Widgets Magazine
15
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കർദാസ് അറസ്റ്റിൽ.... എസ്‌ഐടി സംഘം ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...


രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..


ജോസ് കെ മാണിയാട് റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ ചെയ്തത്.. പിണറായിയുടെ ക്യാമ്പിൽ നിന്നും പുറത്തുകടക്കാനുള്ള ജോസിന്റെ ശ്രമങ്ങൾക്ക്.. വിലങ്ങുതടിയാവുന്നത് ഈ രണ്ടു നേതാക്കളാണ്..


കണ്ഠരർക്ക് ഇനി രക്ഷയില്ല.. വാജിവാഹനം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.. ഈ ശില്‍പ്പം 11 കിലോ തൂക്കം വരുന്നതും പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതുമാണ്..

ജി.എസ്.ടിയില്‍ തട്ടിപ്പ് നടത്തി രണ്ട് ജ്വല്ലറികള്‍ കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തി

22 NOVEMBER 2019 10:21 PM IST
മലയാളി വാര്‍ത്ത

ജി.എസ്.ടിയില്‍ തട്ടിപ്പ് നടത്തി രണ്ട് ജ്വല്ലറികള്‍ കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തി. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രണ്ട് പ്രമുഖ ജ്വല്ലറികളുടെ കൊല്ലത്തെ ഹോള്‍സെയില്‍ ഷോപ്പിലും പാലക്കാട്ടെയും തൃശൂരിലെയും കടകളിലുമാണ് പരിശോധന നടത്തിയത്. 20 കൊല്ലമായി ജ്വല്ലറി ബിസിനസ് നടത്തുന്ന രണ്ട് ജ്വല്ലറി ഗ്രൂപ്പുകളും ജി.എസ്.ടിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും കണക്കുകളിലാണ് തിരിമറി നടത്തിയതെന്ന് സംശയിക്കുന്നു. രേഖകളെല്ലാം പിടിച്ചെടുത്തിട്ടുണ്ട്. അവ പരിശോധിച്ച ശേഷമേ എത്ര രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് കൃത്യമായി പറയാനാകൂ എന്ന് ഉദ്യോഗസ്ഥര്‍ മലയാളി വാര്‍ത്തയോട് പ്രതികരിച്ചു.

ഒരു ജ്വല്ലറിയില്‍ നിന്ന് 17 കിലോയും മറ്റൊന്നില്‍ നിന്ന് 10 കിലോയുടെയും സ്വര്‍ണം പിടിച്ചെടുത്തതായാണ് അറിയുന്നത്. സര്‍ക്കാരില്‍ നിന്നാണ് ജ്വല്ലറികള്‍ സ്വര്‍ണക്കട്ടികള്‍ വാങ്ങുന്നത്. അതിന് ബില്ലുണ്ടാകും. എത്രവാങ്ങിയെന്ന് അറിയാന്‍ കഴിയും അതിനാല്‍ കൃത്യമായി നികുതി അടയ്‌ക്കേണ്ടിവരും. പക്ഷെ കള്ളക്കടുത്തുകാരില്‍ നിന്ന് വാങ്ങുന്ന സ്വര്‍ണത്തിന്റെ കണക്ക് ജ്വല്ലറി ഉടമകള്‍ക്ക് മാത്രമേ അറിയാന്‍ കഴിയൂ. അതില്‍ നിന്ന് ആഭരണം ഉണ്ടാക്കി വില്‍ക്കുമ്പോള്‍ 80 ശതമാനം ലാഭം കിട്ടുമെന്നാണ് ഈ രംഗത്തുള്ള തൊഴിലാളികളില്‍ ചിലര്‍ പറയുന്നത്. സ്വര്‍ണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അന്വേഷിച്ചാല്‍ സംസ്ഥാനത്തെ ഓരോ ജ്വല്ലറി ഉടമകളും എത്ര കിലോ സ്വര്‍ണക്കട്ടി തൊഴിലാളികള്‍ക്ക് നല്‍കിയെന്നും എത്ര ആഭരണങ്ങള്‍ നിര്‍മിച്ചെന്നും അറിയാന്‍ കഴിയും. ക്ഷേമനിധി ബോര്‍ഡില്‍ തൊഴിലാളികളുടെ ക്ഷേമത്തിനായി അടയ്‌ക്കേണ്ട തുക പല പ്രമുഖ ജ്വല്ലറികളടക്കം നല്‍കിയിട്ടില്ലെന്നും തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു.


കൊല്ലത്തും പാലക്കാട്ടും തൃശൂരിലും നടന്ന റെയ്ഡില്‍ ജ്വല്ലറികളുടെ ജി.എസ്.ടി രജിസ്റ്ററും സ്റ്റോക്ക് രജിസ്റ്ററും അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇത്തരം കേസുകളില്‍ പിഴ ഒടുക്കി ഉടമകള്‍ തടിതപ്പുകയാണ് പതിവ്. ഉദ്യോഗസ്ഥര്‍ കൃത്യമായി ഫോളോഅപ്പ് നടത്താറുമില്ലെന്നും ആക്ഷേപമുണ്ട്. പിടിച്ചെടുത്ത രേഖകളും സാധനങ്ങളും തിട്ടപ്പെടുത്തിവരുകയാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ചില ജി.എസ്.ടി തട്ടിപ്പുകള്‍ കണ്ടെത്താനോ, നിയമനടപടികള്‍ സ്വീകരിക്കാനോ കഴിയില്ലെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജ്വല്ലറികളുടെ ഹോള്‍സെയില്‍ ഷോപ്പുകള്‍ കൊല്ലത്താണ്. രണ്ടും തീരെ ചെറിയ ഷോപ്പുകളാണ്. അതിനാല്‍ പ്രത്യക്ഷത്തില്‍ ആര്‍ക്കും സംശയം തോന്നില്ല. രേഖകളും പിടിച്ചെടുത്ത സ്വര്‍ണവും പരിശോധിച്ച ശേഷം അന്വേഷിക്കാന്‍ പ്രത്യേക ടീമിനെ ചുമതലപ്പെടുത്തുമെന്നാണ് റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥര്‍ പറയുന്നത്. അതിന് ഇനിയും ദിവസങ്ങളെടുക്കും.

നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ചും അല്ലാതെയും കോടിക്കണക്കിന് രൂപയുടെ നികുതിയാണ് സംസ്ഥാനത്തെ ജ്വല്ലറികളും കള്ളക്കടത്തുകാരും വെട്ടിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഈ വര്‍ഷം ഏപ്രില്‍ വരെ 100 കിലോഗ്രാമിലേറെ സ്വര്‍ണം കടത്തിയ നാല് എയര്‍പോര്‍ട്ട് ജീവനക്കാരെയും പ്രധാന ഇടനിലക്കാരനെയും ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) അറസ്റ്റ് ചെയ്തിരുന്നു. എയര്‍ ഇന്ത്യാ സാറ്റ്‌സ് ജീവനക്കാരായ കായംകുളം സ്വദേശി ഫൈസല്‍, പത്തനംതിട്ട സ്വദേശി റോണി, ഗ്രൗണ്ട് ഹാന്‍ഡ്—ലിംഗ് ഏജന്‍സിയായ 'ഭദ്രയുടെ ജീവനക്കാരായ എറണാകുളം സ്വദേശി റെബീന്‍ ജോസഫ്, ആറ്റിങ്ങല്‍ സ്വദേശി നബീല്‍, ഇടനിലക്കാരന്‍ തകരപ്പറമ്പില്‍ മൊബൈല്‍ കട നടത്തുന്ന ഉവൈസ് എന്നിവരാണ് അറസ്റ്റിലായത്. വിദേശത്തു നിന്ന് കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവളത്തിന് പുറത്തെത്തിച്ചിരുന്നത് ഇവരായിരുന്നു. ഒരു കിലോ സ്വര്‍ണം പുറത്തെത്തിച്ചാല്‍ അറുപതിനായിരം രൂപയായിരുന്നു കൂലി. 

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ പി ശങ്കർദാസ് അറസ്റ്റിൽ.... ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിട്ടുണ്ടായിരുന്നു  (24 minutes ago)

രാജ്‌കോട്ടിലെ ജയത്തോടെ പരമ്പരയില്‍ ഇന്ത്യയ്ക്ക് ഒപ്പമെത്തി കിവീസ്  (7 hours ago)

ക്രിമിനല്‍ പശ്ചാത്തലം മറച്ചുവച്ച് ജോലി നേടിയ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട സംഭവം: ക്രിമിനല്‍ കുറ്റം ചെയ്താല്‍ സര്‍ക്കാര്‍ ഉദ്യോഗം കിട്ടില്ലെന്ന് സുപ്രീം കോടതി  (7 hours ago)

രാഹുലിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കി ഡികെ മുരളി എംഎല്‍എ  (7 hours ago)

ഇറാനില്‍ നിന്ന് എത്രയും വേഗം പുറത്ത് കടക്കാന്‍ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം  (7 hours ago)

ക്ഷേത്രദര്‍ശനത്തിന് പോയ 15കാരനെ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ശബരിമല സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ശങ്കരദാസിനെ അറസ്റ്റ് ചെയ്തു  (9 hours ago)

കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം  (9 hours ago)

ബസില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവ് പിടിയില്‍  (9 hours ago)

പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി നാല് വര്‍ഷത്തിന് ശേഷം പൊലീസ് പിടിയിലായി  (10 hours ago)

യുപിയിലെ ഒരു ആശുപത്രിയില്‍ എലികളുടെ വിളയാട്ടം; യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്  (10 hours ago)

മകര ജ്യോതി തെളിഞ്ഞു...! അപ്പോഴും ഒരേ ഒരു പ്രാർത്ഥന സ്വർണ കള്ളന്മാർ നിന്ന് ഉരുകണേ...! അയ്യപ്പാ...! അയ്യപ്പന്മാരുടെ ശരണം വിളി  (10 hours ago)

പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു:തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ കണ്ടുതൊഴുത് ഭക്തസഹസ്രങ്ങള്‍ മലയിറങ്ങിത്തുടങ്ങി  (11 hours ago)

ആരോഗ്യ വകുപ്പിന് പുതിയ വെബ് പോര്‍ട്ടല്‍; ഒറ്റ ക്ലിക്കില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള 10 വകുപ്പുകള്‍, 30 സ്ഥാപനങ്ങള്‍  (11 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെങ്കില്‍ നിയമസഭാംഗം പരാതി നല്‍കേണ്ടതുണ്ടെന്ന് സ്പീക്കര്‍  (11 hours ago)

Malayali Vartha Recommends