Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജി.എസ്.ടിയില്‍ തട്ടിപ്പ് നടത്തി രണ്ട് ജ്വല്ലറികള്‍ കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തി

22 NOVEMBER 2019 10:21 PM IST
മലയാളി വാര്‍ത്ത

ജി.എസ്.ടിയില്‍ തട്ടിപ്പ് നടത്തി രണ്ട് ജ്വല്ലറികള്‍ കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തി. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രണ്ട് പ്രമുഖ ജ്വല്ലറികളുടെ കൊല്ലത്തെ ഹോള്‍സെയില്‍ ഷോപ്പിലും പാലക്കാട്ടെയും തൃശൂരിലെയും കടകളിലുമാണ് പരിശോധന നടത്തിയത്. 20 കൊല്ലമായി ജ്വല്ലറി ബിസിനസ് നടത്തുന്ന രണ്ട് ജ്വല്ലറി ഗ്രൂപ്പുകളും ജി.എസ്.ടിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും കണക്കുകളിലാണ് തിരിമറി നടത്തിയതെന്ന് സംശയിക്കുന്നു. രേഖകളെല്ലാം പിടിച്ചെടുത്തിട്ടുണ്ട്. അവ പരിശോധിച്ച ശേഷമേ എത്ര രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് കൃത്യമായി പറയാനാകൂ എന്ന് ഉദ്യോഗസ്ഥര്‍ മലയാളി വാര്‍ത്തയോട് പ്രതികരിച്ചു.

ഒരു ജ്വല്ലറിയില്‍ നിന്ന് 17 കിലോയും മറ്റൊന്നില്‍ നിന്ന് 10 കിലോയുടെയും സ്വര്‍ണം പിടിച്ചെടുത്തതായാണ് അറിയുന്നത്. സര്‍ക്കാരില്‍ നിന്നാണ് ജ്വല്ലറികള്‍ സ്വര്‍ണക്കട്ടികള്‍ വാങ്ങുന്നത്. അതിന് ബില്ലുണ്ടാകും. എത്രവാങ്ങിയെന്ന് അറിയാന്‍ കഴിയും അതിനാല്‍ കൃത്യമായി നികുതി അടയ്‌ക്കേണ്ടിവരും. പക്ഷെ കള്ളക്കടുത്തുകാരില്‍ നിന്ന് വാങ്ങുന്ന സ്വര്‍ണത്തിന്റെ കണക്ക് ജ്വല്ലറി ഉടമകള്‍ക്ക് മാത്രമേ അറിയാന്‍ കഴിയൂ. അതില്‍ നിന്ന് ആഭരണം ഉണ്ടാക്കി വില്‍ക്കുമ്പോള്‍ 80 ശതമാനം ലാഭം കിട്ടുമെന്നാണ് ഈ രംഗത്തുള്ള തൊഴിലാളികളില്‍ ചിലര്‍ പറയുന്നത്. സ്വര്‍ണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അന്വേഷിച്ചാല്‍ സംസ്ഥാനത്തെ ഓരോ ജ്വല്ലറി ഉടമകളും എത്ര കിലോ സ്വര്‍ണക്കട്ടി തൊഴിലാളികള്‍ക്ക് നല്‍കിയെന്നും എത്ര ആഭരണങ്ങള്‍ നിര്‍മിച്ചെന്നും അറിയാന്‍ കഴിയും. ക്ഷേമനിധി ബോര്‍ഡില്‍ തൊഴിലാളികളുടെ ക്ഷേമത്തിനായി അടയ്‌ക്കേണ്ട തുക പല പ്രമുഖ ജ്വല്ലറികളടക്കം നല്‍കിയിട്ടില്ലെന്നും തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു.


കൊല്ലത്തും പാലക്കാട്ടും തൃശൂരിലും നടന്ന റെയ്ഡില്‍ ജ്വല്ലറികളുടെ ജി.എസ്.ടി രജിസ്റ്ററും സ്റ്റോക്ക് രജിസ്റ്ററും അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇത്തരം കേസുകളില്‍ പിഴ ഒടുക്കി ഉടമകള്‍ തടിതപ്പുകയാണ് പതിവ്. ഉദ്യോഗസ്ഥര്‍ കൃത്യമായി ഫോളോഅപ്പ് നടത്താറുമില്ലെന്നും ആക്ഷേപമുണ്ട്. പിടിച്ചെടുത്ത രേഖകളും സാധനങ്ങളും തിട്ടപ്പെടുത്തിവരുകയാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ചില ജി.എസ്.ടി തട്ടിപ്പുകള്‍ കണ്ടെത്താനോ, നിയമനടപടികള്‍ സ്വീകരിക്കാനോ കഴിയില്ലെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജ്വല്ലറികളുടെ ഹോള്‍സെയില്‍ ഷോപ്പുകള്‍ കൊല്ലത്താണ്. രണ്ടും തീരെ ചെറിയ ഷോപ്പുകളാണ്. അതിനാല്‍ പ്രത്യക്ഷത്തില്‍ ആര്‍ക്കും സംശയം തോന്നില്ല. രേഖകളും പിടിച്ചെടുത്ത സ്വര്‍ണവും പരിശോധിച്ച ശേഷം അന്വേഷിക്കാന്‍ പ്രത്യേക ടീമിനെ ചുമതലപ്പെടുത്തുമെന്നാണ് റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥര്‍ പറയുന്നത്. അതിന് ഇനിയും ദിവസങ്ങളെടുക്കും.

നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ചും അല്ലാതെയും കോടിക്കണക്കിന് രൂപയുടെ നികുതിയാണ് സംസ്ഥാനത്തെ ജ്വല്ലറികളും കള്ളക്കടത്തുകാരും വെട്ടിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഈ വര്‍ഷം ഏപ്രില്‍ വരെ 100 കിലോഗ്രാമിലേറെ സ്വര്‍ണം കടത്തിയ നാല് എയര്‍പോര്‍ട്ട് ജീവനക്കാരെയും പ്രധാന ഇടനിലക്കാരനെയും ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) അറസ്റ്റ് ചെയ്തിരുന്നു. എയര്‍ ഇന്ത്യാ സാറ്റ്‌സ് ജീവനക്കാരായ കായംകുളം സ്വദേശി ഫൈസല്‍, പത്തനംതിട്ട സ്വദേശി റോണി, ഗ്രൗണ്ട് ഹാന്‍ഡ്—ലിംഗ് ഏജന്‍സിയായ 'ഭദ്രയുടെ ജീവനക്കാരായ എറണാകുളം സ്വദേശി റെബീന്‍ ജോസഫ്, ആറ്റിങ്ങല്‍ സ്വദേശി നബീല്‍, ഇടനിലക്കാരന്‍ തകരപ്പറമ്പില്‍ മൊബൈല്‍ കട നടത്തുന്ന ഉവൈസ് എന്നിവരാണ് അറസ്റ്റിലായത്. വിദേശത്തു നിന്ന് കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവളത്തിന് പുറത്തെത്തിച്ചിരുന്നത് ഇവരായിരുന്നു. ഒരു കിലോ സ്വര്‍ണം പുറത്തെത്തിച്ചാല്‍ അറുപതിനായിരം രൂപയായിരുന്നു കൂലി. 

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (1 hour ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (1 hour ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (1 hour ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (1 hour ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (1 hour ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (2 hours ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (2 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (2 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (2 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (3 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (4 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (4 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (5 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (5 hours ago)

Malayali Vartha Recommends