പട്ടാപകൽ വീടിനുള്ളിൽ തൊട്ടിലിൽ ഉറക്കികിടത്തിയ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം ..സംഭവം കോട്ടയത്ത്
വീടിനുള്ളിൽ തൊട്ടിലിൽ ഉറക്കികിടത്തിയ കുഞ്ഞിനെ നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു ...'അമ്മ നിലവിളിച്ചോടിയെത്തിയപ്പോൾ നാടോടി സ്ത്രീ ഓടിപോയി
വീട്ടിലെ ഹാളിൽ കെട്ടിയ തൊട്ടിലിൽ കുഞ്ഞിനെ കിടത്തി ഉറക്കിയ ശേഷം പുറത്തു തുണി കഴുകുകയായിരുന്നു കുഞ്ഞിന്റെ അമ്മയായ നിമ്മി.വീട്ടിൽ അപ്പോൾ മറ്റാരുമില്ലായിരുന്നു . വീടിന്റെ തുറന്നുകിടന്ന മുൻവശത്തെ വാതിലിലൂടെ അകത്തു കയറിയ നാടോടിസ്ത്രീ തൊട്ടിലിന് അരികിൽ എത്തി. പെട്ടെന്നാണ് പുറത്തുണ്ടായിരുന്ന നിമ്മി തൊട്ടിലിന് അരികെ നാടോടിസ്ത്രീ നിൽക്കുന്നത് കണ്ടത്
നിമ്മി ബഹളം വച്ചതോടെ ഇവർ പുറത്തേക്ക് ഓടി. പൂവക്കോട് റോഡിൽ നിന്നാണ് ഇവർ തോളിൽ ഭാണ്ഡക്കെട്ടുമായി കെഎസ് പുരം ഭാഗത്ത് എത്തിയതെന്നു പൊലീസ് പറഞ്ഞു. വെള്ളിയാഴ്ചയായിരുന്നു കുഞ്ഞിന്റെ മാമോദീസ. വിദേശത്തായിരുന്നു ഷിബുവും നിമ്മിയും.
ആ നിമിഷം മുറിക്കുള്ളിലേക്കു നോക്കിയില്ലായിരുന്നെങ്കിൽ അവർക്ക് കുഞ്ഞിനെ നഷ്ടപ്പെടുമായിരുന്നു. നിമ്മിയുടെ ഭർത്താവ് ഷിബുവും മൂത്ത കുഞ്ഞും അമ്മയും പള്ളിയിൽ പോയ സമയത്താണ് സംഭവം . പത്തേമുക്കാലോടെ അപ്പച്ചൻ തിണ്ണയിലിരിക്കുന്നതിനാൽ കുഞ്ഞിനെ ഹാളിലെ തൊട്ടിലിൽ കിടത്തി കുഞ്ഞിന്റെ 'അമ്മ പുറത്തു തുണി കഴുകുകയായിരുന്നുവത്രേ . ഇതിനിടയിൽ അപ്പച്ചൻ കിടക്കാൻ മുറിക്കുള്ളിലേക്കു പോയപ്പോൾ മുൻവശത്തെ വാതിൽ അടച്ചിരുന്നില്ല
.പുറത്ത് തുണി നനക്കുകയായിരുന്ന കുഞ്ഞിന്റെ 'അമ്മ തുറന്നു കിടക്കുന്ന ജനലിലൂടെ കുഞ്ഞിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇടയ്ക്കു നോക്കിയപ്പോഴാണ് ഒരു സ്ത്രീ ഹാളിൽ കുഞ്ഞിന്റെ തൊട്ടിലിന് അരികിൽ നിൽക്കുന്നതു കണ്ടത്. ഉടനെ അവർ അലറിവിളിച്ചു മുൻവശത്തെ വാതിലിനരികിലേക്ക് ഓടിയെത്തി. ഈ സമയം മുറിയിൽ നിന്ന് സ്ത്രീ പുറത്തേക്ക് ഇറങ്ങിയോടി.
അവർ പിന്നാലെ ഓടി എങ്കിലും നാടോടി സ്ത്രീ പാടത്തേക്ക് എടുത്തുചാടി ഓടുകയായിരുന്നു. നല്ല ഉയരമുള്ള സ്ത്രീയാണു വീടിനുള്ളിൽ കടന്നത്. കയ്യിൽ സഞ്ചി ഉണ്ടായിരുന്നു. മൂക്കുകുത്തി ധരിച്ചിട്ടുണ്ട്. എന്ന്നിമ്മി പറഞ്ഞു
https://www.facebook.com/Malayalivartha