കേരളത്തിലും ഹണിട്രാപ്പ് ..വ്യവസായിയെ കുടുക്കാൻ ശ്രമിച്ച പ്രതികൾ പോലീസ് പിടിയിൽ .. ഫേസ്‌ബുക്കിൽ പരിചയപ്പെട്ട യുവതിയുടെ വീട്ടിലേക്കെത്തിയ വ്യവസായി വീട്ടിൽ ഒളിക്യാമറയുമായി കാത്തിരുന്ന യുവതിയുടെ ട്രാപ്പിൽ വീഴുകയായിരുന്നു....
ഹണി ട്രാപ്പ് കേരളത്തിലും സർവ്വ സാധാരണമാകുന്നു .. രാജ്യ സുരക്ഷ അടക്കമുള്ള പ്രധാന വിവിരങ്ങൾ ചോർത്താൻ ഉദ്യോഗസ്ഥരെ ഹണി ട്രാപ്പിൽ കുടുക്കുന്ന വാർത്തകൾ ആണ് ഇതുവരെ ഉണ്ടായിരുന്നത് ... എന്നാൽ ഇപ്പോൾ പണത്തിന് വേണ്ടി ഹണി ട്രാപ്പ് മാതൃകയിൽ വ്യാവസായികളെ ട്രാപ്പിലാക്കുന്ന വിദഗ്ധസംഘം കേരളത്തിൽ വിലസുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ .
ഖത്തറിൽ വെച്ച്ഫേസ്‌ബുക്കിൽ പരിചയപ്പെട്ട വ്യവസായിയെ മേരി വർഗീസ് എന്ന യുവതിയും കൂട്ടാളികളും ചതിയിൽപ്പെടുത്തിയ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത് . യുവതി അടക്കം നാല് പേരാണ് ഈ കേസിൽ കൊച്ചിയിൽ അറസ്റ്റിലായത്.
ഫേസ്ബുക്ക് വഴി വ്യവസായിക്ക് മേരി മെസേജുകൾ അയച്ചു സഹൃദയം സ്ഥാപിക്കുകയായിരുന്നു .തുടർന്ന് വ്യവസായിയെ വീട്ടിലേക്ക് ക്ഷണിച്ചു. ഇയാൾ വീട്ടിലെത്തുന്നതിന് മുമ്പ് തന്നെ മേരി വർഗീസിന്റെ വീട്ടിലെ മുറിയിൽ മുഖ്യസൂത്രധാരനായ സവാദ് രഹസ്യ ക്യാമറ വെച്ചിരുന്നു. വ്യവസായി നാട്ടിലേക്ക് മടങ്ങിയതും വീഡിയോ അദ്ദേഹത്തിന്റെ ഫോണിലേക്ക് അയച്ചുകൊടുത്തു 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്നു അറിയിക്കുകയായിരുന്നുവത്രെ .
ഉണ്ടാകാൻ പോകുന്ന നാണക്കേട് ഓർത്ത് ആത്മഹത്യയെകുറിച്ച് പോലും ചിന്തിച്ച വ്യവസായി സുഹൃത്തിന്റെ നിർദ്ദേശപ്രകാരമാണ് പോലീസിനെ വിവരം അറിയിച്ചത് . പോലീസ് ഖത്തറിൽ നടത്തിയ അന്വേഷണത്തിൽ പ്രതികൾ വാടകക്ക് താമസിച്ചിരുന്ന മുറിയെ കുറിച്ചും വാടകയ്ക്ക് എടുത്ത ആളെ കുറിച്ചും വിവരം ലഭിക്കുകയായിരുന്നു.
മുഖ്യസൂത്രധാരൻ പയ്യന്നൂർ കുട്ടൂർ വെള്ളക്കടവ് മുണ്ടയോട് വീട്ടിൽ സവാദ്(25), തോപ്പുംപടി ചാലിയത്ത് വീട്ടിൽ മേരി വർഗീസ്(26), കണ്ണൂർ തളിപ്പറമ്പ് പരിയാരം മെഡിക്കൽ കോളേജിനു സമീപം പുൽകൂൽ വീട്ടിൽ അസ്ക്കർ (25) , കണ്ണൂർ കടന്നപ്പള്ളി ആലക്കാട് കുട്ടോത്ത് വളപ്പിൽ മുഹമ്മദ് ഷഫീഖ്(27) എന്നിവരെയാണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്
ഇതിനിടെ പ്രതികൾ ആവശ്യപ്പെട്ട തുകയുടെ ഒരുഭാഗം വ്യവസായി സവാദിന്റെ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തിരുന്നു. ഈ പണം തളിപ്പറമ്പിലെ എടിഎം കൗണ്ടറിൽ നിന്നാണ് പിൻവലിച്ചത്. ഈ ഭാഗത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. പോലീസ് അന്വേഷിക്കുന്നു എന്ന് മനസ്സിലാക്കിയ പ്രതികൾ തളിപ്പറമ്പിൽ നിന്ന് ബെംഗളൂരുവിലേക്ക് പ്രതികൾ രക്ഷപ്പെടാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് പോലീസ് പിടിയിലായത്
ബെംഗളൂരുവിലേക്കുള്ള യാത്രാ മധ്യേ പ്രതികൾ മടിക്കേരിയിലെ ഒരു ലോഡ്ജിൽ റൂമെടുത്തു. ഇവിടെ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ നിരവധി മലയാളികൾ ഇവരുടെ വലയിൽ വീണിട്ടുണ്ടെന്നാണ് പൊലീസിന് അറിയാൻ കഴിഞ്ഞതെന്ന് പറയുന്നു . അറസ്റ്റ് ചെയ്ത് പ്രതികളെ കോടതിയിൽ ഹാജരാക്കി. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. എറണാകുളം എസിപി കെ ലാൽജി, സെൻട്രൽ പോലീസ് ഇൻസ്പെക്ടർ എസ് വിജശങ്കർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha