വീട്ടുകാർ വിലക്കിയതിന് പിന്നാലെ പ്രണയത്തിൽ നിന്ന് പിന്മാറിയ കാമുകിയെ ക്ലാസ്സ് മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചത് മറ്റൊരു സുഹൃത്തുമായി സംസാരിച്ച് നിൽക്കുന്നത് കണ്ട് പ്രകോപിതനായി; മൂന്നാംവര്‍ഷ ബി സി എ വിദ്യാര്‍ത്ഥിനി മെഡിക്കല്‍ കോളെജില്‍ കര്‍ണ്ണപഠവും താടിയെല്ലും പൊട്ടിയ നിലയിൽ ചികിത്സയിൽ
ഇടുക്കി ഹൈറേഞ്ചിലെ സ്വകാര്യ കോളേജിൽ പ്രണയത്തില്‍ നിന്നും പിന്മാറിയ കാമുകിയെ ക്ലാസ്‌റൂമില്‍ പൂട്ടിയിട്ട് വിദ്യാർത്ഥി മർദ്ദിച്ച സംഭവത്തിൽ അന്വേഷണം തുടങ്ങി. വാഴത്തോപ്പ് സ്വദേശിനിയായ മൂന്നാംവര്‍ഷ ബി സി എ വിദ്യാര്‍ത്ഥിനിയെയെയാണ് സഹപാഠി കമ്പിളി കണ്ടം സ്വദേശി ജിത്തു ജോണ്‍ ക്രൂരമായി മര്‍ദ്ദിച്ചത് ഗുരുതര പരിക്കുകളോടെ പെണ്‍കുട്ടി ഇടുക്കി മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്.
സംഭവസമയത്ത് പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥിനികളില്‍ നിന്നും സ്‌കൂള്‍ അധികൃതരില്‍ നിന്നും ഉടന്‍ മൊഴിയെടുമെന്ന് പോലീസ് വ്യക്തമാക്കി. പ്രാഥമീക അന്വേഷണം പൂര്‍ത്തിയായെന്നും പെണ്‍കുട്ടിക്കുനേരെ നടന്നത് ക്രൂരമായ ആക്രമണമാണെന്നും കര്‍ണ്ണപടവും താടിയെല്ലും പൊട്ടിയതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങിനെ: പെണ്‍കുട്ടിയും ആക്രമിച്ച വിദ്യാര്‍ത്ഥിയും തമ്മില്‍ 3 വര്‍ഷമായി അടുത്തബന്ധമുണ്ട്. ഇത് തുടരുന്നതില്‍ ഇരുവീട്ടുകാരും അസ്വസ്ഥരായിരുന്നു. അടുത്തിടെ ഇരുവിട്ടുകാരും തമ്മില്‍ ഈ വിഷയം ചര്‍ച്ചചെയ്യുകയും മേലില്‍ സഹപാഠി എന്നതില്‍കൂടുതല്‍ അടുപ്പംപാടില്ലമന്ന് ഇരുവരെയും വിലക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം വിദ്യാര്‍ത്ഥി പെണ്‍കുട്ടിയുമായി കാര്യമായ അടുപ്പം കാട്ടിയിരുന്നു. വിദ്യാര്‍ത്ഥിനിയും സമാന നിലപാട് തുടര്‍ന്നു. ഇതിന് ശേഷം പെണ്‍കുട്ടി പ്ലസ്സ് ടുവിന് ഒരുമിച്ച് പഠിച്ചിരുന്ന മറ്റൊരു വിദ്യാത്ഥിയുമായി സംസാരിക്കുന്നതും സൗഹൃദം പങ്കിടുന്നതുമായി കൂട്ടുപിരിഞ്ഞ വിദ്യാര്‍ത്ഥിക്ക് വിവരം കിട്ടി.
ഇത് ചോദിക്കുന്നതിനാണ് സംഭവദിവസം സഹപാഠി പെണ്‍കുട്ടിയെ സമീപിച്ചത്. ഈയവസരത്തില്‍ ഇരുവരും തമ്മില്‍ വാക്കേറ്റ മുണ്ടാവുകയും രോക്ഷാകൂലനായി വിദ്യാര്‍ത്ഥി നിരവധി തവണ പെണ്‍കുട്ടിയെ കരണടിക്കുകയുമായിരകുന്നു. ഈ സമയം പെണ്‍കുട്ടിയുടെ ക്ലാസ്സിലെ ഏതാനും വിദ്യാര്‍ത്ഥികളും ഒപ്പമുണ്ടായിരുന്നു. ഇവര്‍ ഓടിയെത്തി അദ്ധ്യാപികയെ വിവരം അറിയിക്കുകയും ഇരുവരെയും താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെയും ആണ്‍കുട്ടിയുടെയും ബന്ധുക്കള്‍ തമ്മില്‍ വിഷയം ചര്‍ച്ചചെയ്യുകയും പൊലീസ് കേസ്സ് വേണ്ടെന്ന്റിയിച്ച് ഇരുകൂട്ടരും സ്ഥലം വിടുകയുമായിരുന്നു. പിന്നീട് ശനിയാഴ്ചയാണ് വിഷയത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കുന്നത്.
ഇന്നലെ വനിത കോണ്‍സ്റ്റബിള്‍ പെണ്‍കുട്ടി ചികിത്സയില്‍ക്കഴിയുന്ന ആശുപത്രിയിലെത്തി മൊഴിയെടുത്തിരുന്നു. കര്‍ണ്ണപഠവും താടിയെല്ലും പൊട്ടിയ നിലയിലായതിനാല്‍ ഏറെ ബുദ്ധിമുട്ടിയാണ് പെണ്‍കുട്ടി സംസാരിക്കുന്നത്. സംഭവത്തില്‍ മരിക്കാശ്ശേരി പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലന്ന് കാണിച്ച് ഇന്നലെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇടുക്കി ജില്ലാപൊലീസ് മേധാവിക്ക് പരാതി നല്‍കി.
പെണ്‍കുട്ടി നല്‍കിയ മൊഴിയിലെ സുപ്രധാന വിവരങ്ങള്‍ മൊഴിയെടുത്ത വനിത കോണ്‍സ്റ്റബിള്‍ രേഖപ്പെടുത്തിയിട്ടില്ലന്നും കോളേജ് അധികൃതര്‍ നല്‍കുന്ന തെറ്റായവിവരങ്ങള്‍ക്കനുസരിച്ചാണ് ലോക്കല്‍ പൊലീസ് കേസ്സ് മുന്നോട്ട് കൊണ്ടുപോകുന്നതെന്നും ഈ സഹചര്യത്തില്‍ നീതി ലഭിക്കില്ലന്നും അടിയന്തിരമായി വിഷയത്തില്‍ ഇടപെടണമെന്നുമാണ് പരിതായിലെ സൂചന.
https://www.facebook.com/Malayalivartha