കൂട്ടുകാരികൾ തമ്മിലെ പിണക്കം അവസാനിച്ചത് ക്വട്ടേഷനിൽ; രണ്ട് കാലും തല്ലിയൊടിക്കാൻ 50000 രൂപയ്ക്ക് ക്വട്ടേഷന്‍ കൊടുത്ത സ്ത്രീയും, ക്വട്ടേഷന്‍ ഏറ്റെടുത്ത ഗുണ്ടകളും പിടിയില്‍
സാമ്പത്തിക തർക്കങ്ങളെത്തുടർന്ന് പിണങ്ങിയതിന് പിന്നാലെ കൂട്ടുകാരിയുടെ രണ്ട് കാലും തല്ലിയൊടിക്കാൻ 50000 രൂപയ്ക്ക് ക്വട്ടേഷന്‍ കൊടുത്ത സ്ത്രീയും, ക്വട്ടേഷന്‍ ഏറ്റെടുത്ത ഗുണ്ടകളും പിടിയില്‍. കര്‍ണാടക കുടുക് സ്വദേശി ശാരദയെയും മകനെയും ആക്രമിച്ച സംഭവത്തില്‍ വര്‍ക്കല സ്വദേശിയായ ആമിനയും, ആറംഗ ക്വട്ടേഷന്‍ സംഘവുമാണ് പിടിയിലായത്. വര്‍ക്കല ക്ലിഫില്‍, ശാരദയും പിടിയിലായ ആമിനയും ഒരുമിച്ചാണ് തുണിക്കട നടത്തിയിരുന്നത്.
ഇവർ തമ്മിൽ നടന്നിരുന്ന സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് പിണങ്ങുകയും, ഇതിന്റെ വൈര്യാഗത്തില്‍ ആമിന ക്വട്ടേഷന്‍ കൊടുക്കുകയുമായിരുന്നു. ക്വട്ടേഷന്‍ സംഘത്തിലെ ഷൈജുമോന്‍, റിയാസ്, അന്‍സര്‍, മനോജ് എന്നിവരാണ് ഇപ്പോള്‍ വര്‍ക്കല പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ബുധാനാഴ്ച രാത്രിയിലാണ് സംഭവം. ഓട്ടോയിലെത്തിയ സംഘം ശാരദയെ ആക്രമിക്കുകയും, രണ്ട് കാലും തല്ലിയൊടിക്കുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന കുട്ടിക്കും പരിക്കേറ്റു. കൊലപാതകം ഉള്‍പ്പെടെ നിരവധിക്കേസുകളില്‍ പ്രതികളായ ആറംഗം സംഘത്തിന് 50,000രൂപയാണ് ആമിന ക്വട്ടേഷന്‍ തുകയായി നല്‍കിയത്. സ്ത്രീയെയും കുട്ടിയെ ആക്രമിച്ച ശേഷം ഒന്നാം പ്രതി ആമിനയുടെ വീട്ടില്‍ ക്വട്ടേഷന്‍സംഘം മദ്യപിച്ച് ആഘോഷിച്ചുവെന്നും പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha