ഞാന്‍ പോകുന്നു... എന്റെ മകനെ ഭര്‍തൃവീട്ടുകാര്‍ക്ക് വിട്ടുകൊടുക്കരുത്; ഭര്‍ത്താവിന് എന്നോട് സ്‌നേഹമോ താത്പര്യമോ ഇല്ല: ഭര്‍ത്താവും വീട്ടുകാരും ഉപദ്രവിക്കുമായിരുന്നു... വിവാഹം കഴിഞ്ഞ് നാല് വർഷം തികയാനിരിക്കെ കരമനയാറ്റിൽ ചാടി ജീവനൊടുക്കുന്നതിന് മുമ്പ് ഷാലു എഴുതിയ ആത്മഹത്യാക്കുറിപ്പ് പുറത്ത്

'ഞാന്‍ പോകുന്നു. എന്റെ മകനെ ഭര്‍തൃവീട്ടുകാര്‍ക്ക് വിട്ടുകൊടുക്കരുത്. ഭര്‍ത്താവും വീട്ടുകാരും ഉപദ്രവിക്കുമായിരുന്നു. ഭര്‍ത്താവിനു എന്നോടു ഒട്ടും സ്‌നേഹമോ താത്പര്യമോ ഇല്ല. കരമനയാറ്റിൽ ചാടി ജീവനൊടുക്കുന്നതിന് മുമ്പ് ഷാലു ആത്മഹത്യാക്കുറിപ്പിൽ എഴുതിയത് ഇങ്ങനെയായിരുന്നു. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ ശാലുവിന്റെ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാണ്. വിവാഹം കഴിഞ്ഞ് നാല് വർഷം തികയാനിരിക്കെയാണ് ശാലുവിന്റെ ആത്മഹത്യ. ജീവനൊടുക്കും മുമ്പ് നിരവധി ടിക് ടോക് വീഡിയോകള്‍ സ്വന്തം ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ ഷാലു പോസ്റ്റ് ചെയ്തിരുന്നു. നീ ഇല്ലെങ്കില്‍ ഞാന്‍ ഇല്ല എന്ന സൂചനകള്‍ ഈ വീഡിയോയില്‍ ഷാലു പങ്കു വയ്ക്കുകയും ചെയ്യുന്നുണ്ട്. മരണത്തിന്റെ സൂചനകൾ നൽകുന്ന വീഡിയോകളും ഇതിൽ നിറയുന്നു. പരസ്പരം നഷ്ടമാകുന്നത് വരെ ആര്‍ക്കും ആരെയും മനസിലാകില്ലെന്ന് ഒരു വീഡിയോയിൽ തലക്കെട്ടായി ശാലു പോസ്റ്റ് ചെയ്തിരുന്നു.
മകന്‍ ആരവിനെ സ്വന്തം വീട്ടില്‍ നിര്‍ത്തിയാണ് ഷാലു ജീവനൊടുക്കാൻ കരമാനയാറ്റിലേയ്ക്ക് ചാടിയത്. മകനെ ഭര്‍തൃവീട്ടുകാര്‍ക്ക് കൈമാറരുതെന്ന് ഷാലു ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നു. ഭര്‍ത്താവ് പ്രശാന്തിന്റെ ബേക്കറിയില്‍ നിന്ന് സ്‌കൂട്ടറില്‍ പോയ ശേഷം കാണാതായ ഷാലുവിനെ കാണുന്നില്ലെന്ന് പരാതി നല്‍കുന്നതും ഷാലുവിന്റെ വീട്ടുകാര്‍ തന്നെയാണ്. ആര്യനാട് നിന്നും മൂന്നു കിലോമീറ്റര്‍ അകലത്തിലാണ് ഷാലുവിന്റെ വീടും ഭര്‍ത്താവിന്റെ വീടും. ഭർത്താവിനെ സഹായിക്കാൻ ഷാലുവും കടയിൽ എത്താറുണ്ട്. കടയിൽ നിന്ന് പ്രശാന്തിനോട് മെഡിക്കൽ സ്റ്റോറിൽ പോകണമെന്നു പറഞ്ഞാണ് ടൂ വീലറുമായി ഷാലു ഇറങ്ങിയത്. ബുധനാഴ്ച രാത്രി മുതലായിരുന്നു ശാലുവിനെ കാണാതായത്.
രാത്രിയോടെ ഷാലുവിനെ പാലത്തിന് മുകളിൽ കണ്ടതായി ചിലർ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി പുഴയിൽ ചാടിയതായി മനസ്സിലായത്. ഉഴമലയ്ക്കൽ പഞ്ചായത്തിലെ ഏലിയാവൂർ പാലത്തിൽ നിന്നാണ് യുവതി ആറ്റിലേക്ക് ചാടിയത്. തുടർന്ന് തെരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടു കിട്ടിയിരുന്നില്ല. തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളില്‍ നിന്ന് രണ്ട് യൂണിറ്റ് സ്‌കൂബ ടീം ആണ് കഴിഞ്ഞ ദിവസം തിരച്ചിൽ നടത്തിയത്. സ്‌കൂബ ടീം നടത്തിയ തിരച്ചിലില്‍ ഏലിയാവൂര്‍ പാലത്തില്‍നിന്ന് നാല് കിലോമീറ്റര്‍ അകലെയാണു മൃതദേഹം കണ്ടെത്തിയത്. ഷാലു വന്ന സ്‌കൂട്ടര്‍ ഏലിയാവൂര്‍ പാലത്തിനു സമീപം നിര്‍ത്തിയിട്ടിരുന്നു.
ഷാലുവിന്റെ ഭര്‍ത്താവ് കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്നു. ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ പുളിമൂട് ഏഴാം വാര്‍ഡില്‍ മത്സരിച്ച പ്രശാന്തിന് മൂന്നാം സ്ഥാനമേ കിട്ടിയുള്ളൂ. കോണ്‍ഗ്രസിനും ബിജെപിക്കും പിന്നിലായിരുന്നു വോട്ട് നില. രാഷ്ട്രീയത്തില്‍ സജീവമായ പ്രശാന്ത് അഡ്വക്കേറ്റുമാണ്. മോശമല്ലാത്ത സാമ്പത്തിക പശ്ചാത്തലമാണ് ഇരുവീട്ടുകാര്‍ക്കുമുള്ളത്.
https://www.facebook.com/Malayalivartha

























