ഒരു വർഷത്തെ ദാമ്പത്യ ജീവിതത്തിനിടയിൽ വില്ലനായി കടന്നു വന്നത് കാൻസർ; തോൽക്കാൻ മനസ്സില്ലാതെ ആ ദമ്പതികൾ ഒരുമിച്ചു നിന്നിട്ടും വിധി ഭാര്യയെ തട്ടിയെടുത്തു; ഭാര്യയുടെ വിയോഗം താങ്ങാനാകാതെ ഭർത്താവിന്റെ കൊടും കൈ; യഥാർത്ഥ സ്നേഹം എന്തെന്ന് കാട്ടിയ ആ ദമ്പതികൾ കേരളത്തിന് ഒരു നൊമ്പരമാകുന്നു

അർബുദ രോഗിയായ ഭാര്യ മരണത്തിന് കീഴടങ്ങിയതിന് പിന്നാലെ യുവാവും യാത്രയായി. ഭാര്യ വിധിക്ക് മുന്നിൽ കീഴടങ്ങിയപ്പോൾ ഭർത്താവ് സ്വയം മരണത്തിന് കീഴടങ്ങുകയായിരുന്നു. ഒക്ടോബർ 16 ബുധനാഴ്ചയായിരുന്നു ശ്യാമിലി മരണത്തിന് കീഴടങ്ങിയത്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളൂ. കൊണ്ടോട്ടി ചിറയിൽ കോട്ടാശ്ശേരി വേലായുധന്റെ മകനാണ് രജീഷ്. ഒരു വര്ഷം നീണ്ട ദാമ്പത്യ ജീവിതത്തിനിടെയായിരുന്നു കരി നിഴൽ വീഴ്ത്തി അർബുദം കടന്നു വന്നത്. വിവാഹം കഴിഞ്ഞ് ഒരുമാസം കഴിഞ്ഞപ്പോഴായിരുന്നു ശ്യാമിലിക്ക് അർബുദം ബാധിച്ചതായി കണ്ടെത്തിയത്. ഭാര്യക്ക് അർബുദരോഗം പിടിപ്പെട്ടു എന്ന് കണ്ടെത്തിയതോടെ 31വയസ്സുകാരനായ രജീഷ് ആകെ തളർന്നു. രോഗ ബാധിതയായിരുന്നു ഭാര്യയെ ഉപേക്ഷിക്കാനോ, വീട്ടിൽകൊണ്ടാക്കാനോ രജീഷ് ശ്രമിച്ചില്ല. മറിച്ച് ഭാര്യക്കൊപ്പം ചേർന്ന് നിന്ന് ആ രോഗത്തോട് പൊരുതാനായിരുന്നു രജീഷിന്റെ തീരുമാനം.എന്നാലും ജീവിതത്തിന് മുന്നേ പതറാൻ ആ യുവാവ് തയ്യാറായിരുന്നില്ല.
പിന്നീടങ്ങോട്ട് ശ്യാമിലിയെ അർബുദ രോഗത്തിൽ നിന്നും രക്ഷിക്കാനുള്ള കഠിന ശ്രമായിരുന്നു രജീഷ് നടത്തിയത്. എത്ര ചികിൽസിച്ചും ഭാര്യയെ രക്ഷിക്കാൻ തായാറായി നിന്ന രജീഷിൻറെ മുമ്പിൽ ഒടുവിൽ ഡോക്ടമാർ കൈ മലർത്തി. പക്ഷേ പ്രതീക്ഷ കൈ വിടാൻ രജിഷിന് കഴിഞ്ഞിരുന്നില്ല. ശ്യാമിലിയെ രക്ഷിക്കാൻ കഴിയുമെന്ന രജീഷിന്റെ പ്രതീക്ഷകൾളെ തകിടം മറിച്ച് കഴിഞ്ഞ ഒക്ടോബർ 16ന് ബുധനാഴ്ച ശ്യാമിലി മരണത്തിന് കീഴടങ്ങി. എന്നാൽ ഭാര്യയുടെ വിയോഗം താങ്ങുവാൻ രെജീഷിന് കഴിഞ്ഞില്ല. ഭാര്യ മരിച്ച് ഒട്ടും വൈകാതെ ഭാര്യയുടെ യുവാവ് ഇന്ന് വീടിനു പുറത്തുള്ള ബാത്ത് റൂമിൽ തൂങ്ങി മരിക്കുകയായിരുന്നു.
അർബുദരോഗത്തെ ചിരിച്ച് കൊണ്ട് തോല്പിച്ച് പലരുടെയും ജീവിത കഥ ഇവർക്കും പ്രചോദനകരമായിരുന്നു. ഇന്ഹനെ തന്നെ തങ്ങളുടെ കാര്യത്തിലും സംഭവിക്കുമെന്ന പ്രതീക്ഷ കൊണ്ടോട്ടി ചിറയിൽ കോട്ടാശ്ശേരി സ്വദേശിയായ ഈ യുവാവിന് ഉണ്ടായിരുന്നു. അവസാനം ജീവിത സഖി യാത്രയപ്പോൾ ആരോടും യാത്രപറയാതെ രജീഷും ജീവൻ അവസാനിപ്പിക്കുകയായിരുന്നു. കരിപ്പൂർ എസ് ഐ ജയപ്രസാദ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്തു. ജാനകിയാണ് അമ്മ. ജിനു, ഷിജു, രമ്യ എന്നിവർ സഹോദരങ്ങൾ ആണ്.
ഇനിയും ഒരു ജന്മമുണ്ടങ്കിൽ തീർച്ചയായും അവർ ഒരുമിക്കും എന്നാണ് ശ്യാമിലിയെയും രെജീഷിനെയും നോക്കി ലോകം പറയുന്നത്. ഭാര്യ കൂടെ ഉള്ളപ്പോൾ തന്നെ വേറെസ്ത്രീയുടെ സുഖം തേടി പോകുന്ന ഭർത്താക്കന്മാർക്ക് മുന്നിൽ ഉയർന്ന് നിൽക്കുകയാണ് റെജീഷ്. താൻ അത്രത്തോളം സ്നേഹിച്ച തന്റെ ബഹ്റയുടെ വിയോഗം തളർത്തിയപ്പോൾ ഭാര്യയെ തോൽപ്പിച്ച അതെ വിധിക്ക് മുന്നിൽ സ്വയം കീഴ്ടങ്ങാൻ രജീഷ് തീരുമാനിച്ച ഈ വാർത്ത ഒരു വിതുമ്പലോടെ മാത്രമേ കേരളത്തിന് കേൾക്കാൻ കഴിയുകയുള്ളൂ. കപട മുഖ മൂടികൾ അണിഞ്ഞിരിക്കുന്നവർ ധാരാളം ഉള്ള ലോകത്തിൽ രെജീഷിന്റെയും ശ്യാമിലിയുടെയും ജീവിതം മറ്റൊരു ജീവിത പാഠം കേരളീയർക്ക് പകർന്ന് തരികയാണ്.
https://www.facebook.com/Malayalivartha

























