Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി


എറണാകുളം നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേയിൽ വൻ തീപിടുത്തം.. പന്ത്രണ്ടോളം കടകൾ പൂർണ്ണമായും കത്തിനശിച്ചു, തീ നിയന്ത്രണവിധേയം


ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...


എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്‍കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...

ജി.എസ്.ടിയില്‍ തട്ടിപ്പ് നടത്തി രണ്ട് ജ്വല്ലറികള്‍ കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തി

22 NOVEMBER 2019 10:21 PM IST
മലയാളി വാര്‍ത്ത

ജി.എസ്.ടിയില്‍ തട്ടിപ്പ് നടത്തി രണ്ട് ജ്വല്ലറികള്‍ കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തി. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രണ്ട് പ്രമുഖ ജ്വല്ലറികളുടെ കൊല്ലത്തെ ഹോള്‍സെയില്‍ ഷോപ്പിലും പാലക്കാട്ടെയും തൃശൂരിലെയും കടകളിലുമാണ് പരിശോധന നടത്തിയത്. 20 കൊല്ലമായി ജ്വല്ലറി ബിസിനസ് നടത്തുന്ന രണ്ട് ജ്വല്ലറി ഗ്രൂപ്പുകളും ജി.എസ്.ടിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും കണക്കുകളിലാണ് തിരിമറി നടത്തിയതെന്ന് സംശയിക്കുന്നു. രേഖകളെല്ലാം പിടിച്ചെടുത്തിട്ടുണ്ട്. അവ പരിശോധിച്ച ശേഷമേ എത്ര രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് കൃത്യമായി പറയാനാകൂ എന്ന് ഉദ്യോഗസ്ഥര്‍ മലയാളി വാര്‍ത്തയോട് പ്രതികരിച്ചു.

ഒരു ജ്വല്ലറിയില്‍ നിന്ന് 17 കിലോയും മറ്റൊന്നില്‍ നിന്ന് 10 കിലോയുടെയും സ്വര്‍ണം പിടിച്ചെടുത്തതായാണ് അറിയുന്നത്. സര്‍ക്കാരില്‍ നിന്നാണ് ജ്വല്ലറികള്‍ സ്വര്‍ണക്കട്ടികള്‍ വാങ്ങുന്നത്. അതിന് ബില്ലുണ്ടാകും. എത്രവാങ്ങിയെന്ന് അറിയാന്‍ കഴിയും അതിനാല്‍ കൃത്യമായി നികുതി അടയ്‌ക്കേണ്ടിവരും. പക്ഷെ കള്ളക്കടുത്തുകാരില്‍ നിന്ന് വാങ്ങുന്ന സ്വര്‍ണത്തിന്റെ കണക്ക് ജ്വല്ലറി ഉടമകള്‍ക്ക് മാത്രമേ അറിയാന്‍ കഴിയൂ. അതില്‍ നിന്ന് ആഭരണം ഉണ്ടാക്കി വില്‍ക്കുമ്പോള്‍ 80 ശതമാനം ലാഭം കിട്ടുമെന്നാണ് ഈ രംഗത്തുള്ള തൊഴിലാളികളില്‍ ചിലര്‍ പറയുന്നത്. സ്വര്‍ണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അന്വേഷിച്ചാല്‍ സംസ്ഥാനത്തെ ഓരോ ജ്വല്ലറി ഉടമകളും എത്ര കിലോ സ്വര്‍ണക്കട്ടി തൊഴിലാളികള്‍ക്ക് നല്‍കിയെന്നും എത്ര ആഭരണങ്ങള്‍ നിര്‍മിച്ചെന്നും അറിയാന്‍ കഴിയും. ക്ഷേമനിധി ബോര്‍ഡില്‍ തൊഴിലാളികളുടെ ക്ഷേമത്തിനായി അടയ്‌ക്കേണ്ട തുക പല പ്രമുഖ ജ്വല്ലറികളടക്കം നല്‍കിയിട്ടില്ലെന്നും തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു.


കൊല്ലത്തും പാലക്കാട്ടും തൃശൂരിലും നടന്ന റെയ്ഡില്‍ ജ്വല്ലറികളുടെ ജി.എസ്.ടി രജിസ്റ്ററും സ്റ്റോക്ക് രജിസ്റ്ററും അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇത്തരം കേസുകളില്‍ പിഴ ഒടുക്കി ഉടമകള്‍ തടിതപ്പുകയാണ് പതിവ്. ഉദ്യോഗസ്ഥര്‍ കൃത്യമായി ഫോളോഅപ്പ് നടത്താറുമില്ലെന്നും ആക്ഷേപമുണ്ട്. പിടിച്ചെടുത്ത രേഖകളും സാധനങ്ങളും തിട്ടപ്പെടുത്തിവരുകയാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ചില ജി.എസ്.ടി തട്ടിപ്പുകള്‍ കണ്ടെത്താനോ, നിയമനടപടികള്‍ സ്വീകരിക്കാനോ കഴിയില്ലെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജ്വല്ലറികളുടെ ഹോള്‍സെയില്‍ ഷോപ്പുകള്‍ കൊല്ലത്താണ്. രണ്ടും തീരെ ചെറിയ ഷോപ്പുകളാണ്. അതിനാല്‍ പ്രത്യക്ഷത്തില്‍ ആര്‍ക്കും സംശയം തോന്നില്ല. രേഖകളും പിടിച്ചെടുത്ത സ്വര്‍ണവും പരിശോധിച്ച ശേഷം അന്വേഷിക്കാന്‍ പ്രത്യേക ടീമിനെ ചുമതലപ്പെടുത്തുമെന്നാണ് റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥര്‍ പറയുന്നത്. അതിന് ഇനിയും ദിവസങ്ങളെടുക്കും.

നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ചും അല്ലാതെയും കോടിക്കണക്കിന് രൂപയുടെ നികുതിയാണ് സംസ്ഥാനത്തെ ജ്വല്ലറികളും കള്ളക്കടത്തുകാരും വെട്ടിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഈ വര്‍ഷം ഏപ്രില്‍ വരെ 100 കിലോഗ്രാമിലേറെ സ്വര്‍ണം കടത്തിയ നാല് എയര്‍പോര്‍ട്ട് ജീവനക്കാരെയും പ്രധാന ഇടനിലക്കാരനെയും ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) അറസ്റ്റ് ചെയ്തിരുന്നു. എയര്‍ ഇന്ത്യാ സാറ്റ്‌സ് ജീവനക്കാരായ കായംകുളം സ്വദേശി ഫൈസല്‍, പത്തനംതിട്ട സ്വദേശി റോണി, ഗ്രൗണ്ട് ഹാന്‍ഡ്—ലിംഗ് ഏജന്‍സിയായ 'ഭദ്രയുടെ ജീവനക്കാരായ എറണാകുളം സ്വദേശി റെബീന്‍ ജോസഫ്, ആറ്റിങ്ങല്‍ സ്വദേശി നബീല്‍, ഇടനിലക്കാരന്‍ തകരപ്പറമ്പില്‍ മൊബൈല്‍ കട നടത്തുന്ന ഉവൈസ് എന്നിവരാണ് അറസ്റ്റിലായത്. വിദേശത്തു നിന്ന് കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവളത്തിന് പുറത്തെത്തിച്ചിരുന്നത് ഇവരായിരുന്നു. ഒരു കിലോ സ്വര്‍ണം പുറത്തെത്തിച്ചാല്‍ അറുപതിനായിരം രൂപയായിരുന്നു കൂലി. 

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതകളുടെ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ  (52 minutes ago)

ആഡംബര കാറില്‍ കഞ്ചാവ് കടത്തിയ മൂവര്‍ സംഘം പിടിയില്‍  (59 minutes ago)

ആലുവയില്‍ ആക്രിക്കടയില്‍ വന്‍ തീപിടുത്തം  (2 hours ago)

പുതുവത്സരാഘോഷം പരിഗണിച്ച് ബാറുകള്‍ നാളെ രാത്രി 12 മണി വരെ പ്രവര്‍ത്തിക്കും  (2 hours ago)

ആത്മാര്‍ത്ഥതയുള്ള ഒരു ജനസേവികക്ക് ഇവിടെയും പ്രവര്‍ത്തിക്കാം...  (3 hours ago)

മോഹന്‍ലാല്‍ അഭിനയിച്ച മൂന്ന് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ അമ്മ കണ്ടിട്ടില്ല; അമ്മ മുന്‍പ് പറഞ്ഞ വാക്കുകളാണ്  (3 hours ago)

ആശുപത്രിയിലെത്തിയ ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം  (5 hours ago)

സ്റ്റാർട്ടപ്പുകൾക്കായി കൊച്ചിയിൽ മികച്ച തൊഴിലിടങ്ങൾ; സർവ്വേയുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ  (5 hours ago)

കോഴിക്കോട് ഗവ. സൈബർപാർക്കില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ അയോകോഡ്(ഐഒസിഒഡി) ഇൻഫോടെക് : പുതിയ ഓഫീസ് ജനുവരി 11 ന്  (5 hours ago)

കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ.  (5 hours ago)

പുതുവത്സര ദിനത്തില്‍ 10 ലക്ഷം പേര്‍ പുതുതായി വ്യായാമത്തിലേക്കെത്തും: വൈബ് 4 വെല്‍നസ്സ് ജനുവരി ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും; ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് നടന്നടുക്കുവാന്‍ ജനകീയ ക്യാമ്പയ  (5 hours ago)

55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി  (6 hours ago)

ശബരിമല സ്വര്‍ണ്ണപ്പാളിക്കേസ്: സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമെതിരെ രമേശ് ചെന്നിത്തല  (6 hours ago)

മുന്‍ എംഎല്‍എ പി എം മാത്യു അന്തരിച്ചു  (6 hours ago)

മോഹൻലാൽ എന്ന പ്രതിഭയെ രൂപപ്പെടുത്തുന്നതിലും അദ്ദേഹത്തിന് താങ്ങും തണലുമായി നിൽക്കുന്നതിലും ആ അമ്മ വഹിച്ച പങ്ക് വലുത്; മോഹൻലാലിൻറെ അമ്മയുടെ നിര്യാണം; നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ അനുശോചിച്ചു  (7 hours ago)

Malayali Vartha Recommends