സര്‍ക്കാര്‍ ജീവനക്കാരനായ അദ്ധ്യാപകന്റെ വീക്നസ്സ് സ്ത്രീകൾ; സ്‌പെഷ്യല്‍ ട്യൂഷന്റെ മറവിൽ വിദ്യാര്‍ത്ഥിനികളെ പ്രലോഭിപ്പിച്ച് ഫോണിൽ പകർത്തി രസിച്ചത് അശ്ലീല ചിത്രങ്ങൾ:- ഭർത്താവിന്റെ വഴിവിട്ട ബന്ധങ്ങളിൽ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്ത് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഞരമ്പൻ അധ്യാപകൻ പ്രായപൂര്‍ത്തിയാകാത്ത ട്യൂഷന്‍ വിദ്യാര്‍ത്ഥിനിയെ പീഡനത്തിനിരയാക്കിയ കേസിൽ അകത്തായി

ഭാര്യയുടെ ആത്മഹത്യയിൽ അന്വേഷണത്തെ നടക്കവേ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ട്യൂഷന്‍ സെന്ററില്‍ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ച സര്‍ക്കാര്‍ ജീവനക്കാരനായ അദ്ധ്യാപകന്‍ അറസ്റ്റിലായി. പാതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള നന്ദന്‍കോട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രൊജക്‌ട് ഡയറക്ടേറ്റില്‍ ക്ലാര്‍ക്കായ മണക്കാട് അമ്പലത്തറ കോവിലുവിളാകം വീട്ടില്‍ മനോജിനെയാണ് (മനു, 38) ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. മനോജിന്റെ ഭാര്യ ശാലിനി ഒരാഴ്ച മുമ്പ് ആത്മഹത്യ ചെയ്യുകയായിരുന്നു.
മനോജ് നടത്തുന്ന മണക്കാട് ചിറമുക്കില്‍ 'എഡ്യൂ മാസ്റ്റേഴ്സ് അക്കാഡമി'യില്‍ ട്യൂഷനെത്തിയ വിദ്യാര്‍ത്ഥിനിയെയാണ് മനോജ് പീഡനത്തിനിരയാക്കിയത്. ഇയാള്‍ക്ക് മറ്റു സ്ത്രീകളുമായി ഉണ്ടായിരുന്ന വഴിവിട്ട ബന്ധം ശാലിനി ചോദ്യം ചെയ്തിരുന്നതായും ഇത് സംബന്ധിച്ച് മനോജ് ശാലിനിയുമായി വഴക്കുണ്ടാക്കിയതിന്റെ മനോവിഷമത്തിലാണ് ശാലിനി ആത്മഹത്യ ചെയ്തതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
വിദ്യാര്‍ത്ഥിനികളെ പ്രലോഭിപ്പിച്ച് മനോജ് മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ എടുത്തിട്ടുള്ളതായി പൊലീസ് പറഞ്ഞു. ഈ ചിത്രങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രായപൂര്‍ത്തിയാകാത്ത ട്യൂഷന്‍ വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായതായി കണ്ടെത്തിയത്. ഈ ചിത്രങ്ങള്‍ മനോജിന്റെ ഭാര്യ നേരത്തെ കാണാനിടയായതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. ശാലിനിയുടെ ആത്മഹത്യയെത്തുടര്‍ന്ന് മനോജ് ഒളിവിലായിരുന്നു. അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha






















