വിനോദ നികുതി പിരിക്കേണ്ടതില്ലെന്ന് ഹൈക്കോടതി; എന്നാൽ ഉത്തരവിനെ അവഗണിച്ച് വ്യാപക വിനോദ നികുതി പിരിക്കൽ ; പരാതിയുമായി കേരള ഫിലിം ചേമ്പർ ഓഫ് കോമേഴ്‌സ്
കേരളത്തിലെ തീയറ്ററുകളിൽ നിന്നും വിനോദ നികുതി പിരിക്കേണ്ടതില്ലെന്ന് സംഘടനാപരമായി തീരുമാനിച്ചിട്ടുള്ളതാണ്. എന്നാൽ ഈ തീരുമാനത്തെ കാറ്റിൽ പറത്തി വ്യാപകമായി വിനോദ നികുതി പിരിക്കൽ നടന്ന് കൊണ്ടിരിക്കുന്നു. ഗവൺമെൻറ് ഉത്തരവ് പ്രകാരം വിനോദ നികുതി പിരിക്കുന്നില്ലെന്ന് സീനിയർ ഗവൺമെൻറ് പ്ലീഡർ ഹൈ കോടതിയെ ബോധിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈ കോടതി ജഡ്ജി ശ്രീ . എസ്. വി ഭട്ടി ഉത്തരവ് പുറപ്പെടുവിച്ചു. അതിന്റെ അടിസ്ഥാനത്തിൽ വിനോദ നികുതി പിരിച്ചാൽ കോടതി അലക്ഷ്യമാകുമെന്നറിയിച്ചിരുന്നു. എന്നാൽ കോടതി അലക്ഷ്യമാകുമെന്നിരിക്കെ അതിനെ അവഗണിച്ച് നികുതി ഈടാക്കുന്നുവെന്ന പരാതി വ്യാപകമായി ഉയരുകയാണ്.
ഇന്ന് ഈ കേസ് വീണ്ടും ഹൈകോടതിയുടെ പരിഗണനയിൽ വന്നിരുന്നു. എന്നാൽ ഗവൺമെൻറ് പ്ലീഡർ മറുപടി നൽകുവാൻ വീണ്ടും സമയം ആവശ്യപ്പെടുന്ന സാഹചര്യം ആണുണ്ടായത്. അത് കൊണ്ട് കേസ് ഈ മാസം 23 ആം തീയതിയിലേക്ക് മാറ്റി വച്ചു. ഈ സാഹചര്യത്തിലാണ് തീർത്തും കോടതി അലക്ഷ്യമെന്ന വിശേഷിപ്പിക്കാവുന്ന തരത്തിൽ വിനോദ നികുതി പിരിക്കൽ നടക്കുന്നത്. വിനോദ നികുതി നിർബന്ധപൂർവം പിരിക്കുന്നതും അടക്കുന്നതുമെല്ലാം തന്നെ കോടതി അലക്ഷ്യമാണ് എന്നിരിക്കെ അത് തുടർന്ന് കൊണ്ടിരിക്കുന്നു. ഹൈ കോടതിയിൽ നിന്നും ഈ കാര്യത്തിൽ ഒരു തീരുമാനം പറയുന്നത് വരെ വിനോദ നികുതി പിരിക്കുന്നത് കോടതി അലക്ഷ്യമാണ്. ഈ സത്യം അറിയാമെങ്കിലും അറിയില്ലെന്ന ഭാവത്തിലാണ് ചിലർ. മാത്രമല്ല ഈ കാര്യത്തിൽ കോടതി ഒരു തീർപ്പ് കൽപ്പിക്കുന്നത് വരെ ഈ നടപടികളിൽ നിന്നും പിതിരിയണമെന്ന ആവശ്യം ഉയരുകയാണ്. കേരള ഫിലിം ചേമ്പർ ഓഫ് കോമേഴ്‌സാണ് ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha