തലസ്ഥാനത്തേക്ക് കഞ്ചാവ് കടത്തിയ കേസിൽ മൊത്ത വിതരണക്കാരന് അഞ്ചു വർഷം കഠിന തടവും ലക്ഷം രൂപ പിഴയും
തലസ്ഥാനത്തെ ചില്ലറ വിൽപ്പനക്കാരെ ലക്ഷ്യമിട്ട് കഞ്ചാവ് കടത്തിയ കേസിൽ മൊത്ത വിതരണക്കാരനെ അഞ്ചു വർഷത്തെ കഠിന തടവിനും ലക്ഷം രൂപ പിഴയൊടുക്കാനും തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചു. പിഴയൊടുക്കാത്ത പക്ഷം ഒരു വർഷത്തെ അധിക തടവനുഭവിക്കാനും ജഡ്ജി ജോസ്.എൻ. സിറിൾ ഉത്തരവിട്ടു. കഞ്ചാവ് മൊത്ത വിതരണക്കാരനായ തിരുനെൽവേലി ഉവെറി സ്വദേശി ചിതംബര രാജിനെ (37) യാണ് കോടതി ശിക്ഷിച്ചത്.
2017 ആഗസ്റ്റ് 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കളിയിക്കാവിള നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിൽ 2.100 കിലോ ഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടു വരവേ അമരവിള ചെക്ക് പോസ്റ്റിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് പ്രതിയെ തൊണ്ടി സഹിതം പിടികൂടിയത്. അമരവിള എക്സൈസ് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീ.പി.പി. സലാഹുദീൻ ഹാജരായി.
https://www.facebook.com/Malayalivartha