മരട് ഫ്‌ളാറ്റിലെ താമസക്കാര്‍ക്ക് ഒഴിഞ്ഞു പോകാനുള്ള സമയ പരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ; സമയം നീട്ടി നല്‍കണമെന്ന അപേക്ഷ തള്ളി

മരട് ഫ്‌ളാറ്റിലെ താമസക്കാര്‍ക്ക് ഒഴിഞ്ഞു പോകാനുള്ള സമയം നീട്ടി നല്‍കുമെന്ന പ്രതീക്ഷ അസ്‌തമിച്ചു. മരട് ഫ്‌ളാറ്റിലെ താമസക്കാര്‍ക്ക് ഒഴിഞ്ഞു പോകാനുള്ള സമയം നീട്ടി നല്‍കില്ല. സുപ്രീംകോടതിയാണ് ഒഴിയാൻ ഉത്തരവിട്ടിരിക്കുന്നത്. ഇന്ന് വൈകുന്നേരം തന്നെ ഫ്‌ളാറ്റില്‍ നിന്നും ഒഴിഞ്ഞു പോകണമെന്ന കർശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മേലുദ്യോഗസ്ഥരുമായി കളക്ടര്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു.ഇതിന് പിന്നാലെ ഫ്‌ളാറ്റിലേക്കുള്ള വെള്ളവും വൈദ്യൂതിയും ഇന്ന് വൈകിട്ട് തന്നെ തടസ്സപ്പെടുത്തും. പുനരധിവാസത്തിനായി 196 കുടുംബങ്ങളാണ് നഗരസഭയില്‍ അപേക്ഷ നല്‍കിയിട്ടുള്ളത്. 326 ഫ്‌ളാറ്റുകൾ ഉള്ളതിൽ 103 എണ്ണത്തിലെ താമസക്കാര്‍ ഒഴിഞ്ഞു പോയി.
പുനരധിവാസം ആവശ്യമുള്ളവര്‍ക്കായി രണ്ടു തവണ സമയം നല്‍കിയതായിരുന്നു ഇനിയും സമയം നീട്ടി നല്‍കാന്‍ കഴിയില്ലെന്നു സ്‌നേഹില്‍ കുമാര്‍ പറഞ്ഞു. ഒഴിയാത്തവര്‍ക്കെതിരേ നടപടി ഉണ്ടാകുമെന്നും സബ് കളക്ടര്‍ വിശദമാക്കി. എന്നാൽ ഫ്ലാറ്റുകള്‍ പൊളിക്കുന്ന സമയം പരിസരത്ത് ഉള്ളവർ ഭയപ്പെടേണ്ടതില്ലെന്ന് സബ് കളക്ടര്‍ പറഞ്ഞു. മാത്രമല്ല ഫ്ളാറ്റുകള്‍ പൊളിക്കുന്ന സമയത്ത് നഷ്ടങ്ങള്‍ ഉണ്ടായാല്‍, കരാറെടുത്ത ഏജന്‍സികളില്‍ നിന്നും അത് ഈടാക്കി പരിസരവാസികള്‍ക്ക് തരുമെന്നും സബ് കളക്ടര്‍ വ്യക്തമാക്കി. നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റുകള്‍ പൊളിക്കുന്നതില്‍ ആശങ്ക അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha





















