Widgets Magazine
24
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത.. മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത...


ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ ? ചോദ്യവുമായി സുപ്രീം കോടതി...പങ്കജ് ഭണ്ഡാരിയുടെ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാർച്ച് ഒമ്പതിലേക്ക് മാറ്റി..


വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍.. കൊലപ്പെടുത്തിയ ട്രാക്കില്‍ തള്ളിയതാണെന്ന് പോലീസ്..സിസി ടിവി ദൃശ്യങ്ങളും സംഭവ സ്ഥലത്തു നിന്നും കണ്ടെത്തി..


പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തി മകൻ..പിതാവിനെ വെടിവച്ചു കൊന്നു, മൃതദേഹം വെട്ടിനുറുക്കി ഡ്രമ്മിൽ ഒളിപ്പിച്ചു..ഒഴിഞ്ഞമുറിയിലെ ബാരലിൽ നിന്ന് മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തു...

ജി.എസ്.ടിയില്‍ തട്ടിപ്പ് നടത്തി രണ്ട് ജ്വല്ലറികള്‍ കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തി

22 NOVEMBER 2019 10:21 PM IST
മലയാളി വാര്‍ത്ത

ജി.എസ്.ടിയില്‍ തട്ടിപ്പ് നടത്തി രണ്ട് ജ്വല്ലറികള്‍ കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തി. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രണ്ട് പ്രമുഖ ജ്വല്ലറികളുടെ കൊല്ലത്തെ ഹോള്‍സെയില്‍ ഷോപ്പിലും പാലക്കാട്ടെയും തൃശൂരിലെയും കടകളിലുമാണ് പരിശോധന നടത്തിയത്. 20 കൊല്ലമായി ജ്വല്ലറി ബിസിനസ് നടത്തുന്ന രണ്ട് ജ്വല്ലറി ഗ്രൂപ്പുകളും ജി.എസ്.ടിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും കണക്കുകളിലാണ് തിരിമറി നടത്തിയതെന്ന് സംശയിക്കുന്നു. രേഖകളെല്ലാം പിടിച്ചെടുത്തിട്ടുണ്ട്. അവ പരിശോധിച്ച ശേഷമേ എത്ര രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് കൃത്യമായി പറയാനാകൂ എന്ന് ഉദ്യോഗസ്ഥര്‍ മലയാളി വാര്‍ത്തയോട് പ്രതികരിച്ചു.

ഒരു ജ്വല്ലറിയില്‍ നിന്ന് 17 കിലോയും മറ്റൊന്നില്‍ നിന്ന് 10 കിലോയുടെയും സ്വര്‍ണം പിടിച്ചെടുത്തതായാണ് അറിയുന്നത്. സര്‍ക്കാരില്‍ നിന്നാണ് ജ്വല്ലറികള്‍ സ്വര്‍ണക്കട്ടികള്‍ വാങ്ങുന്നത്. അതിന് ബില്ലുണ്ടാകും. എത്രവാങ്ങിയെന്ന് അറിയാന്‍ കഴിയും അതിനാല്‍ കൃത്യമായി നികുതി അടയ്‌ക്കേണ്ടിവരും. പക്ഷെ കള്ളക്കടുത്തുകാരില്‍ നിന്ന് വാങ്ങുന്ന സ്വര്‍ണത്തിന്റെ കണക്ക് ജ്വല്ലറി ഉടമകള്‍ക്ക് മാത്രമേ അറിയാന്‍ കഴിയൂ. അതില്‍ നിന്ന് ആഭരണം ഉണ്ടാക്കി വില്‍ക്കുമ്പോള്‍ 80 ശതമാനം ലാഭം കിട്ടുമെന്നാണ് ഈ രംഗത്തുള്ള തൊഴിലാളികളില്‍ ചിലര്‍ പറയുന്നത്. സ്വര്‍ണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അന്വേഷിച്ചാല്‍ സംസ്ഥാനത്തെ ഓരോ ജ്വല്ലറി ഉടമകളും എത്ര കിലോ സ്വര്‍ണക്കട്ടി തൊഴിലാളികള്‍ക്ക് നല്‍കിയെന്നും എത്ര ആഭരണങ്ങള്‍ നിര്‍മിച്ചെന്നും അറിയാന്‍ കഴിയും. ക്ഷേമനിധി ബോര്‍ഡില്‍ തൊഴിലാളികളുടെ ക്ഷേമത്തിനായി അടയ്‌ക്കേണ്ട തുക പല പ്രമുഖ ജ്വല്ലറികളടക്കം നല്‍കിയിട്ടില്ലെന്നും തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു.


കൊല്ലത്തും പാലക്കാട്ടും തൃശൂരിലും നടന്ന റെയ്ഡില്‍ ജ്വല്ലറികളുടെ ജി.എസ്.ടി രജിസ്റ്ററും സ്റ്റോക്ക് രജിസ്റ്ററും അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇത്തരം കേസുകളില്‍ പിഴ ഒടുക്കി ഉടമകള്‍ തടിതപ്പുകയാണ് പതിവ്. ഉദ്യോഗസ്ഥര്‍ കൃത്യമായി ഫോളോഅപ്പ് നടത്താറുമില്ലെന്നും ആക്ഷേപമുണ്ട്. പിടിച്ചെടുത്ത രേഖകളും സാധനങ്ങളും തിട്ടപ്പെടുത്തിവരുകയാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ചില ജി.എസ്.ടി തട്ടിപ്പുകള്‍ കണ്ടെത്താനോ, നിയമനടപടികള്‍ സ്വീകരിക്കാനോ കഴിയില്ലെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജ്വല്ലറികളുടെ ഹോള്‍സെയില്‍ ഷോപ്പുകള്‍ കൊല്ലത്താണ്. രണ്ടും തീരെ ചെറിയ ഷോപ്പുകളാണ്. അതിനാല്‍ പ്രത്യക്ഷത്തില്‍ ആര്‍ക്കും സംശയം തോന്നില്ല. രേഖകളും പിടിച്ചെടുത്ത സ്വര്‍ണവും പരിശോധിച്ച ശേഷം അന്വേഷിക്കാന്‍ പ്രത്യേക ടീമിനെ ചുമതലപ്പെടുത്തുമെന്നാണ് റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥര്‍ പറയുന്നത്. അതിന് ഇനിയും ദിവസങ്ങളെടുക്കും.

നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ചും അല്ലാതെയും കോടിക്കണക്കിന് രൂപയുടെ നികുതിയാണ് സംസ്ഥാനത്തെ ജ്വല്ലറികളും കള്ളക്കടത്തുകാരും വെട്ടിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഈ വര്‍ഷം ഏപ്രില്‍ വരെ 100 കിലോഗ്രാമിലേറെ സ്വര്‍ണം കടത്തിയ നാല് എയര്‍പോര്‍ട്ട് ജീവനക്കാരെയും പ്രധാന ഇടനിലക്കാരനെയും ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) അറസ്റ്റ് ചെയ്തിരുന്നു. എയര്‍ ഇന്ത്യാ സാറ്റ്‌സ് ജീവനക്കാരായ കായംകുളം സ്വദേശി ഫൈസല്‍, പത്തനംതിട്ട സ്വദേശി റോണി, ഗ്രൗണ്ട് ഹാന്‍ഡ്—ലിംഗ് ഏജന്‍സിയായ 'ഭദ്രയുടെ ജീവനക്കാരായ എറണാകുളം സ്വദേശി റെബീന്‍ ജോസഫ്, ആറ്റിങ്ങല്‍ സ്വദേശി നബീല്‍, ഇടനിലക്കാരന്‍ തകരപ്പറമ്പില്‍ മൊബൈല്‍ കട നടത്തുന്ന ഉവൈസ് എന്നിവരാണ് അറസ്റ്റിലായത്. വിദേശത്തു നിന്ന് കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവളത്തിന് പുറത്തെത്തിച്ചിരുന്നത് ഇവരായിരുന്നു. ഒരു കിലോ സ്വര്‍ണം പുറത്തെത്തിച്ചാല്‍ അറുപതിനായിരം രൂപയായിരുന്നു കൂലി. 

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറ്റില സുധാ ബേബിയുടെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്  (27 minutes ago)

സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കി മാറ്റാന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി  (39 minutes ago)

പി.എസ്.സി പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയര്‍ത്തി  (1 hour ago)

മകന്‍ ജീവനൊടുക്കിയത്തില്‍ മനംനൊന്ത് പിതാവ് കിണറ്റില്‍ ചാടി മരിച്ചു  (1 hour ago)

ഡാറ്റാ ചോര്‍ച്ചയില്‍ സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഹൈക്കോടതി  (1 hour ago)

17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മോട്ടിവേഷന്‍ സ്പീക്കര്‍ അറസ്റ്റില്‍  (3 hours ago)

സിനിമയെ സിനിമയായി കണ്ടാല്‍ മതി: കേരളത്തില്‍ ആരെയും നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നതായി അറിയില്ലെന്ന് എം ടി രമേശ്  (3 hours ago)

ലൈംഗികാതിക്രമ കേസില്‍ കോടതി പിടിച്ചു വച്ചിരുന്ന പാസ്‌പോര്‍ട്ട് നടന് തിരികെ നല്‍കി; നടന്‍ സിദ്ദിഖിന് യുഎഇ സന്ദര്‍ശിക്കാന്‍ അനുമതി  (3 hours ago)

സിമെറ്റിന് കീഴില്‍ 8 പുതിയ നഴ്‌സിംഗ് കോളേജുകള്‍ ആരംഭിച്ചു: മന്ത്രി വീണാ ജോര്‍ജ്: സിമെറ്റിന് പുതിയ ആസ്ഥാന മന്ദിരം: നിര്‍മ്മാണ ഉദ്ഘാടനം  (5 hours ago)

നവജാത ശിശുവിന്റെ മരണം: കായംകുളത്തെ സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവെന്ന് ആരോപണം  (5 hours ago)

മൂന്നുവയസുകാരന്റെ ചെറുവിരല്‍ കടിച്ചെടുത്ത് തെരുവുനായ  (5 hours ago)

പുഴയോരത്ത് പ്രതീക്ഷയോടെ നിൽക്കുന്ന ജോർജുകുട്ടി; ജോർജുകുട്ടിയുടെ പുതിയ ലുക്ക്; ദൃശ്യം - 3 യുടെ പുതിയ പോസ്റ്റർ പുറത്ത്!!  (5 hours ago)

നൂറ്റിനാൽപ്പത് ദിവസത്തോളം നീണ്ടുനിന്ന മാരത്തോൺ; കാട്ടാളൻ ഫുൾ പായ്ക്കപ്പ്!!!  (5 hours ago)

10 മാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയില്‍ ബോട്ടില്‍ അടപ്പ് കുടുങ്ങി  (5 hours ago)

തൃശ്ശൂരില്‍ 15 അടി മുകളില്‍ നിന്ന് സ്ലാബ് റോഡിലേക്ക് വീണു  (6 hours ago)

Malayali Vartha Recommends