സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....

കളി തീരാൻ അഞ്ച് മിനിറ്റ് മാത്രം അവശേഷിക്കെ രണ്ടുഗോൾ അടിച്ച് സമനില തിരിച്ചുപിടിച്ച് സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ. 86, 89 മിനിറ്റുകളിലായിരുന്നു ബെൽജിയത്തിന്റെ മറുപടി ഗോളുകൾ.
നിശ്ചിത സമയത്ത് തുല്യത പാലിച്ചതോടെ എക്ട്രാ ടൈമിലേക്ക് കടന്ന മത്സരത്തിൽ അവസാന നിമിഷം യൂറി ടീലെമാൻസിന്റെ പെനാൽറ്റിയിൽ ബെൽജിയം വിജയം ഉറപ്പിക്കുകയായിരുന്നു. 24 ാം മിനിറ്റിലായിരുന്നു ബെൽജിയത്തിന്റെ ആദ്യഗോൾ പിറന്നത്. ബോക്‌സിനു പുറത്ത് സെനഗൽ താരങ്ങൾ കൈമാറിയ പാസുകൾക്കു ശേഷം ഗോൾമുഖത്തേക്ക് ഉയർത്തി നൽകിയ ക്രോസ് ഉയർന്നുചാടി ലക്ഷ്യത്തിലേക്കുള്ള ഇസ്മായില സാറിന്റ ഹെഡർ പോസ്റ്റിൽ തട്ടിത്തെറിച്ചെങ്കിലും റീബൗണ്ടിൽ ലഭിച്ച പന്ത് ഹബിബ് ദിയാര വലയിലെത്തിക്കുകയും ചെയ്തു.
51 മിനിറ്റിലായിരുന്നു രണ്ടാം ഗോൾ. ബൽജിയം പ്രതിരോധനിരക്ക് മുകളിലൂടെ മൂസ നിയാഖത്ത് നൽകിയ കൃത്യമായ ലോഫ്റ്റഡ് പാസ്, പ്രതിരോധനിരയെ മറികടന്ന് ഓടിയെത്തി നെഞ്ചിൽ സ്വീകരിച്ച ഇസ്മായില സാർ, ബോക്‌സിന്റെ നടുവിൽ നിന്ന് തൊടുത്ത വലംകാൽ ഷോട്ട് ബൽജിയം ഗോൾ കീപ്പർ തിബോ കോർത്തുവായെ മറികടന്ന് വല തുളച്ചു. രണ്ടുഗോൾ വീണതോടെ ബെൽജിയം കടുത്ത പ്രതിസന്ധിയിലാകുകയും ചെയ്തു.
യൂറി ടെയിൽസ്മാനും ലുക്കാക്കുവും ഗോളിനടുത്തെത്തി. പക്ഷേ സെനഗൽ പ്രതിരോധത്തെ മറികടക്കാനായില്ല. മത്സരം സെനഗൽ വിജയിക്കുമെന്ന് തോന്നിച്ച ഘട്ടത്തിൽ ബെൽജിയത്തിന്റെ മറുപടിയെത്തി.86-ാം മിനിറ്റിൽ റൊമേലു ലുക്കാക്കു വലകുലുക്കി. അതോടെ ബെൽജിയം ക്യാംപ് ആവേശത്തിലായി. സ്‌കോർ 1-2. പിന്നാലെ മിനിറ്റുകൾക്കകം സമനിലഗോളും വന്നു യൂറി ടീലിസ്മാൻ ഹെഡറിലൂടെയായിരുന്നു രണ്ടാംഗോൾ. പിന്നാലെ മത്സരം എക്‌സ്ട്രാടൈമിലേക്ക്.
എക്‌സ്ട്രാടൈമിന്റെ അവസാനം വരെ വലിയ മാറ്റങ്ങളൊന്നുമുണ്ടായില്ല. എന്നാൽ 120-ാം മിനിറ്റിൽ കളി മാറി. ബെൽജിയം മുന്നേറ്റം തടയുന്നതിനിടെ ബോക്‌സിൽ വെച്ച് ലമീൻ കമാറ ടീലെമാൻസനെ ഫൗൾ ചെയ്തു.
വാർ പരിശോധനയ്ക്ക് ശേഷം പെനാൽറ്റി വിധിച്ചു, ടീലെമാൻസൻ തന്നെ ലക്ഷ്യത്തിലെത്തിച്ചതോടെ സെനഗൽ. ഫൈനൽ വിസിലിന് പിന്നാലെ ബെൽജിയം പ്രീ-ക്വാർട്ടറിലേക്ക് കടന്നു.
"
https://www.facebook.com/Malayalivartha


























