തോമസ് ഐസക്കിന്റെ ചിറകരിയുന്നു ; ധനവകുപ്പിന്റെ പിടിയിൽ നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തീരുമാനം; വകുപ്പുകൾക്ക് കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കാൻ നീക്കം

ധനമന്ത്രി തോമസ് ഐസക്കിന്റെ ചിറകരിയുന്നു. ധനവകുപ്പിന്റെ പിടിയിൽ നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തീരുമാനമെടുത്തത്. വകുപ്പുകൾക്ക് കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കാനാണ് നീക്കം. പതിനേഴ് വർഷങ്ങൾക്ക് ശേഷമാണ് ബൃഹത്തായ മാറ്റത്തിന് സർക്കാർ തയ്യാറെടുക്കുന്നത്. റൂൾസ് ഓഫ് ബിസിനസിലാണ് സർക്കാർ മാറ്റം കൊണ്ടു വരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭരണം നിർവഹിക്കുന്നത്.
സാധാരണ ഗതിയിൽ സർക്കാരിന് മുന്നിലെത്തുന്ന ഫയലുകളൊക്കെ ധനകാര്യ വകുപ്പിന് അയക്കാറാണ് പതിവ്. ധനകാര്യ വകുപ്പ് സർവ ഫയലുകളിലും ക്വറിയിട്ട ശേഷം പദ്ധതി തന്നെ ഇല്ലാതാക്കും. ധനമന്ത്രിയാണ് സംസ്ഥാനത്തെ സർവാധികാരി. മുഖ്യമന്ത്രിയെക്കാളും വില ധനമന്ത്രിക്കാണ്. പിണറായി വന്നതോടെയാണ് സ്ഥിതിക്ക് വ്യത്യാസം വന്നത്. വി എസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഐസക്ക് മിന്നിയത് ഇങ്ങനെയാണ്.
ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്തയുടെ നേതൃത്വത്തിലാണ് നിയമ ഭേദഗതിക്കുള്ള നിർദ്ദേശം സമർപ്പിച്ചത്. ബിശ്വാസ് മേത്തയെ പിണറായിയാണ് തീരുമാനിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 24 ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേർന്നാണ് കമ്മിറ്റിയുടെ ഭേദഗതി നിർദ്ദേശം പരിഗണിച്ചത്. തുടർന്ന് നിർദ്ദേശങ്ങൾ അംഗീകരിക്കുകയായിരുന്നു. പത്ത് പ്രധാനനിർദ്ദേശങ്ങളാണ് സമർപ്പിച്ചിരിക്കുന്നത്.എല്ലാം ധനവകുപ്പിനെ തുരങ്കം വയ്ക്കുന്നത്.
ഭരണവകുപ്പിന് കൂടുതൽ സ്വാതന്ത്ര്യം നൽകുക എന്നതാണ് പ്രധാന നിർദ്ദേശം. ധനബാധ്യതയില്ലാതെ തസ്തിക സൃഷ്ടിക്കുക എന്നത് ഇതോടെ എളുപ്പമാകും. പൊതുമേഖലാ സ്ഥാപനങ്ങളിൽ പലതും ശസളത്തിനുള്ള തുക കണ്ടെത്തുന്നത് അവരുടെ ഫണ്ടിൽ നിന്നാണ്. ശമ്പളം കൊടുക്കാൻ ഇത്തരം സ്ഥാപനങ്ങൾ സർക്കാരിനെ ആശ്രയിക്കുന്നില്ല. എന്നാൽ ഇവിടങ്ങളിൽ തസ്തിക സൃഷ്ടിക്കണമെങ്കിൽ സർക്കാരിന്റെ അനുമതി വേണം. അനുമതി നൽകേണ്ടത് ധന വകുപ്പാണ്. സംസ്ഥാനത്ത് ഓടുന്ന പണം മുഴുവൻ ധനവകുപ്പിന്റെ വകയാണെന്നാണ് സർക്കാരിന്റെ വിചാരം. ഭേദഗതി അംഗീകരിച്ചാൽ ഇത്തരം കാര്യങ്ങളിലൊക്കെ വകുപ്പിന് സ്വതന്ത്രമായി തീരുമാനമെടുക്കാം. ഇത്തരം കാര്യങ്ങളിൽ വകുപ്പിന് സ്വന്ത തീരുമാനമെടുക്കാമെന്ന് കാണിച്ച് നിരവധി ഉത്തരവുകൾ ഇറങ്ങിയെങ്കിലും ഒന്നും ധന വകുപ്പ് അംഗീകരിച്ചില്ല. അങ്ങനെയാണ് ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ മുഖ്യമന്ത്രി തീരുമാനിച്ചത്.
മുഖ്യമന്ത്രിയുടെ ലക്ഷ്യമാണ് നടപ്പിലാക്കാൻ പോകുന്നത്. മന്ത്രിമാർ മുഖ്യമന്ത്രിക്ക് കീഴിൽ മതിയെന്നാണ് സർക്കാർ തീരുമാനം.മുഖ്യമന്ത്രിയാണ് ഏറ്റവും വലിയ മന്ത്രി. ചീഫ് സെക്രട്ടറിയാണ് ഏറ്റവും വലിയ സെക്രട്ടറി.
സെക്രട്ടറിമാരുടെ അധികാരങ്ങൾ കൃത്യമായി ഭേദഗതി ചെയ്യും. ഭാവിയിൽ സെക്രട്ടറിമാർക്കും മന്ത്രിമാർക്കും സ്വയം തീരുമാനിക്കും. 2002 ൽ എ കെ. ആന്റണിയാണ് ഒടുവിൽ ചട്ടം ഭേദഗതി ചെയ്തത്. പിന്നീട് ഭേദഗതി വേണമെന്ന് സർക്കാരിൽ സമ്മർദ്ദം ഉയർന്നിരുന്നു. മുഖ്യമന്ത്രിയും ധനമന്ത്രിയും തമ്മിൽ നല്ല സ്വരചേർച്ചയിലില്ല. അതുകൊണ്ടാണ് ധനസെക്രട്ടറിയെ കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തത്.
https://www.facebook.com/Malayalivartha





















