എന്തുകൊണ്ട് മരട് വിഷയത്തിൽ കാണിക്കുന്നു എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. എന്നാൽ കോടതി വിധി പ്രകാരമുളള നടപടി എടുക്കുന്നുണ്ട്. ഏതെങ്കിലും പ്രവൃത്തി അനുചിതമായി തോന്നിയെങ്കിൽ മാപ്പപേക്ഷിക്കുന്നുവെന്നായിരുന്നു ചീഫ് സെക്രട്ടറി ടോം ജോസ് ഉയർത്തിയ വാദം . നേരിട്ടു ഹാജരാകുന്നതിൽ നിന്നും തന്നെ ഒഴിവാക്കണമെന്നും ചീഫ് സെക്രട്ടറി കോടതിയിൽ പറഞ്ഞു .വൻ തട്ടിപ്പാണ് ഫ്ലാറ്റ് വിൽപ്പനയുടെ മറവിൽ നിർമാണ കമ്പനികൾ നടത്തിയതെന്നും വ്യക്തമായി .
ഫ്ലാറ്റ് വിൽപ്പന തട്ടിപ്പ് ഒഴിവാക്കാൻ ഉത്തരവ് ഇറങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞുവെങ്കിലും അതല്ലാം സർക്കാർ സഹായത്തോടെ നിർമാണ കമ്പനികൾ മറി കടന്നു . ഇന്ത്യ മഹാരാജ്യത്ത് പണാധിപത്യത്തിനു വലിയ സാധ്യതയുള്ളതായും വ്യക്തമാക്കുന്ന നയങ്ങളാണ് രാഷ്ട്രീയക്കാർ ഇപ്പോൾ സ്വീകരിച്ചു വരുന്നത്. ഈ കേസിൽ കേരള ഹൈക്കോടതിയിലും തിരിച്ചടി നേരിട്ടു. സുപ്രീം കോടതി വിധി നടപ്പാക്കാൻ ബാധ്യതയുണ്ടെന്നു വ്യക്തമാക്കിയ ഹൈക്കോടതി, സുപ്രീം കോടതിയുടെ ഉത്തരവുകൾ ഹാജരാക്കാൻ നിർദേശിക്കുകയുണ്ടായി . ഇതോടുകൂടി മരട് ഫ്ലാറ്റ് ഉടമകളുടെ ഹർജി പരിഗണിക്കുന്നതു ഹൈക്കോടതി ചൊവ്വാഴ്ചത്തേക്കു മാറ്റിയിരിക്കുകയാണ്. ഇതോടെ പരിസ്ഥിതി പ്രശ്നങ്ങൾ ലഘൂകരിക്കപ്പെടുകയാണെന്നു വ്യക്തമായിരിക്കുന്നു .എന്നാൽ മരട് ഫ്ലാറ്റ് വിഷയത്തിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കേസിൽ കക്ഷി ചേരണമെന്ന ആവശ്യം ഉയർന്നിരുന്നു. ഈ ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറുമായി ചർച്ച നടത്തി. എന്നാൽ ഈ കാര്യത്തിൽ അദ്ദേഹം തൻറെ നിസഹായാവസ്ഥ അറിയിക്കുയുകണ്ടായി.
https://www.facebook.com/Malayalivartha