ജോളി സയനൈഡ് ആവശ്യപ്പെട്ടത് പട്ടിയെ കൊല്ലാനെന്ന് പറഞ്ഞ്; വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമായതിനാല്‍ എത്ര അളവിലാണ് സയനൈഡ് വാങ്ങിയതെന്ന് ഓർമ്മയില്ല ; മാത്യുവിന്റെ മൊഴി

കൂടത്തായി കൊലപാതക പരമ്പരകളിൽ പുതിയ വിവരങ്ങൾ പുറത്ത്. മുഖ്യപ്രതി ജോളി സയനൈഡ് തന്നിൽ നിന്നും ആവശ്യപ്പെട്ടത് തഹസീല്‍ദാര്‍ ജയശ്രീക്ക് വേണ്ടിയെന്ന് മാത്യുവിന്റെ മൊഴി. ജ്വല്ലറി ജീവനക്കാരനായ മാത്യുവാണ് ജോളിക്ക് സയനൈഡ് കൊടുത്തത്. ഇന്നലെയായിരുന്നു മാത്യു പൊലീസിനോട് നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തിയത്. ഇതോടെ കൂടത്തായി കൊലപാതക പരമ്പരകളില്‍ അന്വേഷണം കൂടുതല്‍ വ്യക്തികളിലേക്ക് നീങ്ങുവാൻ സാധ്യതയുണ്ട്. ഒരുതവണ മാത്രമാണ് സയനൈഡ് വാങ്ങിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമായതിനാല്‍ എത്ര അളവിലാണ് വാങ്ങിയതെന്ന് ഓര്‍മ്മയില്ലെന്നും മാത്യു പൊലീസിനോട് പറഞ്ഞു.
ജയശ്രീയുടെ വീട്ടിലെ പട്ടിയെ കൊല്ലാനാണ് സയനൈഡ് എന്നായിരുന്നു ജോളി മാത്യുവിനോട് പറഞ്ഞത്. സയനൈഡ് വാങ്ങിതരണമെന്ന് ജയശ്രീയും ആവശ്യപ്പെട്ടു. എന്നാല്‍ ജോളിയുടെ വീട്ടില്‍ വച്ച് കണ്ടിട്ടുണ്ടെന്നല്ലാതെ ജയശ്രീയെ പരിചയമില്ലെന്നും മാത്യു പറഞ്ഞു . സ്വര്‍ണ്ണപ്പണിക്കാരനായ പ്രജുകുമാറിന്‍റെ അടുത്ത് നിന്നാണ് ജോളിക്ക് സയനൈഡ് വാങ്ങിനല്‍കിയതെന്നും മാത്യു മൊഴി നൽകിയിരിക്കുന്നു.
https://www.facebook.com/Malayalivartha





















