ഇതുവരെ റിലീസാകാത്ത സിനിമയിലെ നടി സീമയും കാമുകനും ചേർന്ന് നടത്തിയ ലീലാവിലാസങ്ങൾ നാട്ടിൽ മൊത്തം പാട്ടായി; ഫേസ്ബുക്കിലൂടെ നിരവധി പ്രാമുഖ വ്യവസായികളെയും, പ്രവാസികളെയും, സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറെയും വലവീശിപ്പിടിച്ച് പകർത്തിയത് നഗ്നചിത്രങ്ങളും, വീഡിയോകളും- സീമയുടെ വക തേൻകെണിയും, ബ്ലാക്‌മെയ്‌ലിങും പതിവായതോടെ തലയിൽ മുണ്ടിട്ട് നെട്ടോട്ടമോടി പ്രമുഖർ; കാമുകനും യുവതിയും അറസ്റ്റിൽ: കേസിന്‍റെ മുഖ്യ ആസൂത്രക പാലക്കാട് സ്വദേശിനിയുടെ പിന്നാലെ അന്വേഷണ സംഘം

പെരുമ്പാവൂരിൽ പ്രമുഖ യുവ വ്യവസായിയെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട് ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ യുവതിയും കാമുകനും അറസ്റ്റില്‍. ഒക്കലിലുള്ള പ്രമുഖ അരി വ്യാപാരിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച ചാലക്കുടി സ്വദേശിനി സീമ (32), കാമുകനായ ഇടപ്പളളി സ്വദേശി ഷാനു എന്ന് വിളിക്കുന്ന സഹല്‍ (31) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്കല്‍ സ്വദേശി ബിജുവിന്‍റെ പരാതിയിലായിരുന്നു അറസ്റ്റ് നടന്നത്. ബിജുവിനെ ഫേസ്ബുക്കിലൂടെ പരാതികൾ ആദ്യം പരിചയപ്പെടുകയും പിന്നീട് ഇവരെല്ലാവരും ഒത്തുകൂടുകയും ചെയ്തു. ഇതിനിടെ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തിയ പ്രതികൾ അമ്പത് ലക്ഷം രൂപ ആവശ്യപ്പെട്ട് ബ്ലാക്‌മെയ്‌ലിംഗ് ചെയ്യുകയുമായിരുന്നു. കേസിന്‍റെ മുഖ്യ ആസൂത്രക പാലക്കാട് സ്വദേശിനി ആണെന്നാണ് സീമ മൊഴി നല്‍കിയിരിക്കുന്നത്. സീമയുടെ കൂട്ടു പ്രതിയായ ഇവരെ പോലീസ് തിരയുന്നുണ്ട്.
സീമയ്‌ക്കു രാഷ്‌ട്രീയക്കാരും ഉദ്യോഗസ്‌ഥരുമടങ്ങുന്ന സംഘം ഒത്താശ ചെയ്യുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ചലച്ചിത്രനടിയെന്നു പറഞ്ഞാണു സീമ വ്യവസായപ്രമുഖരെ സമീപിക്കുകയും ചങ്ങാത്തത്തിലാവുകയും ചെയ്‌തത്. അമ്മു, അബി എന്നീ പേരുകളും മാറിമാറി ഉപയോഗിച്ചു. കൊച്ചിയിലെ ഒരു പ്രമുഖ രാഷ്‌ട്രീയനേതാവ് സീമയുടെ സംഘവുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്നു. ഇതു സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. കൊച്ചി കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി ഇത്തരം ബ്ലാക്ക്‌മെയില്‍ സംഘങ്ങള്‍ പെരുകുന്നതായി നേരത്തെ മുതല്‍ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പിന്നീട് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് ഇത് ക്യാമറയില്‍ ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തുന്നതുമാണ് ഇവരുടെ രീതി.
പ്രവാസി മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇത്തരത്തില്‍ കുടുങ്ങിയിട്ടുളളതായും സൂചനയുണ്ട്. പെരുമ്പാവൂർ സ്വദേശികളായ ചിലരും ഇതില്‍പ്പെട്ടിട്ടുണ്ടെന്നും ചില സിനിമാനടിമാരെയും ഇതിനായി ഉപയോഗിച്ച് വരുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. പെരുമ്പാവൂരിൽ അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങി മറ്റു ബ്ലാക്ക് മെയില്‍ സംഘങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കാനാണ് പൊലീസിന്‍റെ നീക്കം.
ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറുമായി സൗഹൃദത്തിലായശേഷം അദ്ദേഹത്തിന്റെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച് പണം തട്ടാനും ശ്രമിച്ചതായി സ്‌പെഷല്‍ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ ചില യുവനേതാക്കളുടെ നേതൃത്വത്തില്‍ കേസ് ഒതുക്കാന്‍ നീക്കം നടക്കുന്നുണ്ട്. പ്രതികളും കൂട്ടരും ഇത്തരത്തില്‍ കോടികള്‍ സമ്പാദിച്ചതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരങ്ങള്‍. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച വിശദമായ അന്വേഷണം നടക്കും. യുവതിയേയും കാമുകനേയും പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ച് മെഡിക്കല്‍ ചെക്കപ്പ് നടത്തി. പാലക്കാട് സ്വദേശിനിയും ഇത്തരത്തില്‍ കോടികള്‍ സമ്പാദിച്ചെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha






















