നിറപറ എംഡി ബിജു കര്‍ണ്ണന്റെ പരാതിയില്‍ അറസ്റ്റിലായത് ചാലക്കുടിയുടെ സ്വന്തം സീമ ചേച്ചി; ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ഒത്തുകൂടിയ ശേഷം ദൃശ്യങ്ങൾ പകർത്തി ബ്ലാക്‌മെയ്‌ലിങ് പതിവാക്കി:- കടമായി ആറുലക്ഷം രൂപ വാങ്ങിയ സീമ, തന്നെ ബലാത്സംഗത്തിനിരയാക്കിയെന്ന് പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് കൈക്കലാക്കിയത് നാൽപ്പത് ലക്ഷത്തിലേറെ രൂപ:- പ്രവാസികൾ മുതൽ സർക്കിൾ ഇൻസ്‌പെക്ടർ വരെ വീണ കുരുക്കിൽ കസ്റ്റമേഴ്സ് ആയി എത്തിയത് സിനിമാ നടിമാർ വരെ

പെരുമ്പാവൂരിൽ പ്രമുഖ യുവ വ്യവസായിയായ നിറപറ എംഡി ബിജു കര്‍ണ്ണന്റെ പരാതിയില്‍ അറസ്റ്റിലായ ചാലക്കുടി സ്വദേശി സീമ, ഇടപ്പള്ളി സ്വദേശി ഷാനു എന്ന് വിളിക്കുന്ന സഹല്‍ എന്നിവയെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ. ബിജുവിനെ ഫേസ്ബുക്കിലൂടെ പ്രതികൾ ആദ്യം പരിചയപ്പെടുകയും പിന്നീട് ഇവരെല്ലാവരും ഒത്തുകൂടുകയും ചെയ്തു. ഇതിനിടെ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തിയ പ്രതികൾ അമ്പത് ലക്ഷം രൂപ ആവശ്യപ്പെട്ട് ബ്ലാക്‌മെയ്‌ലിംഗ് ചെയ്യുകയുമായിരുന്നു.ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ടുമായിരുന്നു ആദ്യം പണമിടപാട്. എന്നാല്‍ തുടരത്തുടരെ പണം ആവശ്യപ്പെട്ടു തുടങ്ങി. പിന്നീട് വിവരം ഭാര്യയെ അറിയിക്കുമെന്നും ബലാത്സംഗത്തിന് കേസ് കൊടുക്കുമെന്ന ഭീഷണിയും ഉയര്‍ത്തി. ഇതോടെയാണ് തട്ടിപ്പിനിരയായ വ്യവസായി പോലീസിനെ സമീപിക്കുകയായിരുന്നു.
ഇതോടെയാണ് സീമയുടെ ബന്ധങ്ങളെക്കുറിച്ച് ബിജു കർണ്ണൻ തിരിച്ചറിയാൻ തുടങ്ങിയത്. പിടിയിലായവര്‍ നേരത്തെയും തട്ടിപ്പുകള്‍ നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.സീമയ്‌ക്കു രാഷ്‌ട്രീയക്കാരും ഉദ്യോഗസ്‌ഥരുമടങ്ങുന്ന സംഘം ഒത്താശ ചെയ്യുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ചലച്ചിത്രനടിയെന്നു പറഞ്ഞാണു സീമ വ്യവസായപ്രമുഖരെ സമീപിക്കുകയും ചങ്ങാത്തത്തിലാവുകയും ചെയ്‌തത്. അമ്മു, അബി എന്നീ പേരുകളും മാറിമാറി ഉപയോഗിച്ചു. കൊച്ചിയിലെ ഒരു പ്രമുഖ രാഷ്‌ട്രീയനേതാവ് സീമയുടെ സംഘവുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്നു. ഇതു സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. കൊച്ചി കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി ഇത്തരം ബ്ലാക്ക്‌മെയില്‍ സംഘങ്ങള്‍ പെരുകുന്നതായി നേരത്തെ മുതല്‍ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പിന്നീട് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് ഇത് ക്യാമറയില്‍ ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തുന്നതുമാണ് ഇവരുടെ രീതി.
ഫെയ്‌സ് ബുക്കില്‍ പരിചയപ്പെട്ട ശേഷം ബിജു കര്‍ണ്ണനില്‍ നിന്ന് സീമ കടമായി വാങ്ങിയത് ആറു ലക്ഷം രൂപയായിരുന്നു. ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വാങ്ങിയത് 40 ലക്ഷത്തിലേറെയും. ഇത് നല്‍കിയ ശേഷവും തട്ടിപ്പ് തുടരുകയായിരുന്നു. ഫെയ്‌സ് ബുക്കിലെ ചാറ്റും ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റും അടക്കമാണ് ബിജു കര്‍ണ്ണന്‍ പരാതി നല്‍കിയത്. ഫെയ്‌സ് ബുക്കില്‍ പരിചയപ്പെട്ട ശേഷം നിറപറ മുതലാളിയായ ബിജു കര്‍ണ്ണനില്‍ നിന്ന് സീമ കടമായി വാങ്ങിയത് ആറു ലക്ഷം രൂപയായിരുന്നു.
ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വാങ്ങിയത് 40 ലക്ഷത്തിലേറെയും. ഇത് നല്‍കിയ ശേഷവും തട്ടിപ്പ് തുടര്‍ന്നു. ഫെയ്‌സ് ബുക്കിലെ ചാറ്റും ബാക്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റും അടക്കമാണ് ബിജു കര്‍ണ്ണന്‍ പരാതി നല്‍കിയത്. ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഗ്രൂപ്പായിട്ടും പരാതിയുമായി മുന്നോട്ട് പോകാന്‍ നിറപറയുടെ എല്ലാമെല്ലാമായ ബിജു കര്‍ണ്ണന്‍ തീരുമാനിച്ചതാണ് നിര്‍ണ്ണായകമായത്.
അറസ്റ്റിലായ ചേരാനല്ലൂര്‍ മുള്ളേരി മനത്തില്‍ ഷാഹിന്‍ സീമയുടെ അടുത്ത സുഹൃത്തും. ഭീഷണിപ്പെടുത്തി പണം തട്ടല്‍, ചാരായം വാറ്റ്, പട്ടിക വിഭാഗക്കാര്‍ക്കെതിരായ ആക്രമണം തുടങ്ങിയ കേസുകള്‍ സീമക്കെതിരെയുണ്ടെന്ന് പൊലീസ് അറിയിച്ചു. എറണാകുളത്തു താമസിക്കുന്ന, പാലക്കാട് സ്വദേശിയായ മറ്റൊരു യുവതിയേയും പൊലീസ് തെരയുന്നുണ്ട്. തട്ടിപ്പിന്റെ ആസൂത്രക ഇവരാണെന്നാണു സീമയുടെ മൊഴി. ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറുമായി സൗഹൃദത്തിലായശേഷം അദ്ദേഹത്തിന്റെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച് പണം തട്ടാനും ശ്രമിച്ചതായി സ്‌പെഷല്‍ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ ചില യുവനേതാക്കളുടെ നേതൃത്വത്തില്‍ കേസ് ഒതുക്കാന്‍ നീക്കം നടക്കുന്നുണ്ട്. പ്രതികളും കൂട്ടരും ഇത്തരത്തില്‍ കോടികള്‍ സമ്പാദിച്ചതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരങ്ങള്‍. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച വിശദമായ അന്വേഷണം നടക്കും.
https://www.facebook.com/Malayalivartha





















