Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയ കുഞ്ഞിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി: കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്റെ അമ്മൂമ്മയാണോ എന്ന് സംശയം: വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്ന അമ്മൂമ്മ റോസി, ഓവർഡോസ് കഴിച്ചതായി സംശയം: മൂക്കന്നൂരിലെ സ്വകാര്യ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു...


പാലക്കാട്ടെ തറക്കല്ലിടൽ ചടങ്ങ് വൈറൽ! രാഹുലേട്ടൻ്റെ അടുത്ത് നിൽക്കാൻ ഒരു പെണ്ണിനും പേടിയില്ല: കണ്ടോ കണ്ടോ കണ്ടോടാ... കമ്മികളെ...


ശബരിമല കേസിൽ ഹൈക്കോടതിയുടെ ഇടിവെട്ട് നീക്കം — വാസുവിന് ഉറക്കമില്ലാത്ത രാത്രി! ‘അതിബുദ്ധി’ കുരുക്കി...


സി പി ഐയും സി പിഎമ്മും തള്ളിയ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയില്ലെങ്കിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൾ..പി എം ശ്രീ കരാറിൽ നിന്ന് പിൻമാറുന്നത് ദോശ ചുടുന്നത് പോലെ തീരുമാനിക്കാൻ പറ്റില്ലെന്നാണ് മന്ത്രി വി.ശിവൻകുട്ടി..


ഈ മാസം 12 ന് ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി

ജി.എസ്.ടിയില്‍ തട്ടിപ്പ് നടത്തി രണ്ട് ജ്വല്ലറികള്‍ കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തി

22 NOVEMBER 2019 10:21 PM IST
മലയാളി വാര്‍ത്ത

ജി.എസ്.ടിയില്‍ തട്ടിപ്പ് നടത്തി രണ്ട് ജ്വല്ലറികള്‍ കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തി. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രണ്ട് പ്രമുഖ ജ്വല്ലറികളുടെ കൊല്ലത്തെ ഹോള്‍സെയില്‍ ഷോപ്പിലും പാലക്കാട്ടെയും തൃശൂരിലെയും കടകളിലുമാണ് പരിശോധന നടത്തിയത്. 20 കൊല്ലമായി ജ്വല്ലറി ബിസിനസ് നടത്തുന്ന രണ്ട് ജ്വല്ലറി ഗ്രൂപ്പുകളും ജി.എസ്.ടിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും കണക്കുകളിലാണ് തിരിമറി നടത്തിയതെന്ന് സംശയിക്കുന്നു. രേഖകളെല്ലാം പിടിച്ചെടുത്തിട്ടുണ്ട്. അവ പരിശോധിച്ച ശേഷമേ എത്ര രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് കൃത്യമായി പറയാനാകൂ എന്ന് ഉദ്യോഗസ്ഥര്‍ മലയാളി വാര്‍ത്തയോട് പ്രതികരിച്ചു.

ഒരു ജ്വല്ലറിയില്‍ നിന്ന് 17 കിലോയും മറ്റൊന്നില്‍ നിന്ന് 10 കിലോയുടെയും സ്വര്‍ണം പിടിച്ചെടുത്തതായാണ് അറിയുന്നത്. സര്‍ക്കാരില്‍ നിന്നാണ് ജ്വല്ലറികള്‍ സ്വര്‍ണക്കട്ടികള്‍ വാങ്ങുന്നത്. അതിന് ബില്ലുണ്ടാകും. എത്രവാങ്ങിയെന്ന് അറിയാന്‍ കഴിയും അതിനാല്‍ കൃത്യമായി നികുതി അടയ്‌ക്കേണ്ടിവരും. പക്ഷെ കള്ളക്കടുത്തുകാരില്‍ നിന്ന് വാങ്ങുന്ന സ്വര്‍ണത്തിന്റെ കണക്ക് ജ്വല്ലറി ഉടമകള്‍ക്ക് മാത്രമേ അറിയാന്‍ കഴിയൂ. അതില്‍ നിന്ന് ആഭരണം ഉണ്ടാക്കി വില്‍ക്കുമ്പോള്‍ 80 ശതമാനം ലാഭം കിട്ടുമെന്നാണ് ഈ രംഗത്തുള്ള തൊഴിലാളികളില്‍ ചിലര്‍ പറയുന്നത്. സ്വര്‍ണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അന്വേഷിച്ചാല്‍ സംസ്ഥാനത്തെ ഓരോ ജ്വല്ലറി ഉടമകളും എത്ര കിലോ സ്വര്‍ണക്കട്ടി തൊഴിലാളികള്‍ക്ക് നല്‍കിയെന്നും എത്ര ആഭരണങ്ങള്‍ നിര്‍മിച്ചെന്നും അറിയാന്‍ കഴിയും. ക്ഷേമനിധി ബോര്‍ഡില്‍ തൊഴിലാളികളുടെ ക്ഷേമത്തിനായി അടയ്‌ക്കേണ്ട തുക പല പ്രമുഖ ജ്വല്ലറികളടക്കം നല്‍കിയിട്ടില്ലെന്നും തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു.


കൊല്ലത്തും പാലക്കാട്ടും തൃശൂരിലും നടന്ന റെയ്ഡില്‍ ജ്വല്ലറികളുടെ ജി.എസ്.ടി രജിസ്റ്ററും സ്റ്റോക്ക് രജിസ്റ്ററും അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇത്തരം കേസുകളില്‍ പിഴ ഒടുക്കി ഉടമകള്‍ തടിതപ്പുകയാണ് പതിവ്. ഉദ്യോഗസ്ഥര്‍ കൃത്യമായി ഫോളോഅപ്പ് നടത്താറുമില്ലെന്നും ആക്ഷേപമുണ്ട്. പിടിച്ചെടുത്ത രേഖകളും സാധനങ്ങളും തിട്ടപ്പെടുത്തിവരുകയാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ചില ജി.എസ്.ടി തട്ടിപ്പുകള്‍ കണ്ടെത്താനോ, നിയമനടപടികള്‍ സ്വീകരിക്കാനോ കഴിയില്ലെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജ്വല്ലറികളുടെ ഹോള്‍സെയില്‍ ഷോപ്പുകള്‍ കൊല്ലത്താണ്. രണ്ടും തീരെ ചെറിയ ഷോപ്പുകളാണ്. അതിനാല്‍ പ്രത്യക്ഷത്തില്‍ ആര്‍ക്കും സംശയം തോന്നില്ല. രേഖകളും പിടിച്ചെടുത്ത സ്വര്‍ണവും പരിശോധിച്ച ശേഷം അന്വേഷിക്കാന്‍ പ്രത്യേക ടീമിനെ ചുമതലപ്പെടുത്തുമെന്നാണ് റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥര്‍ പറയുന്നത്. അതിന് ഇനിയും ദിവസങ്ങളെടുക്കും.

നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ചും അല്ലാതെയും കോടിക്കണക്കിന് രൂപയുടെ നികുതിയാണ് സംസ്ഥാനത്തെ ജ്വല്ലറികളും കള്ളക്കടത്തുകാരും വെട്ടിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഈ വര്‍ഷം ഏപ്രില്‍ വരെ 100 കിലോഗ്രാമിലേറെ സ്വര്‍ണം കടത്തിയ നാല് എയര്‍പോര്‍ട്ട് ജീവനക്കാരെയും പ്രധാന ഇടനിലക്കാരനെയും ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) അറസ്റ്റ് ചെയ്തിരുന്നു. എയര്‍ ഇന്ത്യാ സാറ്റ്‌സ് ജീവനക്കാരായ കായംകുളം സ്വദേശി ഫൈസല്‍, പത്തനംതിട്ട സ്വദേശി റോണി, ഗ്രൗണ്ട് ഹാന്‍ഡ്—ലിംഗ് ഏജന്‍സിയായ 'ഭദ്രയുടെ ജീവനക്കാരായ എറണാകുളം സ്വദേശി റെബീന്‍ ജോസഫ്, ആറ്റിങ്ങല്‍ സ്വദേശി നബീല്‍, ഇടനിലക്കാരന്‍ തകരപ്പറമ്പില്‍ മൊബൈല്‍ കട നടത്തുന്ന ഉവൈസ് എന്നിവരാണ് അറസ്റ്റിലായത്. വിദേശത്തു നിന്ന് കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവളത്തിന് പുറത്തെത്തിച്ചിരുന്നത് ഇവരായിരുന്നു. ഒരു കിലോ സ്വര്‍ണം പുറത്തെത്തിച്ചാല്‍ അറുപതിനായിരം രൂപയായിരുന്നു കൂലി. 

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജിം ട്രെയ്‌നറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

മൂന്നാറില്‍ വിനോദ സഞ്ചാരിയെ ഭീഷണിപ്പെടുത്തിയതില്‍ നടപടി  (1 hour ago)

വിമാനത്തിനുള്ളില്‍ കമിതാക്കളുടെ വഴക്ക്; വിമാനം വൈകിപ്പിച്ചതിനാല്‍ ജീവനക്കാര്‍ കമിതാക്കളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു  (2 hours ago)

ദേശീയ പാതയോരത്ത് മയക്കുമരുന്നുമായി അസം സ്വദേശിയായ യുവാവ് പിടിയില്‍  (2 hours ago)

പൃഥ്വിരാജിന്റെ 'ആടുജീവിതം' എന്ന സിനിമയിലെ അഭിനയം അവാര്‍ഡിനര്‍ഹമാകേണ്ടതല്ലേ; വൈറലാകാന്‍ നോക്കിയ ഫിറോസ് എയറിലായി  (2 hours ago)

മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വിണ് മരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍  (2 hours ago)

സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബന്ധുവിന് 82 വര്‍ഷം കഠിന തടവ്  (3 hours ago)

ബിജെപിയുടെ വികസിത അനന്തപുരി സന്ദേശ പദയാത്രയ്ക്ക് തുടക്കം; ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു  (3 hours ago)

എല്ലാ സർക്കാർ വകുപ്പുകളെയും ഏകോപിപ്പിച്ച് എല്ലാ വിഭാഗം ജനങ്ങൾക്കും നൈപുണ്യ പരിശീലനത്തിന് അവസരം സൃഷ്ടിക്കും; വികേന്ദ്രീകൃത മാതൃക സംസ്ഥാന സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്നതായി മന്ത്രി വി. ശിവൻകുട്ടി  (3 hours ago)

മില്‍മ ഉല്‍പ്പന്നങ്ങള്‍ ഓസ്ട്രേലിയയിലേക്കും ന്യൂസിലാന്‍ഡിലേക്കും, കയറ്റുമതി ചെയ്യുന്നതിനായി ധാരണാപത്രം ഒപ്പുവച്ചു...  (3 hours ago)

അതിദാരിദ്രം മാറ്റേണ്ടത് ജനങ്ങളുടെ അവകാശമാണ്, ഔദാര്യമല്ല; അതിദാരിദ്ര മുക്ത കേരള പ്രഖ്യാപനത്തിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി  (3 hours ago)

മന്ത്രിക്കുള്ള മറുപടി പാട്ടിലൂടെ; മന്ത്രി സജി ചെറിയാന് വേടന്റെ മുന്നറിയിപ്പ്  (3 hours ago)

മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് ഇനി പാര്‍ക്കിങ് ഫീസും ഈടാക്കും  (3 hours ago)

ആരോഗ്യ വകുപ്പില്‍ 202 ഡോക്ടര്‍മാരുടെ തസ്തികകള്‍  (3 hours ago)

55കാരനായ സഹോദരിയുടെ ഭര്‍ത്താവിനെ വിവാഹം കഴിച്ച് 18കാരി  (4 hours ago)

Malayali Vartha Recommends